വീണ്ടും ഉപയോഗിക്കാവുന്ന ബഹിരാകാശ ഡിജെ 8 എന്ന ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ച് ചൈന; ദൗത്യത്തിന്റെ വിശദാംശങ്ങൾ അതീവ രഹസ്യം ; പുറത്ത് അറിയിക്കേണ്ടെന്നും നിർദേശം

അതിനിർണായകമായ നീക്കങ്ങളാണ് ചൈന വീണ്ടും നടത്തിക്കൊണ്ടിരിക്കുന്നത് വീണ്ടും ഉപയോഗിക്കാവുന്ന ബഹിരാകാശ ഡിജെ 8 എന്ന ബഹിരാകാശ പേടകം ഇപ്പോൾ വിജയകരമായി വിക്ഷേപിച്ച ഇരിക്കുകയാണ് ചൈന.പുനരുപയോഗിക്കാൻ കഴിയുന്ന ബഹിരാകാശ പേടകമാണ് ചൈന വെള്ളിയാഴ്ച വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചത് . എന്നാൽ ദൗത്യത്തിന്റെ വിശദാംശങ്ങൾ രഹസ്യമാക്കിവെച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിക്ഷേപണം വിജയകരമാണ്. ജോബി മരുഭൂമിയിലുള്ള ജിയുക്വാൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലോംഗ് മാർച്ച് 2എഫ് റോക്കറ്റ് പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചെന്ന് ചൈനീസ് വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട്ട് ചെയ്തു. എന്നാൽ വിക്ഷേപണത്തിന്റെ കൃത്യമായ സമയമോ പേടകത്തിന്റെ സാങ്കേതിക വിദ്യകളെ കുറിച്ചോ ഒരു വിവരവും പുറത്ത് വിട്ടിട്ടില്ല.പരിക്രമണ പ്രവർത്തനത്തിന്റെ ഒരു കാലയളവിന് ശേഷം പേടകം ചൈനയിൽ മുൻകൂട്ടി നിശ്ചയിച്ച ലാൻഡിങ് സ്ഥാനത്ത് ഇറങ്ങും. പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകം സംബന്ധിച്ച് ചൈന 2017-ൽ പ്രഖ്യാപിച്ച പദ്ധതിയായിരിക്കുമിതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.ദൗത്യത്തിന്റെ വിശദാംശങ്ങൾ രഹസ്യമാക്കി വെക്കുന്നതിനായി വിക്ഷേപണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
വിക്ഷേപണത്തിന്റെ ചിത്രമെടുക്കുന്നതിനോ വീഡിയോ ചിത്രീകരിക്കുന്നതിനോ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഇതേക്കുറിച്ച് ചർച്ചചെയ്യാനോ പാടില്ലെന്ന നിർദേശവും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്വിക്ഷേപണ രീതിയും പേടകവും എല്ലാം പുതിയതും വ്യത്യസ്തവുമാണ്. അതിനാലാണ് അധിക സുരക്ഷ ഉറപ്പാക്കുന്നതെന്ന് ചൈനീസ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. യുഎസ് വ്യോമസേനയുടെ യുഎസ് എക്സ്-37 ബി പദ്ധതിയുമായി ഈ ദൗത്യത്തിന് ബന്ധമുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. യുഎസിന്റെ എക്സ്-37 ബി രഹസ്യ വസ്തുക്കളുമായി നാല് തവണ ബഹിരാകാശ ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്. ആളില്ലാ ബഹിരാകാശ വിമാനമായ ഇത് ബഹിരാകാശ പേടകത്തിന്റെ ഒരു ചെറിയ പതിപ്പാണ്.
https://www.facebook.com/Malayalivartha


























