Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

ഇമ്രാൻ പറയുന്നത് പച്ചക്കള്ളം ..പാക് മണ്ണിൽ ഇപ്പോഴും ഭീകരർ തമ്പടിച്ചിരിക്കുന്നു ;പുൽവാമ ഭീകരാക്രമണം ഉൾപ്പടെയുള്ള വെബ്സൈറ്റും മാസികയും ഓൺലൈനിൽ

05 MARCH 2019 09:06 PM IST
മലയാളി വാര്‍ത്ത

More Stories...

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ

ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നിരോധിച്ചെന്ന് പാക്കിസ്ഥാൻ ആവര്‍ത്തിച്ചുറപ്പിക്കുമ്പോഴും
സംഘടന ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വെബ്സൈറ്റും മാസികയും ഓൺലൈനിൽ ഇപ്പോൾ ലഭ്യമാണ്.

പാക്കിസ്ഥാന്റെ ചട്ടുകമായി കശ്മീരിൽ ഭീകരപ്രവർത്തനം നടത്തുന്ന ഭീകരസംഘമാണ് ജയ്ഷെ മുഹമ്മദ് . ഭീകരപ്രവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടി പാക്കിസ്ഥാൻ വാഗ്ദാനം ചെയ്ത സാഹചര്യത്തിലും ജയ്ഷ് ഇന്ത്യയ്ക്കെതിരായ വിദ്വേഷ പ്രചാരണം തുടരുന്നു.

പുൽവാമ ഭീകരാക്രമണം ഉൾപ്പടെയുള്ള കാര്യങ്ങൾ പരാമർശിക്കുന്ന ജയ്ഷെ മുഹമ്മദിന്റെ വാരികയായ അൽ ക്വലാം ഇപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണ്. എന്നിട്ടും പാക്കിസ്ഥാൻ ഇതൊന്നും അറിഞ്ഞിട്ടില്ലന്നാണ് ഭാവിക്കുന്നത് . റാവൽപിണ്ടിയിൽനിന്നുള്ള വിലാസം വെച്ച് വെബ്സൈറ്റും പ്രവർത്തിക്കുന്നുണ്ട്

സ അദി എന്ന പേരിൽ എഴുതിയ 250ൽ അധികം ലേഖനങ്ങളാണ് അൽ ക്വലാം വാരികയിൽ ഉള്ളത്. പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹറിന്റെ തൂലികാ നാമമാണ് സ അദി. ഇന്ത്യൻ വ്യോമസേനയുടെ ബാലാക്കോട്ട് ആക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസമായ ഫെബ്രുവരി 27നു പുറത്തിറങ്ങിയ എഡിഷനിലും മസൂദ് അസ്ഹ‍റിന്റെ സന്ദേശങ്ങളുണ്ട്. ഇതിൽ ഇന്ത്യക്കെതിരെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ അസര്‍ നടത്തിയിട്ടുണ്ട് .ഇന്ത്യയുടെ ഭീഷണികളില്‍ തളരില്ലെന്ന് ലേഖനങ്ങളില്‍ ആവർത്തിച്ചു പറയുന്നുമുണ്ട്.

പുൽവാമ ഭീകരാക്രമണം എങ്ങനെയാണ് നടത്തിയതെന്ന കാര്യവും മസൂദ് അസ്ഹർ വാരികയിലൂടെ എഴുതിയിരുന്നു. മസൂദ് അസ്ഹറിന്റെ സഹോദരനായ ജയ്ഷ് കമാൻഡര്‍ അബ്ദുൽ റൗഫ് അസ്ഗറിന്റെ സന്ദേശങ്ങളും അൽ ക്വലാമിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഇന്ത്യയുടെ ശക്തമായ തിരിച്ചടിയെ തുടർന്ന് ഭീകര സംഘടനകളെ തങ്ങള്‍ അനുവദിക്കില്ലെന്നും ഭീകരര്‍ ശത്രുക്കളാണെന്നും പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചിരുന്നു. എന്നാൽ റാവല്‍പിണ്ടിയില്‍ നിന്നും അല്‍ഖ്വലാം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യാവിരുദ്ധ സന്ദേശങ്ങളാണ് വെബ്സൈറ്റിൽ ഉള്ളതെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭീകരരുടെ താവളമായി പാകിസ്ഥാന്‍ ഇപ്പോഴും തുടരുന്നതിന് ഇത് തെളിവാണെന്നും ദേശീയ മാധ്യമങ്ങള്‍ റി്‌പോര്‍ട്ട് ചെയ്യുന്നു.

പാക്ക് മണ്ണ് ഭീകരപ്രവർത്തനങ്ങൾക്കായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അവർ പാക്കിസ്ഥാന്റെ ശത്രുക്കളാണെന്നായിരുന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നത്. ഭീകരപ്രവർത്തനങ്ങൾക്കു തെളിവു നൽകിയാൽ നടപടിയെടുക്കാൻ പാക്കിസ്ഥാൻ തയാറാണ്. ഭീകര നീക്കങ്ങൾ പാക്കിസ്ഥാന്റെ താൽപര്യത്തിനു വിരുദ്ധമാണെന്നു പറഞ്ഞ ഇമ്രാൻ ഇന്ത്യയെ വിഷയം ചർച്ച ചെയ്യാൻ ക്ഷണിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇമ്രാന്റെ മൂക്കിന് താഴെ നിന്ന് പ്രസിദ്ധീകരിക്കുന്ന അൽ ക്വലാം വാരികയും വെൺസൈറ്റും ഇതുവരെ ഇമ്രാനു മാത്രം അറിയില്ലെന്ന് പറയുന്നതിന്റെ സാംഗത്യം വ്യക്തമാണല്ലോ

2002ൽ പാക്കിസ്ഥാനിൽ ജയ്ഷെ മുഹമ്മദിനെ നിരോധിച്ചു എന്നാണു പറയുന്നത് . പക്ഷേ പാക്ക് മണ്ണിൽ ഇപ്പോഴും ജയ്ഷ് ഭീകരക്യാംപുകൾ പ്രവർത്തിക്കുന്നുണ്ടെന്നുള്ളതാണ് സത്യം . ഇവിടെ ജയ്ഷ് തലവന്‍ മസൂദ് അസ്ഹറടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഭീകരരെ പരിശീലിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഐക്യരാഷ്ട്രസംഘടനക്കും അമേരിക്കക്കും എത്ര സമ്മർദ്ദം ചെലുത്തിയിട്ടും തീവ്രവാദത്തിനെതിരെ പാകിസ്ഥാനെ കൊണ്ട് നടപടിയെടുപ്പിക്കാൻ ഇത് വരെ സാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഇത് .

മസൂദ് അസ്ഹർ നേരത്തേ നേതൃത്വം നൽകിയിരുന്ന ‘ഹർക്കത്തുൽ മുജാഹിദീൻ’ എന്ന സംഘടനയ്ക്ക് പാക്ക് ചാരസംഘടനയായ ഇന്റർ സ്റ്റേറ്റ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) സാമ്പത്തികസഹായം ലഭിച്ചിരുന്നതായി യുഎസിന്റെ സെൻട്രൽ ഇന്റലിജൻസ് ഏജൻസി കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്തിരുന്നു.

1994ൽ ദക്ഷിണ കശ്മീരിൽനിന്ന് സുരക്ഷാസേന പിടികൂടുമ്പോൾ മസൂദ്, ഭീകരസംഘടനയുടെ ജനറൽസെക്രട്ടറി ആയിരുന്നു. ഹർക്കത്തുൽ അൻസാർ എന്നായിരുന്നു ആദ്യപേര്. 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം കാണ്ടഹാറിലേക്കു റാഞ്ചിക്കൊണ്ടു പോയത് ഈ സംഘടനയിലെ അംഗങ്ങളായിരുന്നു . ഇന്ത്യയിൽ നിന്ന് മോചിതനായപ്പോഴാണു മസൂദ്, ജയ്ഷെ മുഹമ്മദിന് രൂപം നൽകിയത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിക്കിലും തിരക്കിലുംപെട്ട്‌ നിരവധി പേർക്ക് പരുക്ക്  (25 minutes ago)

അവസരം നൽകണമെന്ന് കോടതി  (39 minutes ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (54 minutes ago)

തീര്‍ഥാടകരുടെ എണ്ണം ആറര ലക്ഷം ...  (1 hour ago)

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി  (1 hour ago)

ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (12 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (12 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (12 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (12 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (12 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (13 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (13 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (13 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (13 hours ago)

Malayali Vartha Recommends