Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

മക്കള്‍ക്ക് സയനൈഡ് നല്‍കി കൊലപ്പെടുത്തി ദൃശ്യം വാട്സ് ആപ്പ് വഴി സുഹൃത്തുക്കള്‍ക്ക് അയച്ചിട്ട് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

13 DECEMBER 2019 04:41 PM IST
മലയാളി വാര്‍ത്ത

ഒരു വയസ്സ് മുതല്‍ മൂന്നു വയസ്സുവരെ പ്രായമുള്ള സ്വന്തം കുഞ്ഞുങ്ങള്‍ക്ക് സയനൈഡ് നല്‍കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത മാതാപിതാക്കള്‍, അതിനു മുമ്പ് പകര്‍ത്തിയ ദൃശ്യത്തില്‍ പിതാവായ 33-കാരനായ തമിഴ് യുവാവ് ചോദിക്കുന്ന ചോദ്യം മനുഷ്യത്വമുള്ളവരേയെല്ലാം എരിതീയില്‍ നിര്‍ത്തുന്നു. ''ദൈവങ്ങളെ...നിങ്ങള്‍ മനുഷ്യരോണോ?? അല്ല... നിങ്ങളെല്ലാവരും ദൈവമാണ്. എന്നാല്‍ ഞാന്‍ മനുഷ്യനല്ല. ഈ ചെയ്തത് നീതിയോ ന്യായമോ അല്ല''...ആ വീഡിയോ പറയുന്നു.

തമിഴ്നാട്ടിലെ വില്ലുപുരത്താണ് കടം താങ്ങാനാകാതെ 33-കാരന്‍ അരുണും 27-കാരി ഭാര്യ ശിവകാമിയും മക്കളെ വിഷം കൊടുത്തു കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച മരണത്തിന് കീഴടങ്ങും മുമ്പ് ഇവര്‍ വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്ക് അയച്ചു.

വീഡിയോ കിട്ടിയപ്പോള്‍ തന്നെ കൂട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. എല്ലാവരും സിത്തേരിക്കരയിലെ വീട്ടിലേക്ക് ഓടിയെത്തുമ്പോള്‍ എല്ലാം കഴിഞ്ഞിരുന്നു. അരുണിനും ശിവകാമിയ്ക്കും ഒപ്പം അഞ്ചു വയസ്സുകാരി പ്രിയദര്‍ശിനി, മൂന്നു വയസ്സുകാരി യുവ ശ്രീ, ഒരു വയസ്സുകാരി ഭാരതി എന്നിവരാണ് മരണമടഞ്ഞത്.

രണ്ടു മിനിറ്റ് നീണ്ട വീഡിയോയില്‍ അരുണിന്റെ തോളില്‍ തല വെച്ച് ഭാര്യ ശിവകാമി നില്‍ക്കുന്നു. '' ഇതു നോക്കൂ, ഞാന്‍ എന്റെ മൂന്ന് പെണ്‍മക്കള്‍ക്കും സയനൈഡ് നല്‍കി. ഒരു മിനിറ്റിനുള്ളില്‍ ഞാനും ഭാര്യയും സയനൈഡ് കഴിക്കും. ഇനി ജീവിക്കണമെന്നില്ല. ആര്‍ക്കും ഒന്നും ചെയ്യാനില്ല. നിങ്ങളെല്ലാം സന്തോഷമായിരിക്കുക.'' വീഡിയോയില്‍ അരുണ്‍ പറയുന്നു.

ഇതിനൊപ്പം സര്‍ക്കാര്‍ അനധികൃത ലോട്ടറി വില്‍പ്പന നിരോധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. '' സര്‍ക്കാരിനോട് മൂന്നക്ക ലോട്ടറി ടിക്കറ്റ് നിരോധിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു. അങ്ങിനെ ചെയ്താല്‍ വില്ലുപുരത്ത് തന്നെപ്പോലെയുള്ള പത്തു പേരെങ്കിലും കടത്തില്‍ നിന്നും രക്ഷപ്പെടും.'' അരുണ്‍ പറയുന്നു. സ്വര്‍ണ്ണപ്പണി ചെയ്തിട്ടു പോലും തനിക്ക് കുടുംബം പോറ്റാനാകുന്നില്ലെന്നും അരുണ്‍ പറയുന്നുണ്ട്.

'' ഭൂമിയില്‍ ആരും നല്ലവരോ മോശക്കാരോ അല്ല. എന്റെ കണ്ണുകള്‍ക്ക് മുമ്പിലാണ് എന്റെ കുട്ടികള്‍ മരിച്ചു വീണത്. ആരും ഞങ്ങളെ സഹായിക്കാനില്ലെന്ന് എനിക്കറിയം. അതില്‍ ദു:ഖമില്ല. ഈ ഭൂമിയില്‍ ആര്‍ക്കെങ്കിലും ഭാരമായി ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മദ്യത്തില്‍ സയനൈഡ് ചേര്‍ത്താണ് ഞാന്‍ കുടിച്ചത്. ഇപ്പോള്‍ ഞങ്ങള്‍ സ്വതന്ത്രരാണ്.'' ഇങ്ങിനെ പറഞ്ഞു കൊണ്ട് വീഡിയോ അവസാനിക്കുന്നു.

അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. മറ്റൊരു വീഡിയോയില്‍ പെണ്‍കുഞ്ഞുങ്ങളുടെ രണ്ടു പേരുടെയും മൃതദേഹം വീടിനുള്ളില്‍ കിടക്കുന്നതും മൂന്നാമത്തെ കുട്ടിയെ ഭാര്യ ശ്വാസം മുട്ടിക്കുന്നതും കാണാം. മൃതദേഹങ്ങള്‍ പോലീസ് വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റുമാര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

അരുണിന് 30 ലക്ഷത്തിന് മുകളില്‍ കടമുണ്ടായിരുന്നതായിട്ടാണ് പോലീസ് പറയുന്നത്. ബിസിനസില്‍ വലിയ നഷ്ടം ഉണ്ടായതിനെ തുടര്‍ന്ന് അടുത്തിടെ വീട് വിറ്റിരുന്നു. ഇതോടെ പതിവ് ഭാഗ്യാന്വേഷിയായി അരുണ്‍ മാറുകയും അനധികൃതമായി ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടുകയും ചെയ്തിരുന്നതായിട്ടാണ് പോലീസ് പറയുന്നത്. അരുണിന്റെയും കുടുംബത്തിന്റെയും മരണം സംസ്ഥാനത്തെ അനധികൃത ലോട്ടറികള്‍ക്കെതിരേയുള്ള നീക്കത്തിന് കാരണമായിട്ടുണ്ട്. വില്ലുപുരത്ത് 2019-ല്‍ മാത്രം അനധികൃത ലോട്ടറിയുമായി ബന്ധപ്പെട്ട് 200 കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് എസ്പി വ്യക്തമാക്കി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (3 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (3 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (4 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (4 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (5 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (5 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (5 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (5 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (6 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (7 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (7 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (7 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (8 hours ago)

Malayali Vartha Recommends