ലഡാക്ക് അതിർത്തിയിൽ ചൈനയുടെ ചതിയെ ലോകത്തിനു മുന്നിൽ വരച്ച് കാട്ടി ലണ്ടൻ ; സൈനികർക്കെതിരെ ചൈന മൈക്രോവേവ് ആയുധങ്ങൾ ഉപയോഗിക്കുന്നതായി വിവരം; . കിഴക്കൻ ലഡാക്കിലെ രണ്ട് തന്ത്രപ്രധാനമായ ഉയരങ്ങളിൽ വിന്യസിച്ച സൈനികർക്ക് നേരെയായിരുന്നു ചൈന നീക്കം നടത്തുന്നതെന്ന് റിപ്പോർട്ട്

ലഡാക്ക് അതിർത്തിയിൽ ചൈനയുടെ മറ്റൊരു ചതിയെ ലോകത്തിനു മുന്നിൽ വരച്ച് കാട്ടുകയാണ് ലണ്ടൻ മാധ്യമം . ഇന്ത്യൻ സൈന്യത്തെ ലക്ഷ്യമിട്ട് കൊണ്ടുള്ള ചൈനയുടെ നീക്കത്തെയാണ് കണ്ടെത്തിയത് . സൈനികർക്കെതിരെ ചൈന മൈക്രോവേവ് ആയുധങ്ങൾ ഉപയോഗിക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. സംഘർഷാവസ്ഥ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ചൈനയുടെ നീക്കങ്ങളെക്കുറിച്ചുള്ള ഇത്തരത്തിൽ ഉള്ള വിവരം പുറത്തുവരുന്നത് എന്ന കാര്യം ശ്രദ്ധേയം . ഇന്ത്യൻ സൈന്യത്തിനെതിരെ ചൈന മൈക്രോവേവ് ആയുധങ്ങൾ ഉപയോഗിക്കുന്ന വിവരം ലണ്ടനിലെ മാദ്ധ്യമമായിരുന്നു പുറത്തുവിട്ടത്. കിഴക്കൻ ലഡാക്കിലെ രണ്ട് തന്ത്രപ്രധാനമായ ഉയരങ്ങളിൽ വിന്യസിച്ച സൈനികർക്ക് നേരെയായിരുന്നു ചൈന നീക്കം നടത്തുന്നതെന്ന് ലണ്ടൻ മാദ്ധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. മൈക്രോവേവ് ഒവന് സമാനമായ അന്തരീക്ഷം മേഖലകളിൽ സൃഷ്ടിച്ച് സൈനികരെ ഒഴിപ്പിക്കുകയാണ് ചൈനീസ് ശ്രമമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട് .
ചൈനയിലെ റെൻമിൻ സർവ്വകലാശാല പ്രൊഫസർ ജിൻ കാൻറോങിന്റെ പ്രസ്താവനകളെ ആധാരമാക്കിയാണ് മാദ്ധ്യമം റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ആഗസ്റ്റ് 29 മുതൽ ചൈനീസ് സൈന്യം ഇന്ത്യയിലെ സൈനികർക്ക് നേരെ മൈക്രോവേവ് ആയുധം ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ടെന്നായിരുന്നു പ്രൊഫസറുടെ പ്രസ്താവന.ഏതായാലും ഈ വിവരം പുറത്ത് വന്നതോടെ ജാഗ്രത കൂടിയിരിക്കുകയാണ്.അതേ സമയം ഈ വാർത്ത വ്യാജമാണ് എന്ന തരത്തിലും പ്രചാരണങ്ങൾ നടക്കുന്നുണ്ട് എന്ന കാര്യവും ശ്രദ്ധേയം . നേർക്കുനേർ എത്തുന്ന സാഹചര്യത്തിൽ ഉൾപ്പെടെ ആയുധം ഉപയോഗിക്കാൻ പാടില്ലെന്ന കരാറിൽ ഇന്ത്യയും - ചൈനയും ഒപ്പിട്ടിരിക്കുന്ന സാഹചര്യത്തിൽ വൈദ്യുതകാന്തിക കിരണമായ മൈക്രോവേവ് കിരണങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള ആയുധമായ മൈക്രോവേവ് ആയുധം ചൈന ഇന്ത്യൻ സൈന്യത്തിന് നേരെ ഉപയോഗിക്കുകയായിരുന്നുവെന്ന് ജിൻ കാൺറോങ് പറഞ്ഞതായി പത്രം വ്യക്തമാക്കുന്നു എന്ന കാര്യമാണ് ചിന്തനീയം .
അതേ സമയം പത്രത്തിൻ്റെ റിപ്പോർട്ടിനോട് പ്രതികരിക്കാൻ ഇന്ത്യയും ചൈനയും തയ്യാറായിട്ടില്ല. മൈക്രോവേവ് ഉപയോഗിച്ചുകൊണ്ടുള്ള ആയുധം വികസിപ്പിക്കാൻ ചൈന ശ്രമം നടത്തുന്നതായി മുൻപും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വൈദ്യുതകാന്തിക വികരണങ്ങളെ പ്രത്യേക രീതിയിൽ കേന്ദ്രീകരിച്ച് എതിരാളികൾക്ക് നേരെ പ്രയോഗിക്കുകയാണ് ചെയ്യുക. കടുത്ത അസ്വസ്ഥതകൾ ഉണ്ടാകുന്നതോടെ എതിർഭാഗത്തുള്ളവർ പ്രദേശത്ത് നിന്നും ഒഴിഞ്ഞ് പോകാൻ പ്രേരിതരാകും. ചൈന പുതിയ ആയുധം പരീക്ഷിച്ചത്.ഏപ്രിലിൽ ഗാൽവൻ താഴ്വരയിലെ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ അടക്കം മരിച്ച ഏറ്റുമുട്ടലിന് ശേഷമാണ് മൈക്രോവേവ് ആയുധങ്ങൾ വിന്യസിച്ചതെന്ന വിവരവും പുറത്തുവന്നു. ലോകത്ത് യു.എസ് സൈന്യത്തിന്റെ കൈവശം മൈക്രോവേവ് ആയുധങ്ങളുണ്ടെങ്കിലും അവർ ആർക്കെതിരെയും ഉപയോഗിച്ചതായി റിപ്പോർട്ടില്ല.അരമൈൽ ദൂരത്തു നിന്ന് പ്രത്യേക ഉപകരണത്തിൽ നിന്ന് തൊടുക്കുന്ന മൈക്രോവേവ് ഇലക്ട്രോമാഗ്നറ്റിക് തരംഗം ശരീരത്ത് പതിച്ചാൽ ആ ഭാഗം ചൂടാകുകയും അതികഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യും. തരംഗങ്ങളേൽക്കുന്നവർ ഛർദ്ദിക്കുകയും ചെയ്യും. സംഭവിക്കുന്നത് എന്താണെന്നറിയാതെ സൈനികർ തളർന്ന് വീഴും. മലനിരകളിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ ജവാൻമാരെ നേരിട്ട് ആക്രമിക്കുക എളുപ്പമല്ലെന്ന് മനസിലാക്കുകയും അതിർത്തിയിൽ വെടിയുതിർക്കാൻ അനുവാദമില്ലാത്തതും കണക്കിലെടുത്താണ് ഇത്തരത്തിൽ നീക്കങ്ങൾ നടത്തുക .
https://www.facebook.com/Malayalivartha

























