Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..


തമിഴ് നാട്ടില്‍ നടന്‍ വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ.. ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.. ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും...


'അയേണ്‍ ഡോം' യുഎഇയില്‍..ചരിത്രത്തിലാദ്യമായാണ് ഇസ്രായേല്‍ തങ്ങളുടെ മണ്ണ് വിട്ട്, മറ്റൊരു രാജ്യത്തിന്റെ സംരക്ഷണത്തിനായി അയേണ്‍ ഡോം എത്തുന്നത്..ഇനിയാണ് പൊരിഞ്ഞ യുദ്ധം..

ബാലാക്കോട്ടെ വ്യോമാക്രമണത്തെ പറ്റി വിവാദം മുറുകുന്നു... കൊല്ലപ്പെട്ട തീവ്രവാദികളുടെ കണക്കിനെ ചൊല്ലി ബിജെപിയില്‍ തന്നെ കലാപക്കൊടി ഉയരുന്നു

06 MARCH 2019 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

തമിഴ് നാട്ടില്‍ നടന്‍ വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ.. ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.. ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും...

പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ നിലംപരിശാക്കി ബിജെപി.. ഭരണം പിടിക്കുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ വര്‍ത്തമാനം.. ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ തുടരെ ആവര്‍ക്കുന്നത്..

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്

ഒരുവശത്ത് ജീവന്‍ പണയപ്പെടുത്തി രാജ്യത്തെ ശത്രുവിന്റെ ആക്രമമത്തില്‍നിന്നു രക്ഷിക്കുന്ന സൈന്യം. മറുവശത്ത് സൈന്യത്തിന്റെ ഈ നീക്കങ്ങളെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് കഥകളാക്കി രാഷ്ട്രീയനേട്ടം കൊയ്യാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ . ഇതാണിപ്പോള്‍ രാജ്യത്തിന്റ അവസ്ഥ. ഇല്ലാവചനങ്ങള്‍ പ്രചരിപ്പിച്ച് ലോകമൂഹത്തിനു മുന്നില്‍ത്തന്നെ നാണക്കേടുണ്ടാക്കിയതിന്റെ പേരില്‍ പ്രതിപക്ഷ നേരിടുന്നവരില്‍ ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത്ഷായും പെടും.

ഭീകരാക്രണത്തോടു പ്രതികരിച്ചുകൊണ്ട് ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെയാണ് സ്ഥാപിതതാല്‍പര്യത്തിനായി കേന്ദ്ര സര്‍ക്കാരും ബിജെപിയും ഉപയോഗിക്കുന്നതെന്ന് എ കെ ആന്റണി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍. ബാലാക്കോട്ടില്‍ ഭീകരര്‍ വന്‍തോതില്‍ കൊല്ലപ്പെട്ടതായി ആദ്യം പ്രഖ്യാപിച്ചത് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ്. ആകെ 350 പേര്‍ കൊല്ലപ്പെട്ടതില്‍ 325 പേര്‍ ഫിദായിനുകളും 25 പേര്‍ സൈനികരുമാണെന്നായിരുന്നു ഇതിനെത്തുടര്‍ന്നുവന്ന റിപ്പോര്‍ട്ടുകള്‍. മോദി അനുകൂല മാധ്യമങ്ങള്‍ ഇതിന് ഏറെ പ്രാധാന്യം നല്‍കി. എന്നാല്‍ തുടക്കം മുതല്‍തന്നെ ഇന്ത്യന്‍ സേന ഇത്തരം നീക്കങ്ങളെ എതിര്‍ത്തിരുന്നു. തങ്ങളുടെ ലക്ഷ്യം നിറവേറ്റി; എന്നാല്‍, എത്രപേര്‍ കൊല്ലപ്പെട്ടുവെന്നെല്ലാം പറയാന്‍ തങ്ങള്‍ക്കാകില്ലെന്ന് എയര്‍ വൈസ് മാര്‍ഷല്‍ രവി കപൂറിനു പറയേണ്ടിവന്നത് ഈ സന്ദര്‍ഭത്തിലാണ്.

ബാലാക്കോട്ട് ആക്രമണത്തില്‍ മുന്നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടു എന്നാണ് ആദ്യഘട്ടത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ അവകാശപ്പെട്ടത്. മാത്രമല്ല, അതിര്‍ത്തിയിലെ സംഘര്‍ഷത്തെക്കുറിച്ച് ആധികാരികമെന്നു തോന്നുന്ന ചില വിശദീകരണങ്ങളും അദ്ദേഹം നല്‍കി. എന്നാല്‍, രാജ്യാന്തരതലത്തില്‍ ഈ അവകാശവാദങ്ങള്‍ മോശമായ പ്രതികരണം ഉണ്ടാക്കിയതോടെ അമിത്ഷാ മുന്നൂറു പേര്‍കൊല്ലപ്പെട്ടു എന്നത് ഇരുന്നൂറ്റമ്പതു പേരാക്കി ചുരുക്കി. ഇത്തരം രാഷ്ട്രീയക്കളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തെളിവ് പുറത്തുവിടണമെന്ന സ്ഥിതി വന്നു. അമിത്ഷായുടെ പരാമര്‍ശങ്ങള്‍ക്ക് വസ്തുതയുമായി ബന്ധമില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി കേന്ദ്രസര്‍ക്കാര്‍ മലക്കം മറിഞ്ഞു. വസ്തുവിരുദ്ധമായാണ് അമിത്ഷാ സംസാരിച്ചതെന്ന് ചൂണ്ടിക്കാട്ടി മോദി സര്‍ക്കാര്‍ തന്നെ അമിത്ഷായെ തള്ളിപ്പറയേണ്ടിവരും എന്നാണിപ്പോള്‍ പ്രതിപക്ഷം പറയുന്നത്.

മുന്‍ കരസേനാ മേധാവിയും വിദേശകാര്യ സഹമന്ത്രിയുമായ വി.കെ സിങാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി മാധ്യമങ്ങളോടു സംസരിച്ചത്. അമിത്ഷാ പറഞ്ഞത് കൃത്യമായ കണക്കല്ലെന്നും അത്രയും പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാവാം അദ്ദേഹം ഉദ്ദേശിച്ചത് എന്നുമായിരുന്നു വി.കെ സിങിന്റെ പ്രതികരണം. വ്യോമാക്രമണം നടന്നപ്പോള്‍ ജെയ്‌ഷെ മുഹമ്മദിന്റെ കെട്ടിടത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മരണസംഖ്യ എന്നുപറഞ്ഞ് വി.കെ.സിങ്ങ് മാധ്യമപ്രവര്‍ത്തകരില്‍നിന്നു രക്ഷപെട്ടു.


എന്നാല്‍, ബാലാക്കോട്ട് എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടു എന്ന ചോദ്യത്തിന് മരിച്ചവരുടെ കണക്കെടുക്കുന്ന പതിവ് സേനക്കില്ലെന്നായിരുന്നു എയര്‍ ചീഫ് മാര്‍ഷല്‍ ധനോവ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതൊക്കെ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വിടുവായ മാത്രമാണെന്ന് പറയാതെ പറയുകയായിരുന്നു രാജ്യത്തിന്റെ വ്യോമസേനാ മേധാവി. ഇന്ത്യന്‍സൈന്യം നടത്തിയ ധീരമായ പോരാട്ടങ്ങള്‍ക്ക് സര്‍വ്വ പിന്തുണയും പകര്‍ന്ന പ്രതിപക്ഷ കക്ഷികള്‍ പക്ഷേ, ബിജെപിയുടെ മുതലെടുപ്പ് അവകാശവാദങ്ങളെ വിമര്‍ശനത്തോടെയാണ് സമീപിച്ചത്. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് മുന്നൂറു പേര്‍ കൊല്ലപ്പെട്ടന്ന് അമിത് ഷാ പറയുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു. ബിജെപി നേതാക്കള്‍ ഇത്തരം കണക്കുകള്‍ തെരഞ്ഞെടുപ്പ് പരിപാടികളില്‍ ഉയര്‍ത്തുന്നതിനെയും പ്രതിപക്ഷം ചോദ്യം ചെയ്തു. പല മാധ്യമങ്ങളും ഈ കണക്കുകളുടെ ആധികാരികത ശരിയല്ല എന്നു വ്യക്തമാക്കി.

ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയും ഒടുവില്‍ ഈ ചോദ്യം ആവര്‍ത്തിച്ചു. ബാലാകോട്ട് വ്യോമാക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് അറിയാന്‍ ഇന്ത്യക്കാര്‍ക്ക് അവകാശമുണ്ടെന്നായിരുന്നു ശിവസേന അവരുടെ ഔദ്യോഗിക മാധ്യമമായ സാമ്‌നയിലെഴുതിയ ലേഖനത്തിലൂടെ ഉന്നയിച്ചത്. ഇങ്ങനെ ചോദിച്ചാല്‍ അത് സൈനികരുടെ മനോവീര്യം തകരുമെന്ന ബിജെപിയുടെ മനോവീര്യത്തെയും ശിവസേന ആ ലേഖനത്തില്‍ പരിഹസിക്കുന്നുണ്ട്. മോദിയുടെ രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും മാധ്യമങ്ങള്‍ വരെ ഇക്കാര്യം ചോദിക്കുന്നുണ്ടെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

എന്തായാലും, രാജ്യാന്തരതലത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് ഉത്തരം പറയാനാകാതെ ഇന്ത്യാക്കാര്‍ വിഷമിക്കുന്ന അവസ്ഥയുണ്ട്. ഇതൊക്കെ ബിജെപിയ്ക്കല്ല, രാജ്യത്തിനാണ് നാണക്കേട് വരുത്തിയത്. ഈ സാഹചര്യത്തിലാണ് അമിത്ഷായെപ്പോലുള്ള ബിജെപി നേതാക്കള്‍ ഉത്തരമില്ലാതെ നില്‍ക്കുന്ന അവസ്ഥ വന്നിരിക്കുന്നത്. നുണബോംബുകള്‍ കയ്യിലിരുന്നു പൊട്ടിയ അവസ്ഥയില്‍ നിന്ന് മാറണമെങ്കില്‍ രാജ്യത്തിന് മുന്‍പാകെ തെളിവുകള്‍ വയ്‌ക്കേണ്ടി വരും.

വിലക്കയറ്റം, തൊഴിലില്ലായ്മ, റാഫേല്‍ എന്നിവ അടക്കം സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന എല്ലാ വിഷയങ്ങളുടെ മേല്‍ രാജ്യസ്‌നേഹം എന്ന ഒറ്റ 'ബോംബ്' ഇട്ട് തകര്‍ക്കാനുള്ള ശ്രമമാണ് നരേന്ദ്ര മോദി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് മുഖ്യ ആരോപണം. അതില്‍ പ്രതിപക്ഷമാണോ, ബിജെപിയാണോ അതോ ഇന്ത്യന്‍ ജനത മുഴുവനാണോ ഇല്ലാതാകുന്നതെന്ന വസ്തുത വരും ദിനങ്ങളില്‍ അറിയാം. ഒരുപക്ഷെ ആക്രമണ തെളിവുകള്‍ ഒരിലക്ഷന്‍ ബോംബായി ഇടാനാണോ മോദിയുടെ ശ്രമമെന്നും ആശങ്കയുണ്ട് പ്രതിപക്ഷത്തിന്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ ഹർത്താൽ..! വണ്ടി ഇറങ്ങിയാൽ കളി മാറും വാഹനങ്ങള്‍ തടയും ഹർത്താലിന്റെ കാരണം ഇത്  (19 minutes ago)

ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി,  (1 hour ago)

അട്ടിമറി സാധ്യത  (1 hour ago)

UAE Iron dome അതീവ രഹസ്യമായി സൈനികരെത്തി  (1 hour ago)

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?  (2 hours ago)

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്  (2 hours ago)

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....  (2 hours ago)

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....  (3 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (3 hours ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (4 hours ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (4 hours ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (4 hours ago)

ശത്രുദോഷം മാറും, സാമ്പത്തിക ലാഭം വന്നെത്തും; ഈ വാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  (4 hours ago)

സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends