മഹാരാഷ്ട്രയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി ;ഒരാള്‍ എല്ലാക്കാലവും ഒരു പാര്‍ട്ടിയില്‍ തന്നെ തുടരണമെന്നില്ല;ആർക്കും അത് മുന്‍കൂട്ടി നിശ്ചയിക്കാനാവില്ല;ബിജെപി വിടാനൊരുങ്ങി മുതിർന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ; കോണ്‍ഗ്രസിലേക്കെന്ന് സൂചന
മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഏകനാഥ് ഖഡ്‌സെ പാര്‍ട്ടി വിടാൻ ഒരുങ്ങുന്നതായി സൂചന . ഫഡ്‌നാവിസ് ഭരണകാലത്ത് ഒതുക്കാന്‍ ശ്രമിച്ചതോടെയാണ് ബിജെപി വിടുകയാണെന്ന സൂചന നല്‍കി ഖഡ്‌സേയുടെ പരസ്യ പ്രസ്താവന.ലേവ പട്ടേല്‍ സമുദായം സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. കോണ്‍ഗ്രസ് മുന്‍ എംപി ഉല്‍ഹാസ് പാട്ടില്‍ കൂടി പങ്കെടുത്ത പരിപാടിയിലായിരുന്നു ഖഡ്‌സെയുടെ പ്രസ്താവന.
സമുദായത്തെ ശക്തിപ്പെടുത്താന്‍ അനീതിക്കെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കുന്നതിന് പകരമായി മറ്റൊന്നുമില്ല. ജീവിത പ്രശ്‌നങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ രാഷ്ട്രീയത്തെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തേണ്ടി വരും. 'ആര്‍ക്കും സ്ഥിരമായി ഒരു പാര്‍ട്ടിയുടേയും മേല്‍വിലാസമില്ല. ഒരു പാര്‍ട്ടിയില്‍ തന്നെ എല്ലാക്കാലവും തുടരണമെന്നുമില്ല, ആര്‍ക്കും അത് പ്രവചിക്കാനാകില്ല.' അതിനാല്‍ ആരും ഒന്നും ചോദ്യം ചെയ്യില്ല എന്ന ധാരണ വേണ്ട.-ഖഡ്‌സെ പറഞ്ഞു.
ചടങ്ങില്‍ പങ്കെടുത്ത മുന്‍ കോണ്‍ഗ്രസ് എം.പി ഉല്‍ഹാസ് പാട്ടില്‍ ഖഡ്‌സെയെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഖഡ്‌സെയോട് കടുത്ത അനീതിയാണ് പാര്‍ട്ടി കാട്ടിയതെന്നും ഉല്‍ഹാസ് കുറ്റപ്പെടുത്തി. പിന്നീട് സംസാരിച്ച ഖഡ്‌സെ അനീതിക്കെതിരെ യോജിച്ച പോരാട്ടം വേണമെന്നും ഒന്നിച്ച് നിന്നാലേ അവര്‍ നമ്മുടെ ശക്തി തിരിച്ചറിയൂവെന്നും അഭിപ്രായപ്പെട്ടു.
അനീതിക്കെതിരേ യോജിച്ച പോരാട്ടം വേണമെന്നും ഒന്നിച്ച് നിന്നാലേ അവര്‍ നമ്മുടെ ശക്തി തിരിച്ചറിയൂവെന്നും ഖഡ്‌സെ പറഞ്ഞു. സമുദായത്തെ ശക്തിപ്പെടുത്താന്‍ അനീതിക്കെതിരെ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടാന്‍ ആഹ്വാനം ചെയ്തു.
ലേവ പാട്ടീല്‍ സമുദായത്തില്‍ നിന്നുള്ള ശക്തനായ നേതാവാണ് ഖഡ്‌സെ. ഏക്‌നാഥ് ഖഡ്‌സെ മുന്‍ റവന്യു മന്ത്രിയായിരുന്നെങ്കിലും എംഐഡിസി ഭൂമി കുംഭകോണ ആരോപണങ്ങളില്‍ 2016ല്‍ രാജിവെയ്‌ക്കേണ്ടി വരികയായിരുന്നു. ഫഡ്‌നാവിസ് മന്ത്രിസഭയില്‍ നിന്ന് പുറത്തായതില്‍ പിന്നെ ഖഡ്‌സേയ്ക്ക് പഴയ പ്രതാപത്തിലേക്ക് എത്താനായില്ല. കഴിഞ്ഞ കോണ്‍ഗ്രസ്-എന്‍സിപി ഭരണകാലത്ത് പ്രതിപക്ഷ നേതാവുമായിരുന്നു. ബിജെപിയിലെ ആദ്യകാല നേതാക്കളില്‍ ഒരാളായ ഖഡ്‌സെ ബിജെപി-ശിവസേന സര്‍ക്കാരുകളില്‍ കൃഷി, ധനകാര്യം, റവന്യു തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കര്‍ഷക കുടുംബത്തില്‍ ജനിച്ച ഖഡ്‌സെ മഹാരാഷ്ട്രയിലെ കര്‍ഷക സമരങ്ങളുടെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജലസേചന മന്ത്രിയും മുഖ്യമന്ത്രി ഫഡ്നാവിസിന്റെ അടുത്തയാളുമായ ഗിരീഷ് മഹാജന്‍ പാര്‍ട്ടിയില്‍ കരുത്തനായതോടെയാണ് ഖഡ്സെയ്ക്ക് പാര്‍ട്ടിയില്‍ സ്വാധീനം കുറഞ്ഞത്.
ഭരണം പിടിക്കാനായി കോണ്‍ഗ്രസ് അടക്കം മറ്റ് പാര്‍ട്ടികളില്‍ നിന്ന് എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച മോഡി- അമിത് ഷാ കുതന്ത്രങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് ബൂമറാങ് ആയി മാറിയിരിക്കുകയാണ്. ബിജെപി വിട്ട് മറ്റ് പാര്‍ട്ടികളിലേക്ക് മാറുന്ന നേതാക്കളുടെ എണ്ണം വര്‍ധിക്കുകയാണ്.
https://www.facebook.com/Malayalivartha