Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..


ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..

പാക്കിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനാല്‍ അതിര്‍ത്തിയിലെ ഗ്രാമവാസികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇന്ത്യ 14,000 ബങ്കറുകള്‍ നിര്‍മിക്കുന്നു

28 FEBRUARY 2019 08:47 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

പാക്കിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനാല്‍ അതിര്‍ത്തിയിലെ ഗ്രാമവാസികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ഇന്ത്യ 14,000 ബങ്കറുകള്‍ നിര്‍മിക്കുന്നു. ജമ്മു കശ്മീരിലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ന് രാവിലെ മുതല്‍ നിര്‍മാണം ആരംഭിച്ചു. ബോംബ്, ഷെല്‍ ആക്രമണങ്ങളില്‍ നിന്ന് ഗ്രാമവാസികള്‍ക്ക് അഭയം തേടുന്നതിനും യുദ്ധ സമയത്ത് സൈനീകാവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയും. ചൊവ്വാഴ്ച പതിനഞ്ച് തവണയോളം പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതോടെ പൂഞ്ച് ജില്ലയിലെ അതിര്‍ത്തി പ്രദേശത്തെ ആളുകള്‍ ഭീതിയിലാണെന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ രാഹുല്‍ യാദവ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ബങ്കര്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. 

ആക്രമണം തുടങ്ങിയതോടെ ഗ്രാമവാസികളില്‍ പലരും മറ്റിടങ്ങളിലേക്ക് മാറിയിട്ടുണ്ട്. കൃഷിക്കാര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ആക്രമണം വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഇവരുടെ വിളകള്‍ നശിച്ചു. കന്നുകാലികളില്‍ ചിലത് ആക്രമണത്തില്‍ ചത്തു. സൈന്യത്തിന്റെ വാച്ച് ടവറിന് അടുത്ത് താമസിക്കുന്ന തനാട്ടര്‍ സിംഗിന്റെ മകള്‍ വീടിന് പുറത്ത് ഇറങ്ങിയപ്പോഴാണ് വെടിയേറ്റ് മരിച്ചത്. 2002ലായിരന്നു സംഭവം. വീടിന് ചുറ്റും ഗോതമ്പ് പാടമായതിനാല്‍ ഏത് സമയവും ആക്രമണം ഉണ്ടാകുമെന്നും 75കാരനായ ഇയാള്‍ പറഞ്ഞു. പാക്കിസ്ഥാന്റെ ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതന്‍ എന്ന നിലയിലാണ് ബങ്കറുകള്‍ നിര്‍മിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 

കാശുള്ളവര്‍ സ്വന്തംനിലയില്‍ ബങ്കറുകള്‍ സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ തന്നെ പോലെയുള്ള പാവങ്ങള്‍ക്ക് അതിനുള്ള പണവുമില്ല, കൃഷിയും കന്നുകാലികളും ഉപേക്ഷിച്ച് പോകാനും ആകുന്നില്ലെന്നും തനാട്ടര്‍ സിംഗ് പറയുന്നു. ഏത് നിമിഷവും വെടിവെപ്പും ഷെല്ലാക്രമണവും നടന്നേക്കാമെന്ന് അറിയാം. മരണത്തെ മുന്നില്‍ കണ്ട് ജീവിക്കുകയേ നിവൃത്തിയുള്ളൂ എന്നും ഇയാള്‍ പറഞ്ഞു. ഭൂമിക്കടിയില്‍ സ്റ്റീലും കോണ്‍ഗ്രീറ്റും ഉപയോഗിച്ചാണ് ബങ്കറുകള്‍ നിര്‍മിക്കുന്നതിന് ഇതിനായി 60 മില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ എഞ്ചിനിയേഴ്‌സ് പറഞ്ഞു. സാധാരണ വീടുകള്‍ നിര്‍മിക്കുന്നതിനേക്കാള്‍ മൂന്ന് മടങ്ങ് കട്ടിയുള്ള മേല്‍ക്കുരയും ഭിത്തികളുമാണ് ബങ്കറിനായി ഒരുക്കുന്നതെന്ന് കരാറുകാരും ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ വൃത്തങ്ങളും പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കിയ പല ബങ്കറുകളും ആളുകള്‍ക്ക് കൈമാറിയിട്ടുമുണ്ട്. 

പാക്ക് പ്രകോപനം അവസാനിപ്പിക്കാന്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കണമെന്ന് ശ്രാവണ്‍കുമാര്‍ എന്ന കര്‍ഷകന്‍ ആവശ്യപ്പെടുന്നു. ഗോതമ്പും കടുകും കൃഷി ചെയ്യുന്ന ശ്രാവണ്‍ കൃഷിഭൂമിയില്‍ മുള്ളുവേലിയിട്ടിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ഡിസംബറിന് ശേഷം നാല് തവണ വീട് ഉപേക്ഷിച്ച് പോകേണ്ടി വന്നെന്നും ഇയാള്‍ പറഞ്ഞു. ബങ്കറുകളല്ല, ഭീകരവാദവും സൈനിക ആക്രമണങ്ങളുമാണ് അവസാനിപ്പിക്കേണ്ടത്. അതാണ് ശാശ്വതമായ പരിഹാരമെന്നും ഈ അറുപതുകാരന്‍ പറയുന്നു.

2003ലെ വെടിനിര്‍ത്തല്‍ കരാറിന് ശേഷമാണ് പാക്ക് അധിനിവേശ കാശ്മീരില്‍ വീടുകള്‍ നിര്‍മിച്ചത്. ഇന്ത്യയുടെ ആക്രമണത്തില്‍ പലരും മരിച്ചിട്ടുണ്ട്. ചിലരൊക്കെ നാടും വീടും ഉപേക്ഷിച്ച് രക്ഷപെട്ടു. കോണ്‍ക്രീറ്റ് ബങ്കറുള്ള വീട്ടുകാര്‍ മാത്രമാണ് തങ്ങുന്നത്. പ്രദേശത്തെ സ്‌കൂളുകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കൊട്ട്‌ലിയിലെ അഡ്മിനിസ്‌ട്രേറ്റ് ഓഫീസര്‍ ഉമര്‍ അസാം വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. പാക്കിസ്ഥാന്റെ നിയന്ത്രണത്തിലാണ് ഈ പ്രദേശങ്ങളെല്ലാം, 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസിസ്റ്റന്റ് സർജൻ തസ്‌തികയിൽ  (1 hour ago)

പോറ്റിയ്‌ക്കൊപ്പം സിപിഎം നേതാവും പോയെന്നും സംശയം  (1 hour ago)

ഇരുതല മൂർച്ചയുള്ള പോക്സോ ആക്ട്; പാലത്തായി കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡിവൈഎസ്പി റഹീം  (1 hour ago)

ബസ്സുകൾ കൂട്ടിയിടിച്ച് അപകടം...  (2 hours ago)

പച്ചക്കറി വില കുത്തനെ വർദ്ധിച്ചു....  (2 hours ago)

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം; ഉറങ്ങി കിടന്നയാളുടെ വയറ്റിൽ ജനലിലൂടെ കത്തി കുത്തിയിറക്കി കൊന്നു..!!! വോട്ട് ചോദിച്ച് വീട്ടിലെത്തിയവർ കണ്ടത് ഭയാനക കാഴ്ച....!!!  (2 hours ago)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  (2 hours ago)

PV ANVAR അജിത് കുമാറിനോട് കളിച്ചതാണ് അൻവറിന് വിനയായത്  (2 hours ago)

പാലക്കാട് നഗരസഭ തിരിച്ചുപിടിക്കും; തിരഞ്ഞെടുപ്പിൽ സജീവമായി പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ; കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്ഥാനാർഥിയുടെ പോസ്റ്റർ ഒട്ടിച്ചു  (2 hours ago)

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസ്.... ഒന്നാം പ്രതിക്ക് വധശിക്ഷ  (2 hours ago)

മാസങ്ങളായി ഭീതി പടർത്തിയ പുലി കിണറ്റിൽ വീണു...  (3 hours ago)

റിയാദിൽ നിന്ന് നാട്ടിലേക്ക് തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി  (3 hours ago)

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് പരാജയഭീതി  (3 hours ago)

തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ ജലവിതരണം തടസപ്പെടും.  (3 hours ago)

ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...  (4 hours ago)

Malayali Vartha Recommends