Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

തെരഞ്ഞെടുപ്പ് വേളകളില്‍ പണം വാരിക്കൂട്ടുന്നതില്‍ ഇപ്പോഴും ബിജെപി തന്നെ മുന്നില്‍, പുതിയ കണക്കുകള്‍ ഇങ്ങനെ...

14 JANUARY 2020 10:18 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമായും രണ്ട് രീതിയിലാണ് ഫണ്ടുകള്‍ സമാഹരിക്കുന്നത് വ്യക്തികളുടെ ഡോണേഷന്‍, പിന്നെ കോര്‍പറേറ്റ് ഫണ്ടിംഗ്. ഇതില്‍ കോര്‍പറേറ്റ് ഫണ്ടിംഗില്‍ പെട്ടതാണ് ഇലക്ടറല്‍ ബോണ്ടുകള്‍. നിലവിലെ കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ പണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ചത് ഈ സംവിധാനം വഴിയാണ്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ബി.ജെ.പി.യടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയില്‍ പകുതിയിലേറെയും തിരഞ്ഞെടുപ്പു ബോണ്ടുവഴിയെന്ന് വെളിപ്പെടുത്തലാണ് ഇപ്പോള്‍ വാര്‍ത്താ പ്രധാന്യം നേടുന്നത്. 2018-19 വര്‍ഷം 3696.62 കോടി രൂപയാണ് ബി.ജെ.പി.യും കോണ്‍ഗ്രസും ഉള്‍പ്പെടെ ഏഴു പാര്‍ട്ടികള്‍ക്ക് ലഭിച്ച മൊത്തം സംഭാവന. ഇതില്‍ 2421 കോടി രൂപ തിരഞ്ഞൈടുപ്പു ബോണ്ടുവഴിയാണ്; അതായത്, 65.51 ശതമാനം. വിവരാവകാശപ്രവര്‍ത്തകന്‍ വെങ്കിടേഷ് നായക് ശേഖരിച്ച റിപ്പോര്‍ട്ടുകളിലാണ് ഈ വിലയിരുത്തല്‍.

ബി.ജെ.പി.യ്ക്ക് 1450.89 കോടി രൂപ ബോണ്ടുവഴി സംഭാവനയായി ലഭിച്ചു. കോണ്‍ഗ്രസിന് ആകെ കിട്ടിയ 551.55 കോടി രൂപയില്‍ 383.26 കോടിയും തിരഞ്ഞെടുപ്പു ബോണ്ട് വഴിയാണ്. തെലങ്കാനയിലെ ടി.ആര്‍.എസിനു ലഭിച്ച സംഭാവനയില്‍ ഭൂരിഭാഗവും ബോണ്ടുവഴിയില്‍ തന്നെ. മൊത്തം കിട്ടിയത് 182.67 കോടി രൂപ. ഇതില്‍ 141.50 കോടി രൂപ (82.20 ശതമാനം) തിരഞ്ഞെടുപ്പു ബോണ്ടിലൂടെ. വൈ.എസ്.ആര്‍. കോണ്‍ഗ്രസിനാവട്ടെ 181.07 കോടി രൂപ ലഭിച്ചതില്‍ 99.89 കോടിയും ബോണ്ടുവഴിയാണ്.

ജെ.ഡി.എസിന് ലഭിച്ച 42.88 കോടി രൂപയില്‍ 35.25 കോടിയും ബോണ്ടിലൂടെയാണ്. പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, ഒഡിഷയിലെ ബി.ജെ.ഡി. എന്നിവയാണ് തിരഞ്ഞെടുപ്പു ബോണ്ടുവഴി സംഭാവന സ്വീകരിച്ച മറ്റു പാര്‍ട്ടികള്‍. അതേസമയം, സി.പി.എം., സി.പി.ഐ., എന്‍.സി.പി., എസ്.പി., ബി.എസ്.പി., ഡി.എം.കെ., ടി.ഡി.പി., ആര്‍.ജെ.ഡി., ജെ.ഡി.യു., എ.എ.പി., എ.ഐ.എ.ഡി.എം.കെ. എന്നീ പാര്‍ട്ടികളൊന്നും തിരഞ്ഞെടുപ്പു ബോണ്ടുവഴി സംഭാവന വാങ്ങിയിട്ടില്ല.

2018-ല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയതാണ് തിരഞ്ഞെടുപ്പു ബോണ്ടുവഴിയുള്ള സംഭാവന പിരിക്കല്‍. ഇതു സുതാര്യമല്ലെന്നും കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തോതില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭാവനനല്‍കി അവരെ സ്വാധീനിക്കാന്‍ വഴിയൊരുക്കുമെന്നും ഇടതുപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു. ഭരണപക്ഷത്തിന് ഇതു വലിയ സഹായമാവുമെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കേയാണ് ബി.ജെ.പി.യ്ക്ക് കൂടുതല്‍ സംഭാവന ലഭിച്ചെന്ന വെളിപ്പെടുത്തല്‍.


2017 ബഡ്ജറ്റില്‍ ഇലക്ഷന്‍ ഫണ്ടുകള്‍ക്കായി ധനമന്ത്രി അവതരിപ്പിച്ച മറ്റൊരു ആശയമാണ് ഇലക്ടറല്‍ ബോണ്ടുകള്‍. ബെയറര്‍ ബോണ്ടുകള്‍ പോലെ തന്നെ 1000, 10000, ഒരു ലക്ഷം, 10 ലക്ഷം , ഒരു കോടി എന്നിങ്ങനെ ഇന്ത്യയിലെ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ, ഏതൊരു ഇന്ത്യന്‍ പൗരനോ വാങ്ങാവുന്ന ബോണ്ടുകളാണ് ഇലക്ടറല്‍ ബോണ്ടുകള്‍. തങ്ങളുടെ ഇഷ്ടപാര്‍ട്ടിക്ക് ഈ ബോണ്ടുകള്‍ക്ക് നല്‍കാം. ഇത് പിന്നീട് പാര്‍ട്ടികള്‍ പണമാക്കി മാറ്റും. എസ്ബിഐയിലെ നിശ്ചിത ബ്രാഞ്ചുകളില്‍ മാത്രമേ ഇലക്ടറല്‍ ബോണ്ടുകള്‍ ലഭ്യമാകുകയുള്ളു. ഇലക്ടറല്‍ ബോണ്ട് ഡോണേഴ്‌സിന്റെ വിവരങ്ങള്‍ രഹസ്യമായിരിക്കമെന്ന സര്‍ക്കാരിന്റെ അവകാശവാദമാണ് ഇലക്ടറല്‍ ബോണ്ടുകള്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം.

എന്നാല്‍ ക്വിന്റ് നടത്തിയ അന്വേഷണത്തില്‍ ഇലക്ടറല്‍ ബോണ്ടുകളില്‍ ഒരു രഹസ്യ ആല്‍ഫാ ന്യൂമറിക്ക് നമ്പറുകള്‍ പ്രിന്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് ബോണ്ട് നല്‍കിയ ഡോണറിന്റെയും, ബോണ്ട് ലഭിച്ച രാഷ്ട്രീയ പാര്‍ട്ടിയുടേയും ലിങ്ക് ട്രാക്ക് ചെയ്യാന്‍ പറ്റും. ഒറിജിനല്‍ ഡോക്യുമെന്റിന്റെ ഏറ്റവും മുകളിലായി വലതുഭാഗത്ത് ഒരു രഹസ്യ സീരിയല്‍ നമ്പറുണ്ട്. അള്‍ട്രാ വയലറ്റ് രശ്മികളുടെ വെളിച്ചത്തിലെ ഇത് കാണാന്‍ സാധിക്കുകയുള്ളു. ഈ സീരിയല്‍ നമ്പറുകള്‍ ഉപയോഗിച്ച് ആരൊക്കെ ഏത് പാര്‍ട്ടിക്കാണ് ബോണ്ടുകള്‍ നല്‍കിയതെന്ന് ഭരണപക്ഷ പാര്‍ട്ടിക്ക് കണ്ടുപിടിക്കാന്‍ സാധിക്കും. എന്നാല്‍ മറ്റ് പാര്‍ട്ടികള്‍ക്കോ വ്യക്തികള്‍ക്കോ ഇതെ കുറിച്ച് അജ്ഞാതമായിരിക്കുകയും ചെയ്യും. ഇതില്‍ എന്ത് സുതാര്യതയാണുള്ളതെന്നാണ് ഉയര്‍ന്ന് വരുന്ന ചോദ്യം.

2017-18 കാലഘട്ടത്തില്‍ വിറ്റുപോയ 228 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളില്‍ 210 കോടിയും ലഭിച്ചത് ബിജെപിക്കായിരുന്നു. മാര്‍ച്ച് 2018 ല്‍ വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകളുടെ 95 ശതമാനം വരും ഇത്. 2017-18 കാലഘട്ടത്തില്‍ 95 ശതമാനത്തോളം ബോണ്ടും ഒരു പാര്‍ട്ടിക്ക്, അതും ഭരണപക്ഷ പാര്‍ട്ടിക്ക്, തന്നെ പോയതില്‍ യാദൃശ്ചികതയൊന്നും തന്നെയില്ല.

മുന്‍ വര്‍ഷങ്ങളില്‍ എഡിആര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ബിജെപിയാണ് ഏറ്റവും ധനികരായ പാര്‍ട്ടി. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1,034 കോടിയായിരുന്നു ബിജെപിയുടെ വരുമാനം. മുമ്പത്തെ റിപ്പോര്‍ട്ടിനേക്കാള്‍ 81 ശതമാനത്തിന്റെ വര്‍ധന ! പിന്നീട് അതേ കാലഘട്ടത്തില്‍ 710 കോടിയുടെ ചലവ് കണക്കും പാര്‍ട്ടി ഫയല്‍ ചെയ്തിരുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 262 കോടി രൂപ വരുമാനമുണ്ടായിരുന്ന കോണ്‍ഗ്രസിന് 2016-17 വര്‍ഷത്തില്‍ 14 ശതമാനത്തിന്റെ കുറവ് വന്ന് വരുമാനം 225 കോടി രൂപയിലെത്തി. 322 കോടി രൂപയുടെ ചെലവാണ് പാര്‍ട്ടി ഫയല്‍ ചെയ്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (7 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (7 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (7 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (7 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (8 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (8 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (8 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (9 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (9 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (9 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (11 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (11 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (11 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (11 hours ago)

Malayali Vartha Recommends