Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

ഒളിച്ചോട്ടത്തിന്റെ കാരണം പ്രണയം മാത്രമായിരുന്നില്ല ബി.ജെ.പി എം.എൽ.എയുടെ മകൾ സാക്ഷി മിശ്രയുടെ വെളിപ്പെടുത്തൽ

16 JULY 2019 04:05 PM IST
മലയാളി വാര്‍ത്ത

ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് പിതാവായ ബി.ജെ.പി എം.എല്‍.എ രാജേഷ് മിശ്രയില്‍ നിന്നും ഭീഷണി നേരിടുന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയതിലൂടെയാണ് സാക്ഷി മിശ്ര വാര്‍ത്തകളില്‍ ഇടംനേടിയത്. ദമ്പതികള്‍ എവിടെയാണ് കഴിയുന്നതെന്ന് അറിയില്ലെന്ന് പൊലീസ് ഉന്നയിക്കുമ്പോഴും അവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. പല ചാനലുകളും ഇരുവരുടേയും അഭിമുഖം നല്‍കുകയും ചെയ്തിരുന്നു.

ഇതൊരു പ്രണയ കഥമാത്രമല്ലെന്നാണ് ചാനലുകളിലൂടെ സാക്ഷി പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതിനപ്പുറം ഓരോ ഇന്ത്യന്‍ സ്ത്രീയും കുട്ടിക്കാലം മുതല്‍ വീടുകളില്‍ ദിനംപ്രതി നേരിടുന്ന വിവേചനത്തിന്റെയും അനീതിയുടെയും വലിയൊരു കെട്ടാണ് സാക്ഷി മാധ്യമങ്ങള്‍ക്കു മുമ്പില്‍ തുറന്നുവെച്ചത്. അതും ഒരു സമൂഹത്തെ നയിക്കുന്ന പ്രതിനിധിയുടെ മകൾ ആകുമ്പോൾ അത് വലിയ കാര്യമാക്കാതിരിക്കാൻ പറ്റില്ലല്ലോ.

ആജ് തക് അഭിമുഖത്തില്‍ പിതാവിനോട് എന്തെങ്കിലും പറയാനാഗ്രഹിക്കുന്നുണ്ടോയെന്ന് സാക്ഷിയോട് ചോദിച്ചപ്പോള്‍ അവര്‍ കരഞ്ഞുകൊണ്ട് കൂടുതല്‍ വിവരിച്ചത് ദളിത് യുവാവുമായുളള ബന്ധത്തില്‍ പിതാവിനുള്ള എതിര്‍പ്പിനെക്കുറിച്ചായിരുന്നില്ല, മറിച്ച് കുടുംബത്തിനു പെണ്‍കുട്ടിയെന്ന നിലയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന നിയന്ത്രണങ്ങളെക്കുറിച്ചായിരുന്നു.

‘എനിക്ക് പഠിക്കണമായിരുന്നു, പല സ്വപ്‌നങ്ങളുമുണ്ടായിരുന്നു.’ പുറത്ത് പോയി ജോലി ചെയ്യാന്‍ അനുവദിക്കാത്തതിനാല്‍ പിതാവിനൊപ്പം അദ്ദേഹത്തിന്റെ ഓഫീസില്‍ സഹായിയായി നിന്നോട്ടേയെന്ന് സാക്ഷി ചോദിച്ചിരുന്നു. സഹോദരന്‍ വിക്കി സഹായിക്കുന്നതുപോലെ. ‘പക്ഷേ അച്ഛന്‍ ഒരിക്കലും അത് ഗൗരവമായെടുത്തില്ല. അദ്ദേഹം ഒരിക്കലും എന്നെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.’ എന്നാല്‍ വിക്കിക്ക് അവനിഷ്ടപ്പെട്ടതെല്ലാം ചെയ്യാനുള്ള അനുവാദമുണ്ടായിരുന്നെന്നും സാക്ഷി പറയുന്നു.

ഇഷ്ടപ്പെട്ട വിഷയം പഠിക്കാനായി തെരഞ്ഞെടുക്കാനും അനുവദിച്ചില്ലെന്ന് സാക്ഷി പറയുന്നു. വലിയ നിയന്ത്രണമുള്ള, മൊബൈല്‍ ഫോണുകള്‍ അനുവദിക്കാത്ത ഒരു കോളജില്‍ മാസ് കമ്മ്യൂണിക്കേഷന്‍സ് ചെയ്യാനാണ് തന്നെ വിട്ടതെന്നും സാക്ഷി പറയുന്നു.

സഹോദരന് ലഭിക്കുന്ന അതേ പ്രാധാന്യം കുടുംബത്തില്‍ തനിക്കും തന്റെ സഹോദരിക്കും ലഭിക്കുന്ന തരത്തില്‍ പിതാവിന്റെ മനോഭാവം മാറേണ്ടതുണ്ടെന്നും സാക്ഷി പറയുന്നു. ‘ ഒരു പെണ്ണിന്റെ ചെയ്തി മാത്രമേ മാനക്കേടുണ്ടാക്കൂവെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഒരു ആണ് തെറ്റ് ചെയ്താലും അത് കുടുംബത്തിന് മാനക്കേടാവും.’ പിതാവിനുള്ള സന്ദേശമായി അവര്‍ പറഞ്ഞത് ഇതാണ്.

ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എയാണ് രാജേഷ് മിശ്ര. ദിവസങ്ങള്‍ക്കു മുമ്ബാണ് അന്യ ജാതിയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചതി​​​​​ന്റെ പേരില്‍ രാജേഷ് മിശ്ര ഭീഷണിപ്പെടുത്തുന്നതായി മകള്‍ സമൂഹമാധ്യങ്ങളിലൂടെ വെളിപ്പെടുത്തിയത്. പിതാവ് ഏര്‍പ്പെടുത്തിയ ഗുണ്ടകളില്‍ നിന്നും ഒളിച്ച്‌​ ജീവിക്കുകയാണ്​. തങ്ങളെ സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാന്‍ അനുവദിക്കണം. തനിക്കും ഭര്‍ത്താവിനും അദ്ദേഹത്തി​​​​ന്റെ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവും സഹോദരനുമായിരിക്കും ഉത്തരവാദികളെന്നും സാക്ഷി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളെ വെറുതെ വിടണമെന്ന് ടി.വി ചാനലിലൂടെയും മകള്‍ പിതാവിനോട് അഭ്യര്‍ഥിച്ചിരുന്നു.

അതേസമയം വിവാഹിതരായെന്ന് തെളിയിക്കാന്‍ സാക്ഷി ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ റാം ജാനകി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ക്ഷേത്രത്തിലെ പൂജാരിയുടെ പ്രതികരണം വന്നത് .

സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇവിടെ അങ്ങിനെ ഒരു വിവാഹം നടന്നിട്ടില്ല എന്നും പൂജാരി വ്യക്തമാക്കിയിരുന്നു. പ്രദേശവാസികളും പൂജാരിയുടെ വാക്കുകളെ ശരിവെക്കുകയാണ് ചെയ്തിരുന്നത് . ജൂലൈ നാലിന് സാക്ഷിയും അജിതേഷും വിവാഹിതരായതായാണ് സര്‍ട്ടിഫിക്കറ്റ് പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (2 hours ago)

Couple arrives with four-year-old child to buy cannabis  (2 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (2 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (2 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (3 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (3 hours ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (6 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (6 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (8 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (8 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (8 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (8 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (9 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (9 hours ago)

Malayali Vartha Recommends