ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു വിളിയില്‍ അണിനിരന്നത് പതിനായിരങ്ങള്‍ . ജമ്മുകശ്മീരിലെ ജമ്മു, കത്വാ,സാംബാ ജില്ലകളിലെ യുവതിയുവാക്കൾക്ക് മാത്രമായി നടത്തിയ സൈനിക റിക്രൂട്മെന്റ് റാലിയിൽ സൈന്യത്തിനെ ഞെട്ടിച്ചുകൊണ്ട് 44000 യുവാക്കള്‍ ഇരമ്പിയെത്തിയത്
ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു വിളിയില്‍ അണിനിരന്നത് പതിനായിരങ്ങള്‍ . ജമ്മുകശ്മീരിലെ ജമ്മു, കത്വാ,സാംബാ ജില്ലകളിലെ യുവതിയുവാക്കൾക്ക് മാത്രമായി നടത്തിയ സൈനിക റിക്രൂട്മെന്റ് റാലിയിൽ സൈന്യത്തിനെ ഞെട്ടിച്ചുകൊണ്ട് 44000 യുവാക്കള്‍ ഇരമ്പിയെത്തിയത്.
കശ്മീരിലെ യുവാക്കള്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാനും രാജ്യസേവനം നടത്താനുമുള്ള ആഗ്രഹമാണ് ഇവിടെ പ്രകടമായത്. സാംബായിലെ ഷേര് ബച്ചാ സ്റ്റേഡിയത്തില്‍ വച്ചാണ് പ്രഥമിക തിരഞ്ഞെടുപ്പിനായി എത്താന്‍ യുവാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മൂന്ന് ജില്ലകളില്‍ നിന്നുമാത്രം 44000 പേര്‍ എത്തിയതാണ് ഇന്ത്യയില്‍ത്തന്നെ ആദ്യ സംഭവമായിട്ടാണ് സൈന്യം വിലയിരുത്തുന്നത്. ജമ്മുകശ്മീര്‍ മേഖല കേന്ദ്ര ഭരണപ്രദേശമായ ശേഷം ആദ്യമായി നടക്കുന്ന സൈനിക പ്രവേശന പരിപാടിയായിരുന്നു ഇന്ന് നടന്നത്.
ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുക എന്നത് എത്ര വലിയ അഭിമാനമാണെന്നതിന്റെ ഏറ്റവും നല്ല ഉദാരഹരണമാണിത്. ജമ്മു പ്രതിരോധ വകുപ്പിന്റെ പി ആര്‍ ഒ ലഫ്റ്റ.കേണല്‍.ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. വന്നവരെല്ലാം സൈന്യത്തിനായി എന്തും ചെയ്യാന്‍ തയ്യാറാണെന്ന തികഞ്ഞ സമര്‍പ്പണത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും ആനന്ദ് വ്യക്തമാക്കി.
റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാനെത്തിയവരുടെ ഭാഗത്തു നിന്നും ആവേശഭരിതമായ പ്രതികരണങ്ങളാണുണ്ടായത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുകയെന്നത് തങ്ങളുടെ സ്വപ്‌നമാണെന്നാണ് റാലിയിൽ പങ്കെടുത്തവർ പറഞ്ഞത് .ദീര്‍ഘ നാളായി സൈന്യത്തിൽ ചേരാൻ പരിശീലനം നടത്തുന്നവര്പോലും ഇതിൽ ഉണ്ടായിരുന്നു എന്നത് സൈന്യത്തിന് അത്ഭുതമായി
മുൻപ് ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താന്‍ കശ്മീർ മേഖലയിൽ സുരക്ഷാസേന തിരച്ചിൽ നടത്തുമ്പോൾ സുരക്ഷാ സേനയ്ക്കുനേരെ പ്രദേശവാസികള്‍ കല്ലേറു നടത്തിയിരുന്നു. എന്നാൽ ഇന്ന് കശ്മീർ തൊണ്ണൂറു ശതമാനവും ശാന്തമാണ് . കശ്മീരില്‍ നിലവില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് പറയാം .
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് സുരക്ഷയെ കരുതി പ്രദേശത്തെ ലാന്റ്‌ലൈന്‍ -മൊബൈല്‍ സേവനങ്ങള്‍ വിച്ഛേദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രദേശത്തെ മൊബൈല്‍- ലാന്റ് ലൈന്‍ സേവനങ്ങള്‍ നൂറു ശതമാനവും പുനസ്ഥാപിച്ചിട്ടുണ്ട്. കശ്മീരില്‍ മരുന്നുകള്‍ ഉള്‍പ്പെടെ എല്ലാ അവശ്യ സാധനങ്ങളും ലഭ്യമാകുന്നുണ്ട്.
പ്രദേശവാസികളെല്ലാം ഇപ്പോഴത്തെ സാഹചര്യത്തിൽ സന്തുഷ്ടരാണ്. ഇനി അവർക്ക് ആവശ്യം ഭീകരത അല്ല; ജീവിക്കാനുള്ള ജോലിയാണ്. അതിന്റെ പ്രതിഫലനമാണ് സൈനിക റിക്രൂട്മെന്റ് റാലികളിൽ കാണുന്നത് . ഇന്ത്യയുടെ നിലപാടാണ് ശരി എന്ന ഉറപ്പിൽ ഭീകരതയെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു രാജ്യത്തിനു വേണ്ടി സേവനം ചെയ്യാൻ യുവാക്കൾ ഇപ്പോഴും വന്നെത്തിക്കൊണ്ടിരിക്കുകയാണ്
12 തിയ്യതിവരെയാണ് റാലി നടക്കുന്നത് .ആദ്യദിവസം തന്നെ റാലിയിൽ പങ്കെടുക്കാൻ വന്നത് 44000 യുവാക്കള്‍ ആണ്. വരും ദിവസങ്ങളിലും യുവാക്കൾ എത്തുമെന്ന് തന്നെയാണ് സൈന്യം പ്രതീക്ഷിക്കുന്നത്. ഇതുവരെ കാശ്മീരിൽ യുവാക്കൾക്ക് ജോലിക്കുള്ള സാഹചര്യം ഉണ്ടായിരുന്നില്ല..ഒന്നുകിൽ ഭീകരതയുടെ ഭാഗമാവുക അല്ലെങ്കിൽ ഭീകരതക്ക് ഇരയായി മരിക്കുക എന്നിങ്ങനെ രണ്ട് വഴികളെ അവർക്കു മുന്നിൽ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ ഇപ്പോൾ മോഡി സർക്കാർ കാശ്മീരികൾക്ക് മുന്നിൽ പുതു ജീവിതം വെച്ച് നേടിയിരിക്കുകയാണ്. അത് പരമാവധി പ്രയോജനപ്പെടുത്താൻ യുവാക്കൾ സന്നദ്ധരായതിന്റെ സൂചനയാണ് ഇന്ത്യൻ പട്ടാളത്തിൽ ചേരാൻ ഇത്രയധികം ആളുകൾ എത്തിച്ചേർന്നിരിക്കുന്നത്
https://www.facebook.com/Malayalivartha