Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...


19കാരിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍: മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ സമ്മതമൊഴി


തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ബിജെപി വെച്ചിട്ടുള്ള ബോർഡ്, തോരണങ്ങൾ എന്നിവ പ്രവർത്തകർ നീക്കം ചെയ്യും; സാമഗ്രികൾ നീക്കം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമാണ് എന്ന് സന്ദീപ് വാചസ്പതി


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്

ദില്ലിയിൽ അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്തതെന്ന്.ദുരൂഹതയേറുന്നു ....

21 OCTOBER 2019 04:47 PM IST
മലയാളി വാര്‍ത്ത

മനുഷ്യ മനസാക്ഷിക്ക് കൂടത്തായി നൽകിയ മുറിവുകൾ ഉണങ്ങിയിട്ടില്ല പിന്നാലെ എത്തി അതുപോലെയുള്ള അടുത്ത വാർത്ത. ദുരൂഹതകൾ ബാക്കി വച്ച് മലയാളികളായ അമ്മയും മകനും മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായ സംഭവം വിരൽ ചൂണ്ടുന്നത് അടുത്ത കൊലപാതക പരമ്പരയാണ് എന്ന സംശയത്തിലേക്കാണ്. കോട്ടയം പാമ്പാടി സ്വദേശി ലിസിയെ (62) വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പീതംപുരയിൽ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലും കോളജ് അധ്യാപകനായ മകൻ അലൻ സ്റ്റാൻലിയെ (27) സരായ് കാലെഖാനിൽ റെയിൽപാളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. എന്നാൽ സംഭവത്തിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാവാനുള്ള സാധ്യതയാണ് നിലവിൽ പൊലീസ് അന്വേഷിച്ചുവരുന്നത് തന്നെ. ഐഐടി ഡൽഹിയിൽ ഫിലോസഫിയിൽ ഗവേഷണം ചെയ്തിരുന്ന അലൻ കഴിഞ്ഞ വർഷമാണ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത് തന്നെ.

അതേസമയം 2 മാസം മുൻപ് ലിസി ഡൽഹിയിലെത്തിയ ശേഷം പീതംപുരയിൽ താമസത്തിനായി എത്തിയത്. എന്നാൽ അലനെ അന്വേഷിച്ച് സുഹൃത്തുക്കൾ ഇന്നലെ ഫ്ലാറ്റിലെത്തിയപ്പോഴാണു ലിസിയുടെ മരണം അറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് അലന്റെ മൃതദേഹവും കണ്ടെത്താൻ ഇടയായത്. പാമ്പാടി വെള്ളൂർ കൂട്ടുങ്കൽ കുടുംബാംഗമാണു ലിസി വെള്ളൂർ അണ്ണാടിവയൽ അശോക് നഗറിലായിരുന്നു താമസിച്ചിരുന്നത്. റിട്ട. സൈനിക ഉദ്യോഗസ്ഥനായ ആദ്യ ഭർത്താവ് പാമ്പാടി വെള്ളൂർ സ്വദേശി സ്റ്റാൻലി 2014ൽ മരിച്ചിരുന്നു. ലിസിക്ക് ഈ ബന്ധത്തിൽ അലനു പുറമേ ഒരു മകൻ കൂടിയുള്ളതായാണ് റിപ്പോർട്ട്.

ഇതേതുടർന്ന് ലിസി 2017 ൽ തൊടുപുഴ നെയ്യശ്ശേരി കുളങ്ങരത്തൊട്ടിയിൽ കെ.ജോൺ വിൽസനെ വിവാഹം കഴിച്ചു. എന്നാൽ ഖത്തറിൽ ഉദ്യോഗസ്ഥനായിരുന്ന ജോണിന്റെ ആദ്യഭാര്യ വൽസമ്മ 11 വർഷം മുൻപു രോഗബാധിതയായി മരിച്ചിരുന്നു. ലിസിയുമായുള്ള പുനർവിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനു ശേഷം 2018 ഡിസംബർ 31നു ജോണിനെ (65) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായയത്. ഇതിൽ ലിസിക്കും അലനുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ആരോപിച്ച് ജോണിന്റെ ആദ്യ ഭാര്യയിലെ മക്കൾ നൽകിയ പരാതിയിൽ തൊടുപുഴ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കേസ് റദ്ദാക്കാൻ ലിസിയും അലനും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളുകയും ഈ വർഷം ഓഗസ്റ്റ് 8നു സമഗ്ര അന്വേഷണത്തിനും ഉത്തരവിടുകയും ചെയ്തു.

അതോടൊപ്പം തന്നെ 565 ദിവസത്തെ ദാമ്പത്യത്തിനിടെ 2 കോടിയിലേറെ രൂപയും സ്വത്തുരേഖകളും ലിസി കൈവശപ്പെടുത്തിയെന്നും ഇതിനുശേഷവും സ്വത്തിനായി സമ്മർദം തുടർന്നതാണു ജോൺ വിൽസന്റെ മരണത്തിനു കാരണമെന്നും മക്കൾ ഹൈക്കോടതിയിൽ ആരോപിക്കുകയായിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമുള്ള അന്വേഷണം രണ്ടാഴ്ച മുൻപ് ആരംഭിച്ചതായി ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി ടി.എ. ആന്റണി വ്യക്തമാക്കി. 6 പേരിൽനിന്നു മൊഴിയെടുത്ത ശേഷം ചോദ്യം ചെയ്യലിനായി ലിസിക്ക് നോട്ടീസും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടെയും മരണം. ഫ്ലാറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

ഇരുവരും വിഷാദത്തിലായിരുന്നെന്നും ജീവനൊടുക്കാൻ അലൻ സ്റ്റാൻലി അമ്മയെ പ്രേരിപ്പിച്ചിരുന്നതായും ചില സൂചനകൾ പൊലീസിനു ലഭിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. തൊടുപുഴ നെയ്യശേരി സ്വദേശി കുളങ്ങരത്തൊട്ടിയിൽ കെ.ജോൺ വിൽസന്റെ (65) മരണത്തിനു പിന്നിലെ ദുരൂഹതകളെക്കുറിച്ച് ഇടുക്കി ക്രൈംബ്രാഞ്ച് നടത്തിവരുന്ന അന്വേഷണം തുടരുമെന്നും അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ടി. എ. ആന്റണി വ്യക്തമാക്കുകയുണ്ടായി. ദുരൂഹതകൾ മറയുമ്പോൾ ഒരുപക്ഷെ പുറത്തുവരിക അടുത്ത കൂടത്തായി ആകുമോ എന്ന ആശങ്കയും ഉണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 8 അംഗ സംഘം  (29 minutes ago)

ഒന്‍പത് വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ 41 കാരന് ശിക്ഷ വിധിച്ച് കോടതി  (39 minutes ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി  (54 minutes ago)

മലയാറ്റൂരില്‍ പത്തൊന്‍പതുകാരിയുടെ കൊലപാതകം; ആണ്‍ സുഹൃത്ത് അലന്‍ അറസ്റ്റില്‍  (1 hour ago)

നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ട വിധിയില്‍ നിലപാടുകള്‍ വ്യക്തമാക്കി ഭാഗ്യലക്ഷ്മി  (1 hour ago)

നടിയെ ആക്രമിച്ച കേസ്: എട്ട് വര്‍ഷം മുമ്പുള്ള പത്ര കട്ടിംഗ്‌സ് പങ്കുവച്ച് ജോയ് മാത്യു  (2 hours ago)

തലസ്ഥാനത്തെ വര്‍ണ്ണാഭമാക്കാന്‍ വസന്തോത്സവം-2025 ന് ഡിസംബര്‍ 23 ന് തുടക്കമാകും: പുഷ്പാലങ്കാര മത്സരത്തില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 12 വരെ അപേക്ഷിക്കാം  (2 hours ago)

ലാലിന് വേറെ ജോലിയില്ലേയെന്ന് മിക്കവരും എന്നോട് ചോദിക്കാറുണ്ട്; ബിഗ്‌ബോസിനെ കുറിച്ച് തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍  (2 hours ago)

ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് ഡിസംബര്‍ 12 ന് കോവളത്ത് തുടക്കം: ഡിസംബര്‍ 14 ന് 'കേരള ഫ്യൂച്ചര്‍ ഫോറ'ത്തില്‍ മുഖ്യമന്ത്രി സംവദിക്കും; ധന, വ്യവസായ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ ആദ്യദിവസം  (2 hours ago)

ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം  (2 hours ago)

19കാരിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍: മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ സമ്മതമൊഴി  (2 hours ago)

തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ബിജെപി വെച്ചിട്ടുള്ള ബോർഡ്, തോരണങ്ങൾ എന്നിവ പ്രവർത്തകർ നീക്കം ചെയ്യും; സാമഗ്രികൾ നീക്കം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമാണ് എന്ന് സന്  (2 hours ago)

പിണറായിക്ക് വെള്ളിടിവെട്ടിച്ച് ചെന്നിത്തല  (2 hours ago)

പ്രവാസികളേ സൂക്ഷിച്ചോ.... യു.എ.ഇയിൽ ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50 ലക്ഷം ദിര്‍ഹം വരെ പിഴ യു എ ഇ കടുപ്പിക്കുന്നു  (4 hours ago)

വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം; റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളുണ്ടായിരുന്നെങ്കിലും ആളപായമില്ല  (4 hours ago)

Malayali Vartha Recommends