Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

ദില്ലിയിൽ അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്തതെന്ന്.ദുരൂഹതയേറുന്നു ....

21 OCTOBER 2019 04:47 PM IST
മലയാളി വാര്‍ത്ത

മനുഷ്യ മനസാക്ഷിക്ക് കൂടത്തായി നൽകിയ മുറിവുകൾ ഉണങ്ങിയിട്ടില്ല പിന്നാലെ എത്തി അതുപോലെയുള്ള അടുത്ത വാർത്ത. ദുരൂഹതകൾ ബാക്കി വച്ച് മലയാളികളായ അമ്മയും മകനും മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായ സംഭവം വിരൽ ചൂണ്ടുന്നത് അടുത്ത കൊലപാതക പരമ്പരയാണ് എന്ന സംശയത്തിലേക്കാണ്. കോട്ടയം പാമ്പാടി സ്വദേശി ലിസിയെ (62) വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പീതംപുരയിൽ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലും കോളജ് അധ്യാപകനായ മകൻ അലൻ സ്റ്റാൻലിയെ (27) സരായ് കാലെഖാനിൽ റെയിൽപാളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. എന്നാൽ സംഭവത്തിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാവാനുള്ള സാധ്യതയാണ് നിലവിൽ പൊലീസ് അന്വേഷിച്ചുവരുന്നത് തന്നെ. ഐഐടി ഡൽഹിയിൽ ഫിലോസഫിയിൽ ഗവേഷണം ചെയ്തിരുന്ന അലൻ കഴിഞ്ഞ വർഷമാണ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത് തന്നെ.

അതേസമയം 2 മാസം മുൻപ് ലിസി ഡൽഹിയിലെത്തിയ ശേഷം പീതംപുരയിൽ താമസത്തിനായി എത്തിയത്. എന്നാൽ അലനെ അന്വേഷിച്ച് സുഹൃത്തുക്കൾ ഇന്നലെ ഫ്ലാറ്റിലെത്തിയപ്പോഴാണു ലിസിയുടെ മരണം അറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് അലന്റെ മൃതദേഹവും കണ്ടെത്താൻ ഇടയായത്. പാമ്പാടി വെള്ളൂർ കൂട്ടുങ്കൽ കുടുംബാംഗമാണു ലിസി വെള്ളൂർ അണ്ണാടിവയൽ അശോക് നഗറിലായിരുന്നു താമസിച്ചിരുന്നത്. റിട്ട. സൈനിക ഉദ്യോഗസ്ഥനായ ആദ്യ ഭർത്താവ് പാമ്പാടി വെള്ളൂർ സ്വദേശി സ്റ്റാൻലി 2014ൽ മരിച്ചിരുന്നു. ലിസിക്ക് ഈ ബന്ധത്തിൽ അലനു പുറമേ ഒരു മകൻ കൂടിയുള്ളതായാണ് റിപ്പോർട്ട്.

ഇതേതുടർന്ന് ലിസി 2017 ൽ തൊടുപുഴ നെയ്യശ്ശേരി കുളങ്ങരത്തൊട്ടിയിൽ കെ.ജോൺ വിൽസനെ വിവാഹം കഴിച്ചു. എന്നാൽ ഖത്തറിൽ ഉദ്യോഗസ്ഥനായിരുന്ന ജോണിന്റെ ആദ്യഭാര്യ വൽസമ്മ 11 വർഷം മുൻപു രോഗബാധിതയായി മരിച്ചിരുന്നു. ലിസിയുമായുള്ള പുനർവിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനു ശേഷം 2018 ഡിസംബർ 31നു ജോണിനെ (65) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായയത്. ഇതിൽ ലിസിക്കും അലനുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ആരോപിച്ച് ജോണിന്റെ ആദ്യ ഭാര്യയിലെ മക്കൾ നൽകിയ പരാതിയിൽ തൊടുപുഴ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കേസ് റദ്ദാക്കാൻ ലിസിയും അലനും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളുകയും ഈ വർഷം ഓഗസ്റ്റ് 8നു സമഗ്ര അന്വേഷണത്തിനും ഉത്തരവിടുകയും ചെയ്തു.

അതോടൊപ്പം തന്നെ 565 ദിവസത്തെ ദാമ്പത്യത്തിനിടെ 2 കോടിയിലേറെ രൂപയും സ്വത്തുരേഖകളും ലിസി കൈവശപ്പെടുത്തിയെന്നും ഇതിനുശേഷവും സ്വത്തിനായി സമ്മർദം തുടർന്നതാണു ജോൺ വിൽസന്റെ മരണത്തിനു കാരണമെന്നും മക്കൾ ഹൈക്കോടതിയിൽ ആരോപിക്കുകയായിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമുള്ള അന്വേഷണം രണ്ടാഴ്ച മുൻപ് ആരംഭിച്ചതായി ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി ടി.എ. ആന്റണി വ്യക്തമാക്കി. 6 പേരിൽനിന്നു മൊഴിയെടുത്ത ശേഷം ചോദ്യം ചെയ്യലിനായി ലിസിക്ക് നോട്ടീസും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടെയും മരണം. ഫ്ലാറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

ഇരുവരും വിഷാദത്തിലായിരുന്നെന്നും ജീവനൊടുക്കാൻ അലൻ സ്റ്റാൻലി അമ്മയെ പ്രേരിപ്പിച്ചിരുന്നതായും ചില സൂചനകൾ പൊലീസിനു ലഭിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. തൊടുപുഴ നെയ്യശേരി സ്വദേശി കുളങ്ങരത്തൊട്ടിയിൽ കെ.ജോൺ വിൽസന്റെ (65) മരണത്തിനു പിന്നിലെ ദുരൂഹതകളെക്കുറിച്ച് ഇടുക്കി ക്രൈംബ്രാഞ്ച് നടത്തിവരുന്ന അന്വേഷണം തുടരുമെന്നും അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ടി. എ. ആന്റണി വ്യക്തമാക്കുകയുണ്ടായി. ദുരൂഹതകൾ മറയുമ്പോൾ ഒരുപക്ഷെ പുറത്തുവരിക അടുത്ത കൂടത്തായി ആകുമോ എന്ന ആശങ്കയും ഉണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (4 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (4 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (5 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (5 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (5 hours ago)

കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വീണ്ടും ആരംഭിക്കുന്നു  (5 hours ago)

ഡല്‍ഹിയില്‍ കേരളത്തിന്റെ എംപിമാര്‍ ഒരു ടീമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഡോക്ടറുടെ പരിചയക്കുറവില്‍ ചേലാകര്‍മ്മത്തിലെ ചികിത്സാ പിഴവ്; കുട്ടിക്ക് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്  (5 hours ago)

നടന്‍ വിനായകനെതിരെ കേസെടുത്ത് മാവേലിക്കര പൊലീസ്  (6 hours ago)

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു  (6 hours ago)

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകള്‍ അലംകൃത  (6 hours ago)

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ് വിഷയത്തില്‍ സോളര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍  (10 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (10 hours ago)

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (10 hours ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (10 hours ago)

Malayali Vartha Recommends