ശശീന്ദ്രനെതിരായ ഫോൺ കെണിക്കേസ് തീർപ്പാക്കാതിരിക്കാൻ അവസാന അടവും പയറ്റി തോമസ് ചാണ്ടി

മുൻ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോൺ കെണിക്കേസ് തീർപ്പാക്കാതിരിക്കാൻ അവസാന അടവും പയറ്റി മുൻ മന്ത്രി തോമസ് ചാണ്ടി. തന്നെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയത് ശശീന്ദ്രനാണെന്ന് വിശ്വസിച്ചാണ് തോമസ് ചാണ്ടി രംഗത്തുള്ളത്. കേസിൽ വിധി പറയാനിരിക്കെയാണ് തൈക്കാട് സ്വദേശിനി മഹാലക്ഷ്മി കേസ് തീർപ്പാക്കരുതെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.
ഇത്തരം കേസുകൾ ധാർമികതയുടെ പേരിൽ തീർപ്പാക്കരുതെന്നാണ് ആവശ്യം. മഹാലക്ഷ്മി എന്നൊരാൾ അവർ കോടതിയിൽ നൽകിയ വിലാസത്തിൽ താമസമില്ല. അതായത് മഹാലക്ഷ്മി ആരുടെയോ ചട്ടുകമാണ്. ഇത്തരമൊരു ഹർജി സാധാരണ അസ്വാഭാവികമാണ്. കേസ് നീട്ടികൊണ്ടു പോകാൻ താത്പര്യമുള്ളവർ മാത്രമാണ് ഇത്തരത്തിൽ ഹർജികൾ നൽകുന്നത്.
ഇക്കാര്യം ശശീന്ദ്രൻ മനസിലാക്കി കഴിഞ്ഞു. അതിനാൽ കോടതി നടപടികൾ നടക്കട്ടേ എന്നാണ് ശശീന്ദ്രൻ പ്രതികരിച്ചത്. തനിക്ക് അടുത്ത കാലത്താന്നും മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താനാവാത്ത തരത്തിൽ സ്ഥിതിഗതികൾ വഷളാണെന്നും അദ്ദേഹം കരുതുന്നു. ഏഷ്യാനെറ്റിന്റെ വാർത്താ അവതാരകൻ വിനു വി ജോണാണ് ശശിന്ദ്രനെ കുഴച്ചത്. തോമസ് ചാണ്ടി രാജിവച്ച ദിവസം വിനുവിന് ശശീന്ദ്രൻ നന്ദി സന്ദേശം അയച്ചു എന്നാണ് ആരോപണം. അത് ശരിയാണ്. അക്കാര്യം വിനു വി ജോൺ ചാനലിൽ സമ്മതിച്ചിരുന്നു.
ഫോൺ കെണി ഒരുക്കിയത് തോമസ് ചാണ്ടിയാണെന്ന് ശശീന്ദ്രനും വിശ്വസിക്കുന്നു. താൻ മികച്ച രീതിയിൽ ഭരിച്ചു കൊണ്ടിരിക്കവേ തന്നെ അഴിമതി കേസിൽ കുരുക്കാൽ ചാണ്ടി ശ്രമിച്ചു. അത് നടക്കാതെ വന്നപ്പോൾ അദ്ദേഹം ഒരുക്കിയ കെണിയിലാണ് താൻ വീണത്. ചാനൽ ലേഖിക തന്നെ പ്രകോപിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ തന്നെ രാജി വയ്പിച്ചു. ഇപ്പോൾ തന്നെ ഇവരാരും സഹായിക്കുന്നില്ല.
താൻ മന്ത്രിയാകാതിരിക്കാൻ സി പി എം സംസ്ഥാന നേതൃത്വം ചരടുവലിക്കാൻ സാധ്യതയുണ്ട്. കാരണം താൻ മന്ത്രിയാകാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. തോമസ് ചാണ്ടി മന്ത്രിയാകുന്നതിനോടാണ് സി പി എമ്മിന് താത്പര്യം. പാർട്ടി സമ്മേളനങ്ങളിൽ നിർലോഭമായ സഹായമാണ് ചാണ്ടി നൽകിയിട്ടുള്ളത്. സി പി എം നേതാക്കളുടെ മക്കളുടെ വിദേശ വ്യാപാരങ്ങളിലും ചാണ്ടിക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അടുത്ത കാലത്ത് നടന്ന ലോക കേരള സഭയിലും ചാണ്ടി നിർണായകമായ സ്വാധീനം ചെലുത്തിയിരുന്നു. തന്റെ കേസ് പിൻവലിക്കുന്നതിന് മുമ്പ് ശശീന്ദ്രന്റെ കേസ് തീരരുതെന്നും ചാണ്ടി ആഗ്രഹിക്കുന്നു. അങ്ങനെയാണെങ്കിൽ മന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടും.
അതിനിടെ ശശീന്ദ്രൻ കേസിൽ ജയിച്ചാൽ മന്ത്രിയാകുമെന്ന് പാർട്ടി പ്രസിഡന്റ് അറിയിച്ചു. ഇപ്രകാരം പറഞ്ഞതാണ് ഉഴവൂർ വിജയന്റെ അകാലമരണത്തിന് കാരണമായത്.
https://www.facebook.com/Malayalivartha


























