Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒളിച്ചോട്ടത്തിന്റെ കാരണം പ്രണയം മാത്രമായിരുന്നില്ല ബി.ജെ.പി എം.എൽ.എയുടെ മകൾ സാക്ഷി മിശ്രയുടെ വെളിപ്പെടുത്തൽ

16 JULY 2019 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി.. ഝാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് രോ​ഗി ഉൾപ്പെടെ ഏഴു പേർക്ക് ദാരുണാന്ത്യം... പൊള്ളലേറ്റതിനെ തുടര്‍ന്നു ചികിത്സയ്ക്കായി സഞ്ജയ് കുമാറിനെ ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്

റാഞ്ചിയില്‍ നിന്ന് രോഗിയുമായി പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു

ഡല്‍ഹിമീററ്റ് റാപ്പിഡ് റെയില്‍ കോറിഡോര്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 4 അധ്യാപകരും പ്യൂണും അറസ്റ്റില്‍

വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം മടങ്ങവേ നവവധുവിനെ മുന്‍ കാമുകന്‍ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി

ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് പിതാവായ ബി.ജെ.പി എം.എല്‍.എ രാജേഷ് മിശ്രയില്‍ നിന്നും ഭീഷണി നേരിടുന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയതിലൂടെയാണ് സാക്ഷി മിശ്ര വാര്‍ത്തകളില്‍ ഇടംനേടിയത്. ദമ്പതികള്‍ എവിടെയാണ് കഴിയുന്നതെന്ന് അറിയില്ലെന്ന് പൊലീസ് ഉന്നയിക്കുമ്പോഴും അവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പല ചാനലുകളും ഇരുവരുടേയും അഭിമുഖം നല്‍കുകയും ചെയ്തിരുന്നു.

ഇതൊരു പ്രണയ കഥമാത്രമല്ലെന്നാണ് ചാനലുകളിലൂടെ സാക്ഷി പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതിനപ്പുറം ഓരോ ഇന്ത്യന്‍ സ്ത്രീയും കുട്ടിക്കാലം മുതല്‍ വീടുകളില്‍ ദിനംപ്രതി നേരിടുന്ന വിവേചനത്തിന്റെയും അനീതിയുടെയും വലിയൊരു കെട്ടാണ് സാക്ഷി മാധ്യമങ്ങള്‍ക്കു മുമ്പില്‍ തുറന്നുവെച്ചത്. അതും ഒരു സമൂഹത്തെ നയിക്കുന്ന പ്രതിനിധിയുടെ മകൾ ആകുമ്പോൾ അത് വലിയ കാര്യമാക്കാതിരിക്കാൻ പറ്റില്ലല്ലോ.

ആജ് തക് അഭിമുഖത്തില്‍ പിതാവിനോട് എന്തെങ്കിലും പറയാനാഗ്രഹിക്കുന്നുണ്ടോയെന്ന് സാക്ഷിയോട് ചോദിച്ചപ്പോള്‍ അവര്‍ കരഞ്ഞുകൊണ്ട് കൂടുതല്‍ വിവരിച്ചത് ദളിത് യുവാവുമായുളള ബന്ധത്തില്‍ പിതാവിനുള്ള എതിര്‍പ്പിനെക്കുറിച്ചായിരുന്നില്ല, മറിച്ച് കുടുംബത്തിനു പെണ്‍കുട്ടിയെന്ന നിലയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന നിയന്ത്രണങ്ങളെക്കുറിച്ചായിരുന്നു.

‘എനിക്ക് പഠിക്കണമായിരുന്നു, പല സ്വപ്‌നങ്ങളുമുണ്ടായിരുന്നു.’ പുറത്ത് പോയി ജോലി ചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ പിതാവിനൊപ്പം അദ്ദേഹത്തിന്റെ ഓഫീസില്‍ സഹായിയായി നിന്നോട്ടേയെന്ന് സാക്ഷി ചോദിച്ചിരുന്നു. സഹോദരന്‍ വിക്കി സഹായിക്കുന്നതുപോലെ. ‘പക്ഷേ അച്ഛന്‍ ഒരിക്കലും അത് ഗൗരവമായെടുത്തില്ല. അദ്ദേഹം ഒരിക്കലും എന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.’ എന്നാല്‍ വിക്കിക്ക് അവനിഷ്ടപ്പെട്ടതെല്ലാം ചെയ്യാനുള്ള അനുവാദമുണ്ടായിരുന്നെന്നും സാക്ഷി പറയുന്നു.

ഇഷ്ടപ്പെട്ട വിഷയം പഠിക്കാനായി തെരഞ്ഞെടുക്കാനും അനുവദിച്ചില്ലെന്ന് സാക്ഷി പറയുന്നു. വലിയ നിയന്ത്രണമുള്ള, മൊബൈല്‍ ഫോണുകള്‍ അനുവദിക്കാത്ത ഒരു കോളജില്‍ മാസ് കമ്മ്യൂണിക്കേഷന്‍സ് ചെയ്യാനാണ് തന്നെ വിട്ടതെന്നും സാക്ഷി പറയുന്നു.

സഹോദരന് ലഭിക്കുന്ന അതേ പ്രാധാന്യം കുടുംബത്തില്‍ തനിക്കും തന്റെ സഹോദരിക്കും ലഭിക്കുന്ന തരത്തില്‍ പിതാവിന്റെ മനോഭാവം മാറേണ്ടതുണ്ടെന്നും സാക്ഷി പറയുന്നു. ‘ ഒരു പെണ്ണിന്റെ ചെയ്തി മാത്രമേ മാനക്കേടുണ്ടാക്കൂവെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഒരു ആണ് തെറ്റ് ചെയ്താലും അത് കുടുംബത്തിന് മാനക്കേടാവും.’ പിതാവിനുള്ള സന്ദേശമായി അവര്‍ പറഞ്ഞത് ഇതാണ്.

ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എയാണ് രാജേഷ് മിശ്ര. ദിവസങ്ങള്‍ക്കു മുമ്ബാണ് അന്യ ജാതിയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചതി​​​​​ന്റെ പേരില്‍ രാജേഷ് മിശ്ര ഭീഷണിപ്പെടുത്തുന്നതായി മകള്‍ സമൂഹമാധ്യങ്ങളിലൂടെ വെളിപ്പെടുത്തിയത്. പിതാവ് ഏര്‍പ്പെടുത്തിയ ഗുണ്ടകളില്‍ നിന്നും ഒളിച്ച്‌​ ജീവിക്കുകയാണ്​. തങ്ങളെ സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാന്‍ അനുവദിക്കണം. തനിക്കും ഭര്‍ത്താവിനും അദ്ദേഹത്തി​​​​ന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവും സഹോദരനുമായിരിക്കും ഉത്തരവാദികളെന്നും സാക്ഷി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളെ വെറുതെ വിടണമെന്ന് ടി.വി ചാനലിലൂടെയും മകള്‍ പിതാവിനോട് അഭ്യര്‍ഥിച്ചിരുന്നു.

അതേസമയം വിവാഹിതരായെന്ന് തെളിയിക്കാന്‍ സാക്ഷി ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ റാം ജാനകി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ക്ഷേത്രത്തിലെ പൂജാരിയുടെ പ്രതികരണം വന്നത് .

സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇവിടെ അങ്ങിനെ ഒരു വിവാഹം നടന്നിട്ടില്ല എന്നും പൂജാരി വ്യക്തമാക്കിയിരുന്നു. പ്രദേശവാസികളും പൂജാരിയുടെ വാക്കുകളെ ശരിവെക്കുകയാണ് ചെയ്തിരുന്നത് . ജൂലൈ നാലിന് സാക്ഷിയും അജിതേഷും വിവാഹിതരായതായാണ് സര്‍ട്ടിഫിക്കറ്റ് പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൻറെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി  (5 minutes ago)

തിരുവനന്തപുരം ജില്ലാ കളക്ടറുമായിരുന്ന വി.വി.വിജയൻ അന്തരിച്ചു...  (25 minutes ago)

സൺ ഷെയ്ഡ് തകർന്ന് വീണ് മരിച്ച തൊഴിലാളികളുടെ സംസ്കാരചടങ്ങുകൾ ഇന്ന് നടക്കും...  (32 minutes ago)

13 അംഗ മാധ്യമസംഘം ഗോവയിൽ...!    (38 minutes ago)

തൊഴിൽ വിജയവും സർക്കാർ ആനുകൂല്യങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് അനുകൂലം!  (56 minutes ago)

സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് ഒൻപതാം ദിനം... തിരുവനന്തപുരത്ത് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും  (1 hour ago)

എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് രോ​ഗി ഉൾപ്പെടെ ഏഴു പേർക്ക്  (1 hour ago)

റാഞ്ചിയില്‍ നിന്ന് രോഗിയുമായി പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു  (7 hours ago)

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പട്ടയ വിതരണത്തിന് അനുമതി നല്‍കി ഹൈക്കോടതി  (7 hours ago)

ഇന്ത്യ വലിയ അപകടത്തിലേക്ക് നീങ്ങുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍  (9 hours ago)

വ്യാപാര ഡീലില്‍ നിന്ന് പിന്മാറുമെന്ന് യൂറോപ്യന്‍ യൂണിയനും യുകെയും: ട്രംപിന് യൂറോപ്പില്‍ നിന്ന് തിരിച്ചടി  (10 hours ago)

രണ്ടര വയസ്സുകാരി ഐഷ ഫാത്തിമയുടെ മരണം :ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കുട്ടിയുടെ പിതാവ് സിദ്ദിഖ്  (10 hours ago)

ആര്‍സിസിയുടെ ചരിത്രത്തിലെ പ്രധാന ദിവസമെന്ന് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

ആര്‍സിസിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തിയെന്ന് മുഖ്യമന്ത്രി  (11 hours ago)

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും: കേരളം ലോകത്തിന് നല്‍കുന്ന മികച്ച സംഭാവന: ഗവേഷണവുമായി സഹകരിക്കാന്‍ 40ല്‍ അധികം ദേശീയ, അന്തര്‍ദേശീയ സ്ഥാപ  (11 hours ago)

Malayali Vartha Recommends