ബിനീഷ് കോടിയേരി എൻ സി ബി കസ്റ്റഡിയിൽ ;കുരുക്ക് മുറുകുന്നു ; എൻ സി ബിയുടെ നിർണായക നീക്കം

ബിനീഷ് കോടിയേരി എൻ സി ബി കസ്റ്റഡിയിൽ എന്ന സുപ്രധാന വാർത്ത പുറത്തു വരുന്നു .എൻ സി ബിയുടെ നിർണായക നീക്കമാണ് നടക്കുന്നത് .നേരത്തെ തെന്നെ എൻ സി ബി ബിനീഷിനെ കസ്റ്റഡിയിൽ എടുക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു .നേരത്തെ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത് . ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നവംബര്‍ 18 ലേക്ക് മാറ്റിയിട്ടുണ്ട്.അറസ്റ്റ് നിയമപരമല്ലെന്ന് ബിനീഷിന്റെ അഭിഭാഷകന്‍ അന്ന് കോടതിയിൽ വാദിച്ചത് . ബിനീഷിനെ കുടുക്കിയതാണ്. മാധ്യമങ്ങള്‍ അടക്കം തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നത്. ബിനീഷിനെ ഇത്രയും ദിവസം കസ്റ്റഡിയില്‍ വച്ചത് നിയമവിരുദ്ധമായാണ്. സമാനമായ കേസുകളില്‍ ജാമ്യം നല്‍കിയിട്ടുണ്ട്. അതിനാല്‍ ബിനീഷിന് ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ജാമ്യം നല്‍കുന്നതിനെ ഇഡി എതിര്‍ത്തു. ജാമ്യം എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് റിപ്പോര്‍ട്ടായി നല്‍കാന്‍ ഇഡിയോട് കോടതി നിര്‍ദേശിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസന്വേഷണം നേരിടുന്ന ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ നിന്ന് പൊതു കെട്ടിടത്തിലേക്ക് മാറ്റി. മോഷണം, വഞ്ചന തുടങ്ങിയ കേസുകളിൽ റിമാന്റിൽ കഴിയുന്ന തടവുകാർക്കൊപ്പമാണ് ബിനീഷ് ഇനി കഴിയുക. ആർടിപിസിആർ ഫലവും നെഗറ്റീവായതോടെയാണ് പരപ്പന അഗ്രഹാര ജയിൽ അധികൃതരുടെ നടപടി.
നവംബർ 25 വരെയാണ് ബിനീഷിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ബിനീഷിന്റെ ജാമ്യാപേക്ഷയിൽ ഈ മാസം 18 ന് കോടതി വാദം കേൾക്കും. എന്നാൽ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തോട് ബിനീഷിന്റെ സുഹൃത്തുക്കൾ സഹകരിക്കുന്നില്ല എന്ന് ഇ ഡി നേരത്തെ ആരോപിച്ചിരുന്നു . കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചവർ ഒഴിഞ്ഞുമാറുന്നുവെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം ആരോപിച്ചത് .എന്നാൽ കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിക്കെതിരായ പണമിടപാട് കേസിൽ മുഹമ്മദ് അനൂപിന്റെ കൂട്ടാളി റഷീദ് ചോദ്യം ചെയ്യലിന് ഹാജരായി. വൈകീട്ടോടെ സോണൽ ആസ്ഥാനത്തെത്തിയാണ് റഷീദ് എൻഫോഴ്‌സ്‌മെന്റ് മുൻപാകെ ഹാജരായത്. കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ തവണയാണ് റഷീദിനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചിരുന്നുവെങ്കിലും റഷീദ് ഹാജരായിരുന്നില്ല. അനൂപ് ബംഗളൂരുവിൽ തുടങ്ങിയ ഹയാത് ഹോട്ടലിൽ പങ്കാളിയായിരുന്നു റഷീദ്.റഷീദിനെ കൂടാതെ ബിനീഷിന്റെ ബിനാമിയെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയ വ്യാപാരി അബ്ദുൾ ലത്തീഫിനും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഇയാളും ഹാജരായിരുന്നില്ല.അതിനിടെ ബിനീഷുമായി വൻ തുകയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ അരുൺ 10 ദിവസത്തേക്ക് ഹാജരാകില്ലെന്ന് എൻഫോഴ്‌സ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. ആരും ഹാജരാകാതിരുന്ന സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചവർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് രംഗത്ത് എത്തിയിരുന്നു.
https://www.facebook.com/Malayalivartha

























