Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത


ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം.... പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്


സങ്കടക്കാഴ്ചയായി... ബെംഗളുരുവിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുാവാവിന് ദാരുണാന്ത്യം


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...

മഹാരാഷ്ട്രയില്‍ അകോലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തബ്‌ലീഗി ജമാഅത്ത് അംഗം കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിന് പിന്നാലെ ആത്മഹത്യ ചെയ്തു

11 APRIL 2020 03:19 PM IST
മലയാളി വാര്‍ത്ത

 

ഡൽഹിയിലെ തബ്‌ലീഗി ജമാഅത്തിൽ പങ്കെടുത്തനിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു രാജ്യത്ത് വല്ലാത്തൊരു ആശങ്കയാണ് ഇവർ പടർത്തിയത്. ലോക് ഡൗൺ നിയന്ത്രണങ്ങൾ എല്ലാവരും സ്വീകരിക്കുന്നതിനിടെ നിസാമുദ്ദീൻ പോലൊരു സംഭവം നടന്നതിനെതിരെ മുസ്ലീം വിഭാഗത്തിനിടയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഇപ്പോൾ വരുന്ന വാർത്ത കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിന് പിന്നാലെ മഹാരാഷ്ട്രയില്‍ തബ്‌ലീഗി ജമാഅത്ത് അംഗം ആത്മഹത്യ ചെയ്തു എന്നുള്ളതാണ് അകോലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുപ്പതുകാരനെ ശനിയാഴ്ച രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്‌. വെള്ളിയാഴ്ച വൈകീട്ടാണ് ഇയാൾക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നത്.

കൊവിഡ് ഐസൊലേഷൻ വാർഡിലെ ബാത്ത്റൂമിനുള്ളിൽ കയറി ബ്ലേഡ് കൊണ്ട് കഴുത്തിൽ മുറിവുണ്ടാക്കിയാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. അസം സ്വദേശിയാണ് ഇയാൾ. ഡൽഹി നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത ശേഷം മറ്റ് തബ്‌ലീഗി ജമാഅത്ത് അംഗങ്ങൾക്കൊപ്പമാണ് ഇയാൾ മഹാരാഷ്ട്രയിലെ അകോലയിലേക്കെത്തിയത്.

ഏതാനം ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇയാൾ സ്വയം ആശുപത്രിയിൽ ചികിത്സയ്ക്കെത്തുകയായിരുന്നു
ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് 19 കേസുകളിൽ 20 ശതമാനവും മാർച്ച് 13 മുതൽ 15വരെ ഡൽഹിയിൽ നടന്ന തബ് ലീഗി സമ്മേളനവുമായി ബന്ധപപെട്ടാണ്. അതുകൊണ്ടുതന്നെ നിരുത്തരവാദപരമായ പ്രവർത്തനത്തിന് സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. കൊറോണ വൈറസ് അപകടം വിതച്ചിട്ടും ഇത്രയും വലിയ ഒത്തുചേരൽ നടത്തിയത് മാപ്പർഹിക്കാത്ത പ്രവൃത്തിയാണ്. സാമൂഹിക അകലം പാലിക്കണമെന്നതടക്കമുള്ള സർക്കാർ നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടു. നിരവധി പേരെ അപകടത്തിലേക്ക് തള്ളിവിട്ടത് ജമാഅത്ത് നേതാക്കളുടെ നിരുത്തരവാദപരമായ പ്രവൃത്തിയും നിസ്സംഗതയുമാണ്.

എന്നിരുന്നാലും, തബ്ലീഗി ജമാഅത്തിന്റെ തെറ്റായ പ്രവർത്തനങ്ങൾക്ക് മുസ്‌ലിം സമുദായത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണ്. ഇന്ത്യയെയും ഇന്ത്യക്കാരെയും അപകടപ്പെടുത്തുന്നതിനുള്ള മനഃപൂർവമായ നടപടിയാണിതെന്ന് ചില മാധ്യമങ്ങളും ചില രാഷ്ട്രീയക്കാരും കുറ്റപ്പെടുത്തുന്നു. സോഷ്യൽ മീഡിയയിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണവും നടക്കുന്നുണ്ട്.

ജനസംഖ്യയുടെ 15% വരുന്ന ഇന്ത്യയിലെ എല്ലാ മുസ്‌ലിംകളെയും തബ്ലീഗി ജമാഅത്ത് പ്രതിനിധീകരിക്കുന്നില്ല. ഒരു പ്രത്യേക ആശ്രമത്തിന്റെ അനുയായികൾ അല്ലെങ്കിൽ ഒരു പ്രത്യേക വിഭാഗം നടത്തുന്ന അക്രമം 'ഹിന്ദുക്കളുടെ അക്രമം' എന്ന് വിളിക്കാൻ കഴിയാത്തതുപോലെ, ജമാഅത്ത് സംഭവത്തെ മുസ്ലീങ്ങൾ നടത്തുന്ന 'കൊറോണ ജിഹാദ്' എന്ന് വിളിക്കാൻ കഴിയില്ല. അത്തരം ആരോപണങ്ങൾ വിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കാനേ സഹായകമാകൂ.


ഹൈദ്രാബാദിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഉറുദു ദിനപത്രമായ സിയാസത്തും, മാധ്യമങ്ങൾ സംഭവത്തെ വർഗീയടവത്ക്കരിക്കാൻ ശ്രമിക്കുന്നതായി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, കശ്മീരിലെ ഉസ്മ ദിനംപ്രതി തബ്‌ലീഗി സർക്കാർ അധികൃതരുമായി പതിവായി ബന്ധപ്പെട്ടിരുന്നതായി പറയുന്നു. എന്നാൽ ശ്രീനഗറിൽ നിന്നുള്ള അഫ്താബ് എന്ന പത്രം തബ്‌ലീഗിയുടെ നിരുത്തരവാദപരമായ പ്രവൃത്തിയിൽ മുസ്ലീം സംഘടനകൾ പ്രതിഷേധിച്ചതായി പറയുന്നുണ്ട്.

മുസ്ലീം ആശയങ്ങൾ പഠിപ്പിക്കുകയും അതു ഭയമില്ലാതെ നടപ്പിലാക്കുന്നതിന് പ്രോത്സാഹനം നൽകുകയും ചെയ്യന്ന ഒരു സംഘടനായാണ് തബ്‌ലീഗി. മതപരമായ പ്രവർത്തനങ്ങൾക്ക് എങ്ങന മുൻഗണന നൽകാമെന്നതിനെ കുറിച്ചാണ് അവരുടെ മിക്ക പ്രഭാഷണങ്ങളുടെയും കാതൽ.

ന്യൂഡൽഹിയിലെ ബാംഗ്ലി വാലി മസ്ജിദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തബ്‌ലീഗിന്റെ പ്രവർത്തനം. വീടുകൾ തോറുമാണ് പ്രദേശിക തലത്തിൽ ഇവരുടെ പ്രചരണം. പ്രദേശിക പള്ളികളിലേക്ക് നമസ്ക്കാരത്തിനായി ക്ഷണിക്കുകയും പിന്നീട് സംഘടനയുടെ പ്രവർത്തകനാകാൻ ആവശ്യപ്പെടുന്നതുമാണ് ഇവരുടെ രീതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു...  (6 minutes ago)

ഭക്തർ സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്ന്​ പൊലീസ്​...  (30 minutes ago)

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുക ലക്ഷ്യം  (1 hour ago)

ആഴ്‌സണലിനു സമനില കുരുക്കിട്ട്  (1 hour ago)

കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരവേയായിരുന്നു അപകടം  (2 hours ago)

ഫെബ്രുവരി 21ന് പുതിയ ഭരണസമിതി ചുമതലയേൽക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ്... ആറ് ഘട്ടങ്ങളുണ്ടാകും.  (2 hours ago)

വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാനും അവരോടൊപ്പം പുണ്യസ്ഥലങ്ങളിലോ ഉല്ലാസയാത്രയിലോ പോകുവാനുള്ള അവസരം വന്നുചേരും  (2 hours ago)

ക്ഷേത്ര ജീവനക്കാരടക്കം ആറ്‌ പേർക്ക് നുണ പരിശോധനയ്ക്ക്‌ കോടതിയുടെ അനുമതി  (2 hours ago)

വിദേശയോഗം അല്ലെങ്കിൽ അന്യദേശവാസം അനുഭവത്തിൽ വരും. ദാമ്പത്യ ഐക്യം ഉണ്ടാകുമെങ്കിലും രോഗാദി ദുരിതം അലട്ടാൻ ഇടയുണ്ട്.  (2 hours ago)

ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ക്രിയാത്മകവും ഫലപ്രദവുമായ സമ്മേളനത്തിനായി കാത്തിരിക്കുന്നുവെന്ന് റിജിജു  (3 hours ago)

മലയോര മേഖലകളിൽ മഴ ശക്തമാകാനും സാദ്ധ്യത...  (3 hours ago)

കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ തെന്നി താഴേക്ക്...  (3 hours ago)

122 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്  (3 hours ago)

ബേലൂരിലുണ്ടായ അപകടത്തിൽ ‌യുവാവ് മരിച്ചു  (3 hours ago)

വാഹനാപകടം....മൂന്നു മരണം, മൂന്നു പേർ ആശുപത്രിയിൽ  (4 hours ago)

Malayali Vartha Recommends