Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

പുല്‍വാമയില്‍ വീണ്ടും അമ്പലമണി സംരക്ഷിക്കുന്നത് മുസ്ലീങ്ങള്‍; 80 വര്‍ഷം പഴക്കമുള്ള ക്ഷേത്രം സംരക്ഷിക്കാന്‍ പുല്‍വാമയിലെ മുസ്ലീങ്ങള്‍

06 MARCH 2019 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..

നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...

ഡല്‍ഹി സ്‌ഫോടനം; ഡോക്ടര്‍ ഉമര്‍ നബിക്ക് അല്‍ഖ്വയ്ദ ബന്ധമുണ്ടെന്ന് സൂചന; ലക്ഷ്യം വച്ചത് ഡല്‍ഹി ചുട്ട് ചാമ്പലാക്കാൻ

ഇതാണ് ഇന്ത്യ. ഒരൊറ്റ ജനത. 80 വര്‍ഷം പഴക്കമുള്ള ക്ഷേത്രം സംരക്ഷിക്കാന്‍ പുല്‍വാമയിലെ മുസ്ലീങ്ങള്‍. ഒരു ദശാബ്ദത്തിനിപ്പുറം പള്ളിയില്‍ നിന്നുള്ള ബാങ്ക് വിളിയും ക്ഷേത്ര മണികളും കശ്മീരിലെ പുല്‍വാമ ഗ്രാമത്തില്‍ പ്രതിധ്വനിക്കാന്‍ തുടങ്ങുകയാണ്. വളരെ അടുത്തടുത്തായിരുന്നു പുല്‍വാമയിലെ അച്ഛാന്‍ മേഖലയില്‍ പള്ളിയും അമ്പലവും ഉണ്ടായിരുന്നത്.

പള്ളിയില്‍ എപ്പോഴും തിരക്കായിരുന്നുവെങ്കില്‍ അമ്പലം ആകട്ടെ ഉപേക്ഷിക്കപ്പെട്ട നിലയിലും. എന്നാല്‍ ഇപ്പോള്‍ ഇതിന് മാറ്റം വരുന്നു. 1990ലെ കലാപത്തില്‍ ഹിന്ദുക്കള്‍ ഇവിടെ നിന്ന് പലായനം ചെയ്തതതിനാല്‍ ഉപയോഗശൂന്യനമായ ക്ഷേത്രം ഏറ്റെടുക്കാനൊരുങ്ങുകയാണ് ഇവിടുത്തെ മുസ്ലീം വിഭാഗങ്ങളും ഏക കശ്മീരി പണ്ഡിറ്റ് കുടുംബവും. വിദ്വേഷം പരത്തുന്നവര്‍ക്ക് ഒരു കനത്ത തിരിച്ചടി തന്നെയാകും ഈ നീക്കം. 40 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണം നടന്ന സ്ഥലത്തു നിന്നും വെറും 12 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം. ഗ്രാമത്തിലെ മുതിര്‍ന്ന ആളുകള്‍ക്ക് ഒരുപാട് ഓര്‍മകള്‍ മടക്കി നല്‍കാനായി ക്ഷേത്രം വീണ്ടും തുറക്കാനുള്ള ആവേശത്തിലാണ് ഗ്രാമവാസികള്‍. ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴി!ഞ്ഞു. വൈകാതെ തന്നെ വിഗ്രഹ പ്രതിഷ്ഠയും പൂജാ കര്‍മ്മങ്ങളും ആരംഭിക്കും.

ക്ഷേത്രത്തിലെ മന്ത്രോച്ചാരണങ്ങള്‍ കേള്‍ക്കാന്‍ നൂറു കണക്കിന് ആളുകള്‍ ഗ്രാമത്തിലേക്ക് ഒഴുകിയെത്തണം. ആ രീതിയില്‍ ക്ഷേത്രത്തിന്റെ നഷ്ടപ്രഭാവം തിരികെയെടുക്കാനാണ് ശ്രമിക്കുന്നതെന്നാണ് പ്രാദേശിക മുസ്ലിം ഓക്കഫ് ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഭൂഷണ്‍ ലാല്‍ പറയുന്നത്. '1990കളില്‍ മുസ്ലീങ്ങളെക്കാള്‍ ഇരട്ടി ഹൈന്ദവര്‍ ഉണ്ടായിരുന്ന സ്ഥലമായിരുന്നു അച്ഛാന്‍. എന്നാല്‍ ഭയം മൂലം അവര്‍ ഇവിടെ നിന്നു പോയി.. എന്നാല്‍ അവരെ ഞങ്ങള്‍ക്ക് തിരികെ വേണം' അദ്ദേഹം പറഞ്ഞു. ഇന്ത്യപാക് പ്രശ്‌നങ്ങള്‍ വഷളായ കുറച്ച് ദിവസങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ കഴിഞ്ഞ രണ്ട് ആഴ്ചകളായി ക്ഷേത്ര നിര്‍മ്മാണ തിരക്കിലാണ് ഗ്രാമീണര്‍. ക്ഷേത്രത്തിന്റെ പ്രധാന കെട്ടിടം നവീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഉറവയും ഡ്രെയിനെജ് സംവിധാനവും പഴയപടിയാക്കി. മഹാശിവരാത്രി ആഘോഷിച്ച് ആ ദിനത്തില്‍ പൂജാകര്‍മ്മങ്ങള്‍ ആരംഭിക്കാനാണ് ആഗ്രഹിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അത് സാധിച്ചില്ല. കുറച്ച് പണികള്‍ കൂടി ബാക്കിയുണ്ട്. ഭൂമി നിരപ്പാക്കണം, പ്രധാന കവാടം പെയിന്റ് ചെയ്യണം, അതിനുശേഷം പ്രതിഷ്ഠാ കര്‍മ്മം നടത്തണം ലാലിന്റെ സഹോദരനായ സഞ്ജയ് കുമാര്‍ പറയുന്നു. ക്ഷേത്രം എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നാട്ടുകാരനായ മൊഹമ്മദ് യുനുസ് പറയുന്നു. മുസ്ലീങ്ങള്‍ മോസ്‌ക്കില്‍ പോയി പ്രാര്‍ത്ഥിക്കുന്നതുപോലെ ഹൈന്ദവ കുടുംബങ്ങള്‍ക്ക് അടുത്തുള്ള ക്ഷേത്രത്തില്‍ പോയി ആരാധന നടത്താനാകണം. എല്ലാവരും സൌഹാര്‍ദ്ദത്തോടെ കഴിഞ്ഞ പഴയ നാളുകള്‍ തിരിച്ചുപിടിക്കാനാകണം. ഇവിടെനിന്ന് വിട്ടുപോയ ഹൈന്ദവര്‍ തിരിച്ചുവരണമെന്നും യൂനുസ് ആഗ്രഹിക്കുന്നു.

ഇത് തന്നെയാണ് എല്ലാവരുടേയും ആഗ്രഹം. കുട്ടികളെല്ലാം കുട്ടിക്കാലത്ത് അമ്പലത്തില്‍ പോകുമായിരുന്നു. അന്ന് അവിടുത്തെ പ്രായംചെന്ന പൂജാരി ഞങ്ങള്‍ക്ക് മധുര പലഹാരങ്ങളും ശര്‍ക്കരയും പഴങ്ങളുമൊക്കെ തരുമായിരുന്നു. ക്ഷേത്ര പരിസരത്ത് മതവ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് കളിക്കുമായിരുന്നുവെന്ന് മുസ്ലിം സഹോദരങ്ങള്‍ ഓര്‍്ക്കുകയാണ്. ഗ്രാമവികസനത്തിന് അനുവദിച്ച ഫണ്ടില്‍ നാലു ലക്ഷം രൂപ ക്ഷേത്ര പുനര്‍നിര്‍മാണത്തിനായി അനുവദിക്കണമെന്ന് അവിടുത്തെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ നസീര്‍ മിര്‍ പറയുന്നു. ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഗ്രാമത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ഹിന്ദുമുസ്ലീം സൌഹാര്‍ദ്ദം വീണ്ടെടുക്കാനാകും. കശ്മീരിലെ മറ്റ് ഗ്രാമങ്ങള്‍ക്ക് മാതൃകയായി മാറാനാകണമെന്നും മിര്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിക്കിലും തിരക്കിലുംപെട്ട്‌ നിരവധി പേർക്ക് പരുക്ക്  (25 minutes ago)

അവസരം നൽകണമെന്ന് കോടതി  (39 minutes ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (54 minutes ago)

തീര്‍ഥാടകരുടെ എണ്ണം ആറര ലക്ഷം ...  (1 hour ago)

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി  (1 hour ago)

ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (12 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (12 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (12 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (12 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (12 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (13 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (13 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (13 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (13 hours ago)

Malayali Vartha Recommends