ഇന്ത്യയിലെ സ്‌കൂളുകളുടെ ക്യാന്റീനിൽ ജങ്ക് ഫുഡ് നിരോധിക്കും; വിദ്യാലയങ്ങളുടെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡ് വില്‍ക്കാൻ അനുവദിക്കില്ല; അടുത്ത മാസം മുതൽ പ്രാബല്യത്തിൽ
ഇന്ത്യയിലെ ഒരു സ്‌കൂളിലെയും ക്യാന്റീനിൽ ഇനി ജങ്ക് ഫുഡ് അനുവദിക്കില്ല. ജങ്ക് ഫുഡ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും എന്നുള്ളതിനാലാണ് രാജ്യത്തെ വിദ്യാലയങ്ങളിലും പരിസരത്തും ഇവയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി രാജ്യത്തെ ഒരു സ്‌കൂളിലെയും ക്യാന്റീനിൽ ജങ്ക് ഫുഡ് നൽകില്ല.
വിദ്യാലയങ്ങളുടെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡ് വില്‍ക്കാൻ കഴിയില്ല. ജങ്ക് ഫുഡിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്ന കാര്യവും കേന്ദ്രഭക്ഷ്യ സുരക്ഷ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി വിലക്കുകയുണ്ടായി . ഇതിന് പുറമെ ഗുലാബ് ജമൂന്‍, ചോലേ ബട്ടൂരേ, ന്യൂഡില്‍സ്, മധുരപലഹാരങ്ങൾ എന്നിവയും വില്‍ക്കാൻ അനുവദിക്കില്ല . മാത്രമല്ല കായികമേളകളില്‍ ജങ്ക് ഫുഡ് സൗജന്യമായി നല്‍കുന്നതും തടയും. ഇവയുടെ പരസ്യം പ്രദര്‍ശിപ്പിക്കുന്നത്തിനും അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. ഇത്തരം ഭക്ഷണപദാര്‍ഥങ്ങൾ നിര്‍മിക്കുന്ന കമ്പനികളുടെ പരസ്യം വിദ്യാലയങ്ങള്‍ സ്വീകരിക്കുന്നത് തടയും. അടുത്തമാസം ആദ്യം മുതൽ ഈ നിരോധനം പ്രാവർത്തികമാക്കും.
https://www.facebook.com/Malayalivartha