ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായിരിക്കെ ചൈനീസ് സൈന്യത്തിന്റെ ചതി! ആ അഞ്ച് ഇന്ത്യക്കാർ എവിടെ? കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ തെക്കൻ പാംഗോങ് മേഖലയിൽ സൈനിക ശക്തി വർധിപ്പിച്ച് ചൈന

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായിരിക്കെ ചൈനീസ് സൈന്യം അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. അരുണാചല്‍പ്രദേശിലെ സുബാന്‍സിരി ജില്ലയിലാണ് സംഭവം. കോണ്‍ഗ്രസ് എംഎല്‍എയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തട്ടിക്കൊണ്ടുപോയ ഗ്രാമീണരുടെ പേരും അദ്ദേഹം വെളുപ്പെടുത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ ആളുടെ സഹോദരന് പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റ് ഉള്‍പ്പെടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ചൈനയ്ക്കും ചൈനീസ് സൈന്യത്തിനും തക്കതായ മറുപടി നല്‍കണമെന്നും മാസങ്ങള്‍ക്കു മുന്‍പ് സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ തെക്കൻ പാംഗോങ് മേഖലയിൽ സൈനിക ശക്തി വർധിപ്പിച്ച് ചൈന. ടാങ്കുകളും കാലാൾപ്പടയും അടക്കം ഇവിടേക്കു വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ചൈനീസ് സൈന്യം നടത്തിയ അധിനിവേശം ചെറുക്കുകയും പ്രധാനപ്പെട്ട പല പ്രദേശങ്ങളും ഇന്ത്യൻ സൈന്യം കൈപ്പിടിയിലാക്കുകയും ചെയ്തതിനു പിന്നാലെയാണ് ചൈനയുടെ നീക്കം. ചൈനയുടെ സുഖോയ് തയ്‌വാൻ വീഴ്ത്തിയോ?; വ്യാജ പ്രചാരണമെന്ന് ചൈനയഥാർഥ നിയന്ത്രണരേഖയിൽനിന്ന് (എൽഎസി) 20ൽ അധികം കിലോമീറ്റർ അകലെയാണ് സേനയെ വിന്യസിച്ചിരിക്കുന്നത്.
തെക്കൻ പാംഗോങ്ങിലെ മോൾഡോയിലിൽ നിലവിൽ ചൈനീസ് സൈന്യം നിൽക്കുന്നിടത്തുനിന്നു വളരെ അകലെയല്ലാതെയാണ് പുതിയ സേനാ വിന്യാസമെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സൈന്യവും സുസജ്ജമാണ്. ടാങ്കുകളുൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല, മറ്റൊരു സംഘം ഏതുനിമിഷവും ഉയർന്ന പ്രദേശമായ ഇങ്ങോട്ടേക്ക് എത്താൻ തയാറായി നിൽക്കുകയാണ്. ഉയർന്ന പ്രദേശങ്ങൾ കൈപ്പിടിയിലായതിനാൽ ഇന്ത്യൻ കാലാൾപ്പടയ്ക്കും ചൈനീസ് സേനയെ നേരിടാൻ സാധ്യമാകും. ടാങ്ക് – വേധ മിസൈലുകൾ, റോക്കറ്റുകൾ മറ്റ് ആയുധങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ചൈനീസ് സേനയെ നേരിടാനാകും. നിലവിൽ മിസൈൽശേഷിയുള്ള ടി–90 ബാറ്റിൽ ടാങ്കും ടി–72എം1 ടാങ്കുകളും കിഴക്കൻ ലഡാക്കിൽ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. അതേസമയം, പല ഉയർന്ന പ്രദേശങ്ങളും ഇന്ത്യ കൈപ്പിടിയിലാക്കിയെങ്കിലും എൽഎസിയുടെ ചൈനീസ് വശത്തുള്ള ബ്ലാക്ക് ടോപ്പ്, ഹെൽമറ്റ് എന്നിവിടങ്ങളിലെ ആധിപത്യം ചൈനീസ് സേനയ്ക്കു തന്നെയാണ്. ഇന്ത്യൻ സൈന്യത്തിന് വേണമെങ്കിൽ കീഴടക്കാൻപറ്റുന്ന റേഞ്ചിനുള്ളിലാണ് ഈ രണ്ടു മേഖലകളുമെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
അതായത്, ചൈനീസ് സേന ഇനിയും പ്രകോപനം തുടർന്നാൽ ഇവ സംരക്ഷിച്ചു നിർത്താൻ ബുദ്ധിമുട്ടാണെന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. എൽഎസിക്കു സമീപം ചൈനീസ് വ്യോമസേനയെയും വിന്യസിച്ചിട്ടുണ്ട്. ടിബറ്റിലെ എൻഗാരി–ഗുൻസ, ഹോട്ടൻ വ്യോമ താവളങ്ങളിൽനിന്ന് പറന്നുയർന്ന യുദ്ധവിമാനങ്ങൾ അതിർത്തിക്കടുത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ഇന്ത്യൻ കരുത്തായ സുഖോയ് 30 യുദ്ധവിമാനങ്ങളുടെ ചൈനീസ് നിർമിത പകർപ്പുകളാണ് അവർക്കുള്ളത്. ഇന്ത്യൻ വ്യോമസേനയും ചൈനീസ് വ്യോമസേനയും ഇലക്ട്രോണിക് വാണിങ് സപ്പോർട്ട് എയർക്രാഫ്റ്റുകളും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
വടക്കേ ഇന്ത്യയിലെ വ്യോമതാവളങ്ങളിൽ അതിർത്തിയിലെ പ്രശ്നത്തിലിടപെടാൻ ലക്ഷ്യമിട്ട് അനവധി യുദ്ധവിമാനങ്ങൾ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങൾക്ക് അനുസരിച്ചായിരിക്കും ഇന്ത്യയുടെ മറുപടി. അതിനിടെ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബദൗരിയ വടക്കുകിടക്കൻ മേഖലയിലെ വ്യോമതാവളങ്ങൾ സന്ദർശിച്ചിരുന്നു.അതിർത്തിയിലെ സംഘർഷ സ്ഥിതി തുടരുകയാണെന്ന് സൈനിക മേധാവി എം.എം.നരവനെ വെള്ളിയാഴ്ച രാവിലെ വ്യക്തമാക്കി. ‘നമ്മുടെ സുരക്ഷയ്ക്കായി ചില മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യഥാർഥ നിയന്ത്രണരേഖയോട് അടുത്താണ് നമ്മുടെ വിന്യാസം. ചർച്ചയിലൂടെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























