കാമുകിയെയും മാതാപിതാക്കളെയും വെടിവെച്ച് കൊലപ്പെടുത്തി; ശേഷം യുവാവ് ആത്മഹത്യ ചെയ്തു; മരണത്തിനു തൊട്ട് മുന്നേ എടുത്ത വീഡിയോയോയിൽ മരണ കാരണം വ്യക്തം;സിസിടിവി ദൃശ്യങ്ങൾ ഞെട്ടിച്ചു
കാമുകിയെയും മാതാപിതാക്കളെയും വെടിവെച്ച് കൊലപ്പെടുത്തി. ശേഷം യുവാവിന്റെ കടുംകൈ. . കാമുകി തന്നെ വിവാഹം കഴിക്കണമെന്ന് നിരന്തരം നിര്‍ബന്ധിച്ചതിനെ തുടര്‍ന്നായിരുന്നു യുവാവ് കൊലപാതക പരമ്പര . പഞ്ചാബിലെ മാന്‍സഖുര്‍ദ് സ്വദേശിയായ യുവ്കരണ്‍ സിങ്ങാണ് കാമുകിയായ സിമ്രാന്‍ (21) ഇവരുടെ മാതാപിതാക്കളായ ചരണ്‍ജിത് സിങ് (55) ജസ്വീന്ദര്‍ കൗര്‍ (50) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസമാണ് ചരണ്‍ജിത് സിങ്ങിനെയും ഭാര്യയെയും മകളെയും വീട്ടില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത് . രാവിലെ വീട്ടിലെത്തിയ പാല്‍ക്കാരന്‍ വീട്ടുകാരെ പുറത്തു കാണാത്തതിനാല്‍ അയല്‍ക്കാരെ വിവരമറിയിച്ചു . തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോൾ മൂവരെയും കൊല്ലപ്പെട്ട നിലയില്‍ കാണുന്നത്. തലയില്‍ വെടിയേറ്റ നിലയിലാണ് മൂവരുടേയും മൃതദേഹം കിടന്നത്.
വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് യുവ്കരണ്‍ സിങ്ങാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസിന് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ യുവ്കരണിനെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി . ജീവനൊടുക്കുന്നതിന് മുമ്ബ് ഇയാള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയും പൊലീസ് കണ്ടെടുത്തു. ഇതോടെയാണ് കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും കാരണം അറിയാന്‍ കഴിഞ്ഞത്.
സിമ്രാനും യുവ്കരണും തമ്മില്‍ അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ സിമ്രാന്‍ യുവ്കരണിനെ നിരന്തരം നിര്‍ബന്ധിച്ചു. വിവാഹം കഴിച്ചില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. അതിനിടെ, സിമ്രാന്‍ മറ്റുചില യുവാക്കളുമായി സംസാരിക്കുന്നതും യുവ്കരണിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സഹോദരന്റെ തോക്ക് ഉപയോഗിച്ചാണ് താന്‍ കൃത്യം നടത്തുന്നതെന്നും യുവ്കരണ്‍ വീഡിയോയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ തന്റെ സഹോദരനോ വീട്ടുകാര്‍ക്കോ പങ്കില്ലെന്നും വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.യുവ്കരണിന്റെ ജന്മദിനമായിരുന്നു ഞായറാഴ്ച. അന്ന് ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ വഴക്കുണ്ടായി. ഇതിനു പിന്നാലെയാണ് യുവ്കരണ്‍ സിമ്രാന്റെ വീട്ടിലെത്തി മൂവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നീട് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ യുവാവ് അതേ തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ച് മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha