Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

ദില്ലിയിൽ അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്തതെന്ന്.ദുരൂഹതയേറുന്നു ....

21 OCTOBER 2019 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി

പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

പ്രണയപ്പകയുടെ ഭയാനകമായ മുഖം.. സർപ്രൈസ് വിവാഹ അഭ്യർത്ഥന.. കണ്ണുകള്‍ മൂടിക്കെട്ടി, കസേരയില്‍ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു..മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി..

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി

മനുഷ്യ മനസാക്ഷിക്ക് കൂടത്തായി നൽകിയ മുറിവുകൾ ഉണങ്ങിയിട്ടില്ല പിന്നാലെ എത്തി അതുപോലെയുള്ള അടുത്ത വാർത്ത. ദുരൂഹതകൾ ബാക്കി വച്ച് മലയാളികളായ അമ്മയും മകനും മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായ സംഭവം വിരൽ ചൂണ്ടുന്നത് അടുത്ത കൊലപാതക പരമ്പരയാണ് എന്ന സംശയത്തിലേക്കാണ്. കോട്ടയം പാമ്പാടി സ്വദേശി ലിസിയെ (62) വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പീതംപുരയിൽ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലും കോളജ് അധ്യാപകനായ മകൻ അലൻ സ്റ്റാൻലിയെ (27) സരായ് കാലെഖാനിൽ റെയിൽപാളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. എന്നാൽ സംഭവത്തിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാവാനുള്ള സാധ്യതയാണ് നിലവിൽ പൊലീസ് അന്വേഷിച്ചുവരുന്നത് തന്നെ. ഐഐടി ഡൽഹിയിൽ ഫിലോസഫിയിൽ ഗവേഷണം ചെയ്തിരുന്ന അലൻ കഴിഞ്ഞ വർഷമാണ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത് തന്നെ.

അതേസമയം 2 മാസം മുൻപ് ലിസി ഡൽഹിയിലെത്തിയ ശേഷം പീതംപുരയിൽ താമസത്തിനായി എത്തിയത്. എന്നാൽ അലനെ അന്വേഷിച്ച് സുഹൃത്തുക്കൾ ഇന്നലെ ഫ്ലാറ്റിലെത്തിയപ്പോഴാണു ലിസിയുടെ മരണം അറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് അലന്റെ മൃതദേഹവും കണ്ടെത്താൻ ഇടയായത്. പാമ്പാടി വെള്ളൂർ കൂട്ടുങ്കൽ കുടുംബാംഗമാണു ലിസി വെള്ളൂർ അണ്ണാടിവയൽ അശോക് നഗറിലായിരുന്നു താമസിച്ചിരുന്നത്. റിട്ട. സൈനിക ഉദ്യോഗസ്ഥനായ ആദ്യ ഭർത്താവ് പാമ്പാടി വെള്ളൂർ സ്വദേശി സ്റ്റാൻലി 2014ൽ മരിച്ചിരുന്നു. ലിസിക്ക് ഈ ബന്ധത്തിൽ അലനു പുറമേ ഒരു മകൻ കൂടിയുള്ളതായാണ് റിപ്പോർട്ട്.

ഇതേതുടർന്ന് ലിസി 2017 ൽ തൊടുപുഴ നെയ്യശ്ശേരി കുളങ്ങരത്തൊട്ടിയിൽ കെ.ജോൺ വിൽസനെ വിവാഹം കഴിച്ചു. എന്നാൽ ഖത്തറിൽ ഉദ്യോഗസ്ഥനായിരുന്ന ജോണിന്റെ ആദ്യഭാര്യ വൽസമ്മ 11 വർഷം മുൻപു രോഗബാധിതയായി മരിച്ചിരുന്നു. ലിസിയുമായുള്ള പുനർവിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനു ശേഷം 2018 ഡിസംബർ 31നു ജോണിനെ (65) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായയത്. ഇതിൽ ലിസിക്കും അലനുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ആരോപിച്ച് ജോണിന്റെ ആദ്യ ഭാര്യയിലെ മക്കൾ നൽകിയ പരാതിയിൽ തൊടുപുഴ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കേസ് റദ്ദാക്കാൻ ലിസിയും അലനും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളുകയും ഈ വർഷം ഓഗസ്റ്റ് 8നു സമഗ്ര അന്വേഷണത്തിനും ഉത്തരവിടുകയും ചെയ്തു.

അതോടൊപ്പം തന്നെ 565 ദിവസത്തെ ദാമ്പത്യത്തിനിടെ 2 കോടിയിലേറെ രൂപയും സ്വത്തുരേഖകളും ലിസി കൈവശപ്പെടുത്തിയെന്നും ഇതിനുശേഷവും സ്വത്തിനായി സമ്മർദം തുടർന്നതാണു ജോൺ വിൽസന്റെ മരണത്തിനു കാരണമെന്നും മക്കൾ ഹൈക്കോടതിയിൽ ആരോപിക്കുകയായിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമുള്ള അന്വേഷണം രണ്ടാഴ്ച മുൻപ് ആരംഭിച്ചതായി ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി ടി.എ. ആന്റണി വ്യക്തമാക്കി. 6 പേരിൽനിന്നു മൊഴിയെടുത്ത ശേഷം ചോദ്യം ചെയ്യലിനായി ലിസിക്ക് നോട്ടീസും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടെയും മരണം. ഫ്ലാറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

ഇരുവരും വിഷാദത്തിലായിരുന്നെന്നും ജീവനൊടുക്കാൻ അലൻ സ്റ്റാൻലി അമ്മയെ പ്രേരിപ്പിച്ചിരുന്നതായും ചില സൂചനകൾ പൊലീസിനു ലഭിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. തൊടുപുഴ നെയ്യശേരി സ്വദേശി കുളങ്ങരത്തൊട്ടിയിൽ കെ.ജോൺ വിൽസന്റെ (65) മരണത്തിനു പിന്നിലെ ദുരൂഹതകളെക്കുറിച്ച് ഇടുക്കി ക്രൈംബ്രാഞ്ച് നടത്തിവരുന്ന അന്വേഷണം തുടരുമെന്നും അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ടി. എ. ആന്റണി വ്യക്തമാക്കുകയുണ്ടായി. ദുരൂഹതകൾ മറയുമ്പോൾ ഒരുപക്ഷെ പുറത്തുവരിക അടുത്ത കൂടത്തായി ആകുമോ എന്ന ആശങ്കയും ഉണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഭജനത്തിന്റെ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ തളരില്ലെന്ന് രാഹുല്‍ ഗാന്ധി  (32 minutes ago)

പശ്ചിമേഷ്യന്‍ വിമാന യാത്രാ പ്രതിസന്ധി; കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിക്ക് കത്തയിച്ച് രമേശ് ചെന്നിത്തല  (42 minutes ago)

വെടിക്കെട്ട് നിര്‍മ്മാണശാലയിലെ ദുരന്തം: നാലുപേരെ ഇനിയും കണ്ടെത്താനായില്ല  (44 minutes ago)

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു  (49 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി  (58 minutes ago)

ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...  (1 hour ago)

അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?  (1 hour ago)

മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...  (1 hour ago)

സി​ഗരറ്റ് കുറ്റിയിലെ തീ!! വെടിപ്പുരയ്ക്കരികെ മാപ്രകൾ കാലുകുത്തിയതും അത് സംഭവിച്ചു മോദി ഇടപെട്ടേക്കാൻ സാധ്യത  (2 hours ago)

തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ചു; ബസ് ഡ്രൈവർക്കെതിരെ എടുത്ത ക്രിമിനൽ കേസുകൾ റദ്ദാക്കി ഹൈക്കോടതി  (2 hours ago)

തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...  (2 hours ago)

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു; സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കി മുഖ്യമന്ത്രി  (2 hours ago)

പഹൽഗാം ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി  (2 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ മഹാദുരന്തം; രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതകളും സാഹചര്യവുമില്ലായിരുന്നു; ദുരന്തസ്ഥലത്തേക്ക് അംബുലന്‍സിന് കടന്നുവരാന്‍ വഴികള്‍ ഉണ്ടായിരുന്നില്ല; സംഭവിച്ച  (2 hours ago)

Malayali Vartha Recommends