ഇല്ലാത്ത ലോണുകളുടേയും ചിട്ടികളുടേയും പേരില്‍ വ്യാജ രേഖയുണ്ടാക്കി രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പ് ; ഒരിക്കല്‍ സാമ്പത്തിക ക്രമക്കേട് നടത്തിയവരെ പിന്നെയും സഹകരണ വകുപ്പിന് കീഴിലുള്ള മറ്റ് സംഘങ്ങളില്‍ നിയമിക്കരുതെന്ന ചട്ടവും പാലിക്കപ്പെട്ടിട്ടില്ല ; ബിഡിജെഎസ് നേതാവിനും കൂട്ടാളികൾക്കുമെതിരെ നടപടി സ്വീകരിക്കാതെ സഹകരണ വകുപ്പ്

ഇല്ലാത്ത ലോണുകളുടേയും ചിട്ടികളുടേയും പേരില്‍ വ്യാജ രേഖയുണ്ടാക്കി രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ബിഡിജെഎസ് നേമം മണ്ഡലം പ്രസിഡന്റ് വിശ്വനാഥനും കൂട്ടാളികള്‍ക്കുമെതിരെ നടപടിയെടുക്കാതെ സഹകരണ വകുപ്പ്. തിരുവനന്തപുരം റെപ്രസെന്റേറ്റീവ്സ് ആന്‍ഡ് സെയില്‍സ്മാന്‍ സഹകരണസംഘം സെക്രട്ടറിയായിരിക്കെയാണ് വിശ്വനാഥനും കൂട്ടാളികളും തട്ടിപ്പ് നടത്തിയത്. ഗുരുതരമായ അഴിമതി നടന്നിട്ടും പണം തിരിച്ച് പിടിക്കാനുള്ള ഒരു നടപടിയും ഇനിയും ഉണ്ടായിട്ടില്ല.
സാമ്പത്തിക ക്രമക്കേട് നടത്തിയ സെക്രട്ടറി വിശ്വനാഥ്,ജൂനിയര്‍ ക്ലര്‍ക്ക്ശ്രീകുമാര്‍,അറ്റന്ററായിരുന്ന കണ്ണൻ എന്നിവരെ 2014ല്‍ പുറത്താക്കിയിരുന്നു. എന്നാൽ ഇതിനപ്പുറംസഹകരണ വകുപ്പില്‍ നിന്ന് ഇവർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സഹകരണ വകുപ്പിലെ പല ഉന്നതരുമായി ഇവര്‍ക്കുള്ള ബന്ധമാണ് ഇത്രയും വലിയ കുറ്റം ചെയ്തിട്ടും ഇപ്പോഴും ഇവര്‍ വിവിധ സംഘങ്ങളില്‍ വിവിധ പദവികളില്‍ ജോലി ചെയ്യുന്നത് എന്ന ആരോപണമുയരുന്നു.
ഒരിക്കല്‍ സാമ്പത്തിക ക്രമക്കേട് നടത്തിയവരെ പിന്നെയും സഹകരണ വകുപ്പിന് കീഴിലുള്ള മറ്റ് സംഘങ്ങളില്‍ നിയമിക്കരുതെന്ന ചട്ടം നിലനിൽക്കുന്നുണ്ടെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ല. ചിട്ടികളിലും ലോണുകളിലും ചേര്‍ന്ന ശേഷം മൂന്നോ നാലോ തവണകള്‍ മാത്രം അടച്ച ശേഷം പിന്നീട് അടയ്ക്കാത്തവരുടെ വ്യാജ ഒപ്പും രേഖകളും ഉണ്ടാക്കിയായിരുന്നു പണം തട്ടിയത്. ഇത്തരത്തില്‍ വ്യാജ രേഖയുണ്ടാക്കി അടവ് മുടങ്ങിയവരുടെ മേല്‍വിലാസത്തിലേക്ക് പുതിയ ഭരണസമിതി കത്തയക്കുകയും നേരിട്ട് ഹാജരാകാന്‍ പറയുകയും ചെയ്തപ്പോഴാണ് ഇത്തരത്തില്‍ കൃത്രിമം നടന്ന കാര്യം കണ്ടെത്തിയത്. സഹകരണസംഘം ബൈലാ പ്രകാരം നടത്തിയിട്ടുള്ളവായ്‌പ്പാ ഇടപാടുകള്‍ എംഡിഎസ് നിക്ഷേപ പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട രജിസ്ട്രുകള്‍,ഫയലുകള്‍ എന്നിവ വ്യാജ രേഖകളും വ്യാജ ഒപ്പും ഉള്‍പ്പെടുത്തി ബിനാമി പേരില്‍ പണം അപഹരിച്ചുവെന്ന് സഹകരണ ഓഡിറ്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
തട്ടിപ്പിൽ പങ്കാളിയായ സെക്രട്ടറി വിശ്വനാഥന്‍ മുന്‍പ് ക്യാഷ്യറായി ജോലി ചെയ്തിരുന്ന താലൂക്ക് ടാക്സി ഡ്രൈവേഴ്സ് സഹകരണസംഘത്തിലും സമാനമായി സാമ്പത്തികത്തിക തട്ടിപ്പ് നടത്തിയിരുന്നതായി ആരോപണമുയരുന്നു. ഇതുവരെയും അന്വേഷണം വിജിലന്‍സിന് കൈമാറിയിട്ടില്ല. സഹകരണ നിയമ വകുപ്പ് ആക്റ്റ് 65 പ്രകാരം അന്വേഷണം നടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സഹകരണ വകുപ്പിലെ പല ഉന്നതരുമായി ഇവര്‍ക്കുള്ള ബന്ധമാണ് ഇത്രയും വലിയ കുറ്റം ചെയ്തിട്ടും ഇപ്പോഴും ഇവര്‍ വിവിധ സംഘങ്ങളില്‍ വിവിധ പദവികളില്‍ ജോലി ചെയ്യുന്നത് എന്ന ആരോപണവും ശക്തമാണ്.
https://www.facebook.com/Malayalivartha

























