Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..


ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

ജെയ്‌ഷെ മൊഹമ്മദ് താവളത്തിന്റെ ചിത്രങ്ങളും ഭൂമി ശാസ്ത്ര പരമായ കൃത്യമായ വിവരങ്ങളും ഫീഡ് ചെയ്തതിനു ശേഷം ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ മിറാഷ് 2000 യുദ്ധ വിമാനത്തിലേക്ക് ഗ്വാളിയാറില്‍ വച്ച് ലോഡ് ചെയ്തു; ഒന്നും ബാക്കി വയ്ക്കാതെ ആ 350 എണ്ണത്തിന്റെയും അസ്ഥി പെറുക്കി; ശത്രുകേന്ദ്രം തകര്‍ത്തതിന്റെ ശാസ്ത്രീയ തെളിവുകൾ ഇങ്ങനെ

03 MARCH 2019 01:52 PM IST
മലയാളി വാര്‍ത്ത

More Stories...

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

ഫെബ്രുവരി 26 ന് പുലര്‍ച്ചെ , ബാലാകോട്ടിലെ ജെയ്‌ഷെ മൊഹമ്മദിന്റെ തീവ്രവാദി പരിശീലന ക്യാമ്പ് ആക്രമിക്കുന്നതിനായി , സ്‌പൈസ് 2000 പ്രിസിഷന്‍ ഗൈഡഡ് ബോംബുകളുടെ കമ്പ്യൂട്ടര്‍ മെമ്മറിയിലേയ്ക്ക്, ജെയ്‌ഷെ മൊഹമ്മദ് താവളത്തിന്റെ ചിത്രങ്ങളും ഭൂമി ശാസ്ത്ര പരമായ കൃത്യമായ വിവരങ്ങളും ഫീഡ് ചെയ്തതിനു ശേഷമാണ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ മിറാഷ് 2000 യുദ്ധ വിമാനത്തിലേക്ക് ഗ്വാളിയാറില്‍ വച്ച് ലോഡ് ചെയ്തത്. അത് കൊണ്ട് തന്നെ , 'ക്ലിയര്‍ ടു ലോഞ്ച് വെപ്പണ്‍ ' ( ആയുധം പ്രയോഗിയ്ക്കാന്‍ സൗകര്യപ്രദമായ സമയം) എന്ന സന്ദേശം മിറാജ് 2000 വിമാനത്തിന്റെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ( ആക്രമണം നടത്തേണ്ട ആംഗിളും വിമാനം അപ്പോള്‍ പറക്കുന്ന ഉയരവും എല്ലാം പരിഗണിച്ചതിനു ശേഷം ) , നിയന്ത്രണ രേഖയ്ക്ക് അപ്പുറമുള്ള പാക് അധിനിവേശ കശ്മീരിന്റെ ആകാശത്തില്‍ ഏകദേശം 2 മുതല്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്ന വിമാനത്തില്‍ നിന്നും വര്‍ഷിയ്ക്കുന്ന 1000 കിലോഗ്രാമിന്റെ ആ ബോംബുകള്‍ ലക്ഷ്യം തെറ്റാനുള്ള യാതൊരു സാധ്യതയും ഇല്ലായിരുന്നു.

സ്‌പൈസ് 2000 ബോംബുകള്‍ ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ് ശ്രേണിയില്‍ പെടുന്നവയാണ് . (ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ് ശ്രേണിയില്‍ പെടുന്ന ആയുധങ്ങള്‍ ലോഞ്ച് ചെയ്തു കഴിഞ്ഞാല്‍ അതിന്റെ നാവിഗേഷന്‍ സീക്കര്‍ സംവിധാനം ഉപയോഗപ്പെടുത്തി ഓട്ടോമാറ്റിക്കായി ലക്ഷ്യം കണ്ടെത്താന്‍ കഴിവുള്ളവയാണ് .) ജെയ്‌ഷെ താവളത്തിന്റെ 50 നും 60 നും കിലോമീറ്റര്‍ ചുറ്റളവിലുള്ള നാലോ ആറോ ലക്ഷ്യ സ്ഥാനങ്ങളെയാണ് ആക്രമണത്തിനുപയോഗിച്ച സ്‌പൈസ് 2000 ബോംബുകളില്‍ ലക്ഷ്യമായി രേഖപ്പെടുത്തിയിരുന്നത് . ലക്ഷ്യം തെറ്റുന്നതിനുള്ള ,'എറര്‍ മാര്‍ജിന്‍ ' 3 മീറ്ററിലും കുറവായിരുന്നു എന്ന് ഒരു പ്രതിരോധ വക്താവ് ശനിയാഴ്ച പറഞ്ഞു . ഉയര്‍ന്ന റെസൊല്യൂഷനുള്ള സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാറില്‍, മൗണ്ട് ചെയ്തിട്ടുള്ള 'ക്ലാസിഫൈഡ് പ്ലാറ്റ് ഫോമുകള്‍ ' എന്നറിയപ്പെടുന്ന ഉപകരണങ്ങളിലും ആക്രമണത്തില്‍ പങ്കെടുത്ത സുഖോയ് 30 എം കെ ഐ യുദ്ധവിമാനങ്ങളിലും പതിഞ്ഞ , 'ആക്രമണത്തിന് മുന്‍പും പിന്‍പും ഉള്ള ചിത്രങ്ങള്‍ ' തങ്ങള്‍ ഉദ്ദേശിച്ച ടാര്‍ഗെറ്റുകള്‍ കൃത്യതയോടെ തകര്‍ക്കപെട്ടിട്ടുണ്ട് എന്ന് കാണിയ്ക്കുന്നുണ്ടെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു .
ആക്രമണത്തിന് ശേഷം താഴെ എത്ര പേര്‍ മരണപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കുന്നത് പ്രായോഗികമല്ലെങ്കിലും സ്‌പൈസ്2000 ബോംബിലുള്ള 'ഡിജിറ്റല്‍ സീന്‍ മാച്ചിംഗ് ഏരിയ കോറിലേറ്റര്‍സ്'ല്‍ നേരത്ത ഫീഡ് ചെയ്തു കൊടുത്തിട്ടുള്ള കെട്ടിടങ്ങളുടെ, മേല്‍ക്കൂരകള്‍ തുളച്ചു കയറി ദൃശ്യങ്ങള്‍ കാട്ടി തരുവാന്‍ കഴിവുള്ളവയാണ് . അതിനെ അടിസ്ഥാനമാക്കുകയാണെങ്കില്‍ പ്രസ്തുത കെട്ടിടങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരും ബോംബിങ്ങില്‍ കൊല്ലപ്പെട്ടിട്ടുണ്ടാവും എന്ന് ഉറപ്പിയ്ക്കാമെന്ന് അദ്ദേഹം പറയുന്നു .

ഇതിനിടെ ഐ എ എഫ് ഒരു 'ചതിപ്പണി ' കൂടി ഒരുക്കിയിരുന്നുവെന്നത് കൗതുക കാര്യമാണ് . പാകിസ്ഥാനില്‍ വ്യോമ നിരീക്ഷണം നടത്തിയിരുന്ന വിമാനങ്ങളുടെ ശ്രദ്ധ തിരിച്ച് അവയെ അവിടെ നിന്നും നീക്കുവാനായി, ബാലാകോട്ടില്‍ ആക്രമണത്തിനുള്ള സംഘം അങ്ങോട്ടേയ്ക്ക് പറക്കുമ്പോള്‍ തന്നെ , പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹവല്‍പൂരിലുള്ള ജെയ്‌ഷെ യുടെ മുഖ്യ ആസ്ഥാനത്തെ ലക്ഷ്യമാക്കി ഒരു സംഘം ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ പറന്നിരുന്നു .ആക്രമണത്തിനായി ഗ്വാളിയര്‍ , ആഗ്ര, ബറേലി എന്നിവിടങ്ങളില്‍ നിന്നും ഒരുക്കിയിരുന്ന മിറാഷ്് 2000 വിമാനങ്ങള്‍, സുഖോയ് 30 എം കെ ഐ വിമാനങ്ങള്‍ , ഐ എല്‍ 78 മിഡ് എയര്‍ റീ ഫ്യൂവലേഴ്‌സ് , എയര്‍ ബോണ്‍ വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം എയര്‍ ക്രാഫ്റ്റുകള്‍ , എന്നിവയെ കൂടാതുള്ളവയായിരുന്നു ഇവ. ആക്രമണത്തിന്റെ ആകസ്മികത്വം നിലനിര്‍ത്താനായി ആ സംഘം പറന്നതാകട്ടെ, നിയന്ത്രണരേഖയിലൂടെ മുസാഫറാബാദ് ചുറ്റിയാണ്.

നമ്മുടെ പഞ്ചാബില്‍ നിന്നും പറന്നുയര്‍ന്ന ആ 'സംഘത്തെ ' പാക്കിസ്ഥാന്‍ കാണുകയും അതിനെതിരെ പ്രതിരോധത്തിനാവശ്യമായ നീക്കങ്ങള്‍ നടത്തുകയും ചെയ്തു. ഇന്ത്യയുടെ സുഖോയ് 30 എം കെ ഐ വിമാനങ്ങളായിരുന്നു ഈ ' സംഘത്തില്‍' ഉണ്ടായിരുന്നത് എന്ന് മറ്റൊരു പ്രതിരോധ വക്താവ് അറിയിച്ചു.

അതുകൊണ്ട് തന്നെ യഥാര്‍ത്ഥ ആക്രമണ ലക്ഷ്യമായിരുന്ന ബാലകോട്ടിനടുത്തെങ്ങും ഒരു പാക് വിമാനം പോലും ഉണ്ടായിരുന്നില്ല. ഒരെണ്ണം ഉണ്ടായിരുന്നതാകട്ടെ ഒരു 150 കിലോമീറ്റര്‍ അകലെ ആയിരുന്നു .തന്മൂലം, ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ ദൗത്യം പൂര്‍ത്തിയാക്കേണ്ട ധൃതിയില്‍ പെട്ടെന്ന് വന്നു ബോംബ് വര്‍ഷിച്ചു മടങ്ങിയതിനാല്‍ ഒരു ടാര്‍ഗെറ്റും അവര്‍ക്ക് തകര്‍ക്കാന്‍ കഴിഞ്ഞില്ല എന്ന പാകിസ്ഥാന്റെ അവകാശ വാദം , ഫെബ്രുവരി 27നു ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചു കടക്കുന്നതിന് അവര്‍ എഫ് 16 വിമാനം ഉപയോഗിച്ചില്ല എന്ന് പറയുന്നത് പോലൊരു നുണയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

നിയന്ത്രണ രേഖയ്ക്കപ്പുറം പാക് അധിനിവേശ കാശ്മീരില്‍ കയറി ഇന്ത്യ നടത്തിയ വ്യോമാക്രമണം ഇത് വരെ ഇന്ത്യ പുലര്‍ത്തി വന്നിരുന്ന നയങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ് കാണിയ്ക്കുന്നത്. നിയന്ത്രണ രേഖ കടക്കാതെയുള്ള തിരിച്ചടിയാണ് നല്‍കേണ്ടത് എന്ന് 1999ലെ കാര്‍ഗില്‍ യുദ്ധകാലത്തിലെ പോലെ ഇന്ത്യന്‍ വ്യോമസേനയോട് നിര്‍ദേശിച്ചിരുന്നെങ്കില്‍ , ആക്രമണത്തിന് ഉപയോഗിയ്ക്കുമായിരുന്ന ആയുധങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു എന്നും സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Hezbollah Chief അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍;  (15 minutes ago)

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന്  (22 minutes ago)

മദ്യപിച്ച് വീട്ടിൽ ബഹളം; വഴക്കിനിടെ സ്വന്തം മകളുടെ കണ്മുന്നിൽ വച്ച് ഭാര്യയുടെ തലയിൽ ഗ്യാസ് കുറ്റി കൊണ്ട് അടിച്ച് വീഴ്ത്തി; അമ്മ പിടയുന്നത് കണ്ട് മുറ വിളിച്ച് മകൾ; നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഭവിച്ചത്.  (24 minutes ago)

സ്വർണവിലയിൽ വീണ്ടും കുറവ്  (35 minutes ago)

കരുതൽ തടങ്കൽ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയിൽ ...  (54 minutes ago)

ആർജെഡി മുൻ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ പി.നാരായണൻ നമ്പ്യാർ അന്തരിച്ചു  (1 hour ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (1 hour ago)

ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ  (1 hour ago)

അഭിമാനം തോന്നുന്ന നിമിഷങ്ങൾ ഇന്ന് സംജാതമാകും  (1 hour ago)

തിരുവല്ലയിൽ 47 കാരനെ വീടിനുള്ളിൽ മരിച്ച  (2 hours ago)

പോസ്റ്റല്‍ ബാലറ്റ് വിതരണം 26 മുതല്‍  (2 hours ago)

വിമാനം മസ്‌കറ്റ് വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തി മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി..  (2 hours ago)

വനിത ബ്ലൈൻഡ് ടി20 ക്രിക്കറ്റ്  (2 hours ago)

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് ...  (2 hours ago)

തിക്കിലും തിരക്കിലുംപെട്ട്‌ നിരവധി പേർക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends