Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

ഒളിച്ചോട്ടത്തിന്റെ കാരണം പ്രണയം മാത്രമായിരുന്നില്ല ബി.ജെ.പി എം.എൽ.എയുടെ മകൾ സാക്ഷി മിശ്രയുടെ വെളിപ്പെടുത്തൽ

16 JULY 2019 04:05 PM IST
മലയാളി വാര്‍ത്ത

ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് പിതാവായ ബി.ജെ.പി എം.എല്‍.എ രാജേഷ് മിശ്രയില്‍ നിന്നും ഭീഷണി നേരിടുന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയതിലൂടെയാണ് സാക്ഷി മിശ്ര വാര്‍ത്തകളില്‍ ഇടംനേടിയത്. ദമ്പതികള്‍ എവിടെയാണ് കഴിയുന്നതെന്ന് അറിയില്ലെന്ന് പൊലീസ് ഉന്നയിക്കുമ്പോഴും അവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പല ചാനലുകളും ഇരുവരുടേയും അഭിമുഖം നല്‍കുകയും ചെയ്തിരുന്നു.

ഇതൊരു പ്രണയ കഥമാത്രമല്ലെന്നാണ് ചാനലുകളിലൂടെ സാക്ഷി പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതിനപ്പുറം ഓരോ ഇന്ത്യന്‍ സ്ത്രീയും കുട്ടിക്കാലം മുതല്‍ വീടുകളില്‍ ദിനംപ്രതി നേരിടുന്ന വിവേചനത്തിന്റെയും അനീതിയുടെയും വലിയൊരു കെട്ടാണ് സാക്ഷി മാധ്യമങ്ങള്‍ക്കു മുമ്പില്‍ തുറന്നുവെച്ചത്. അതും ഒരു സമൂഹത്തെ നയിക്കുന്ന പ്രതിനിധിയുടെ മകൾ ആകുമ്പോൾ അത് വലിയ കാര്യമാക്കാതിരിക്കാൻ പറ്റില്ലല്ലോ.

ആജ് തക് അഭിമുഖത്തില്‍ പിതാവിനോട് എന്തെങ്കിലും പറയാനാഗ്രഹിക്കുന്നുണ്ടോയെന്ന് സാക്ഷിയോട് ചോദിച്ചപ്പോള്‍ അവര്‍ കരഞ്ഞുകൊണ്ട് കൂടുതല്‍ വിവരിച്ചത് ദളിത് യുവാവുമായുളള ബന്ധത്തില്‍ പിതാവിനുള്ള എതിര്‍പ്പിനെക്കുറിച്ചായിരുന്നില്ല, മറിച്ച് കുടുംബത്തിനു പെണ്‍കുട്ടിയെന്ന നിലയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന നിയന്ത്രണങ്ങളെക്കുറിച്ചായിരുന്നു.

‘എനിക്ക് പഠിക്കണമായിരുന്നു, പല സ്വപ്‌നങ്ങളുമുണ്ടായിരുന്നു.’ പുറത്ത് പോയി ജോലി ചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ പിതാവിനൊപ്പം അദ്ദേഹത്തിന്റെ ഓഫീസില്‍ സഹായിയായി നിന്നോട്ടേയെന്ന് സാക്ഷി ചോദിച്ചിരുന്നു. സഹോദരന്‍ വിക്കി സഹായിക്കുന്നതുപോലെ. ‘പക്ഷേ അച്ഛന്‍ ഒരിക്കലും അത് ഗൗരവമായെടുത്തില്ല. അദ്ദേഹം ഒരിക്കലും എന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.’ എന്നാല്‍ വിക്കിക്ക് അവനിഷ്ടപ്പെട്ടതെല്ലാം ചെയ്യാനുള്ള അനുവാദമുണ്ടായിരുന്നെന്നും സാക്ഷി പറയുന്നു.

ഇഷ്ടപ്പെട്ട വിഷയം പഠിക്കാനായി തെരഞ്ഞെടുക്കാനും അനുവദിച്ചില്ലെന്ന് സാക്ഷി പറയുന്നു. വലിയ നിയന്ത്രണമുള്ള, മൊബൈല്‍ ഫോണുകള്‍ അനുവദിക്കാത്ത ഒരു കോളജില്‍ മാസ് കമ്മ്യൂണിക്കേഷന്‍സ് ചെയ്യാനാണ് തന്നെ വിട്ടതെന്നും സാക്ഷി പറയുന്നു.

സഹോദരന് ലഭിക്കുന്ന അതേ പ്രാധാന്യം കുടുംബത്തില്‍ തനിക്കും തന്റെ സഹോദരിക്കും ലഭിക്കുന്ന തരത്തില്‍ പിതാവിന്റെ മനോഭാവം മാറേണ്ടതുണ്ടെന്നും സാക്ഷി പറയുന്നു. ‘ ഒരു പെണ്ണിന്റെ ചെയ്തി മാത്രമേ മാനക്കേടുണ്ടാക്കൂവെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഒരു ആണ് തെറ്റ് ചെയ്താലും അത് കുടുംബത്തിന് മാനക്കേടാവും.’ പിതാവിനുള്ള സന്ദേശമായി അവര്‍ പറഞ്ഞത് ഇതാണ്.

ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എയാണ് രാജേഷ് മിശ്ര. ദിവസങ്ങള്‍ക്കു മുമ്ബാണ് അന്യ ജാതിയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചതി​​​​​ന്റെ പേരില്‍ രാജേഷ് മിശ്ര ഭീഷണിപ്പെടുത്തുന്നതായി മകള്‍ സമൂഹമാധ്യങ്ങളിലൂടെ വെളിപ്പെടുത്തിയത്. പിതാവ് ഏര്‍പ്പെടുത്തിയ ഗുണ്ടകളില്‍ നിന്നും ഒളിച്ച്‌​ ജീവിക്കുകയാണ്​. തങ്ങളെ സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാന്‍ അനുവദിക്കണം. തനിക്കും ഭര്‍ത്താവിനും അദ്ദേഹത്തി​​​​ന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവും സഹോദരനുമായിരിക്കും ഉത്തരവാദികളെന്നും സാക്ഷി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളെ വെറുതെ വിടണമെന്ന് ടി.വി ചാനലിലൂടെയും മകള്‍ പിതാവിനോട് അഭ്യര്‍ഥിച്ചിരുന്നു.

അതേസമയം വിവാഹിതരായെന്ന് തെളിയിക്കാന്‍ സാക്ഷി ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ റാം ജാനകി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ക്ഷേത്രത്തിലെ പൂജാരിയുടെ പ്രതികരണം വന്നത് .

സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇവിടെ അങ്ങിനെ ഒരു വിവാഹം നടന്നിട്ടില്ല എന്നും പൂജാരി വ്യക്തമാക്കിയിരുന്നു. പ്രദേശവാസികളും പൂജാരിയുടെ വാക്കുകളെ ശരിവെക്കുകയാണ് ചെയ്തിരുന്നത് . ജൂലൈ നാലിന് സാക്ഷിയും അജിതേഷും വിവാഹിതരായതായാണ് സര്‍ട്ടിഫിക്കറ്റ് പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാൻ അച്ഛനെ കൊന്നു സാറെ.... കസ്റ്റഡിയിൽ നിലവിളിച്ച് മകന്‍ അച്ഛന്റെ തലയ്ക്ക് 15 വെട്ട് തലച്ചോർ ചിതറി..!അമ്മയെയും വെട്ടി  (29 minutes ago)

ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടം.  (30 minutes ago)

രാഹുൽ ഈശ്വറിന് വേണ്ടി ശാസ്തമംഗലം അജിത് ഇറങ്ങി..! ഉടൻ ജാമ്യം..! ദീപ രാഹുൽ ഈശ്വർ ഇറങ്ങി കളിച്ചു..! പിന്നേ സംഭവിച്ചത്  (52 minutes ago)

ബോംബ് സ്ക്വാഡ് പരിശോധന നടത്തി....  (58 minutes ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കിയശേഷം  (1 hour ago)

പച്ചക്കറിയുടെ വില കുതിക്കുന്നു  (1 hour ago)

കേരളത്തെ ഒരു വില്പനചരക്കാക്കിയ മുൻധനമന്ത്രി...  (2 hours ago)

നിഫ്റ്റി 26,300ന് മുകളിൽ ....  (2 hours ago)

പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധ്യത  (2 hours ago)

സമനിലയുമായി സ്​പെയിനിൽ റയൽ മഡ്രിഡ്  (2 hours ago)

ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി ...  (3 hours ago)

പാതിരാത്രി 1 മണിവരെ രാഹുലെ ചോദ്യം ചെയ്തു തലങ്ങും വിലങ്ങും വലിച്ച് കീറി എന്നിട്ടും...രാഹുൽ കട്ടയ്ക്ക്  (3 hours ago)

ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...  (3 hours ago)

പത്മകുമാർ യുദ്ധം തുടങ്ങി ഗോവിന്ദനെ മുച്ചൂട് വിഴുങ്ങി നാളെ കോടതിയിൽ പപ്പൻ ഒറ്റും..!ആദ്യ ബോംബ് പൊട്ടി  (3 hours ago)

Malayali Vartha Recommends