ഇന്ത്യയുടെ കരയിൽ ശക്തിയും മികവും തെളിയിച്ച് കൊണ്ട് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ ; കരയിലെ ശത്രുക്കളെ കൃത്യമായി ആക്രമിച്ച് തകർക്കാനുള്ള ശേഷി ആവർത്തിച്ച് തെളിയിച്ചു ;ഇതിന്റെ കരസേനാ പതിപ്പ് ഇന്നലെ വിജയകരമായി പരീക്ഷിച്ചു

ഇന്ത്യയുടെ കരയിൽ ശക്തിയും മികവും തെളിയിച്ച് കൊണ്ട് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ പറന്ന് പൊക്കിയിരിക്കുകയാണ്. വളരെഅധികം സവിസേസ്ഥകൾ ഉള്ള ഒന്നാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ .അത് വിജയപഥത്തിലെത്തിയിരിക്കുന്നത് നേട്ടം തന്നെയാണ്. കരയിലെ ശത്രുക്കളെ കൃത്യമായി ആക്രമിച്ച് തകർക്കാനുള്ള ശേഷി ആവർത്തിച്ച് തെളിയിച്ചിരിക്കുകയാണ്. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ. ഇതിന്റെ കരസേനാ പതിപ്പ് ഇന്നലെയായിരുന്നു വിജയകരമായി പരീക്ഷിച്ചത് . ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പരീക്ഷണ റേഞ്ചിൽ രാവിലെ പത്തിനായിരുന്നു പരീക്ഷണം നടന്നത് . മിസൈലുകൾ കുത്തനെ കുതിച്ചുയർന്ന ശേഷം ബംഗാൾ ഉൾക്കടലിലെ ലക്ഷ്യത്തിന്റെ മുകളിൽ കൃത്യമായി പതിക്കുകയും ചെയ്തു . ബ്രഹ്മോസ് മിസൈലിന്റെ നാവിക, വ്യോമസേനാ പതിപ്പുകൾ ഉപയോഗിച്ചും സമാനമായ പരീക്ഷണങ്ങൾ ഈയാഴ്‌ച തന്നെ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നടത്തുമെന്ന് പ്രതിരോധ കേന്ദ്രങ്ങൾ അറിയിക്കുകയുണ്ടായി .
അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം തുടങ്ങിയ ശേഷം ഇന്ത്യ തുടർച്ചയായി നടത്തുന്ന വിവിധ മിസൈൽ പരീക്ഷണങ്ങളുടെ ഭാഗമാണിതെന്നും അറിയിച്ചു . ലഡാക്കിലും അരുണാചൽ പ്രദേശിലും ചൈനയ്‌ക്ക് മുന്നറിയിപ്പായി ഇതിനകം തന്നെ ഇന്ത്യ ബ്രഹമോസ് മിസൈലുകൾ വിന്യസിച്ചിട്ടുണ്ട്. ശബ്ദത്തിന്റെ 2.8 മടങ്ങ് വേഗത ആണ് ഉള്ളത് . ഉപയോഗിച്ചത് 290 കിലോമീറ്റർ പ്രഹരപരിധിയുമുള്ള മിസൈൽ ആണ്.ശത്രുലക്ഷ്യങ്ങളെ മുകളിൽ നിന്ന് ആക്രമിക്കുന്ന പരീക്ഷണമായിരുന്നു നടന്നത് . ഇന്ത്യ - റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈലിന്റെ 450 കിലോമീറ്റർ പ്രഹരപരിധിയുള്ള പതിപ്പും താമസിയാതെ സേനയുടെ ഭാഗമാകും. കൂടാതെ 800 കിലോമീറ്റർ റേഞ്ചുള്ള ബ്രഹ്മോസും ഇരു രാജ്യങ്ങളും ചേർന്ന് വികസിപ്പിച്ചു വരികയാണ്.കഴിഞ്ഞ രണ്ട് മാസത്തിനിടെ 800 കിലോമീറ്ററിലധികം ലക്ഷ്യത്തിലെത്താന്‍ കഴിയുന്ന ശൗര്യ മിസൈല്‍ സംവിധാനം ഡിആര്‍ഡിഒ പരീക്ഷിച്ച് വിജയിപ്പിച്ചിരുന്നു.
ഒപ്പം ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യയ്ക്കായുള്ള സാങ്കേതിക പ്രകടന വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ പുതിയതും നിലവിലുള്ളതുമായ മിസൈല്‍ സംവിധാനങ്ങള്‍ പരീക്ഷിക്കുന്നതിലും ഡിആര്‍ഡിഒ വിജയിച്ചു. പിന്നാലെയാണ് സൂപ്പര്‍ സോണിക്ക് ക്രൂസ് മിസൈലിന്റെ വിജയകരമായ പരീക്ഷണം നടന്നത്.മിസൈലിന്റെ പ്രഹരശേഷി 400 കിലോമീറ്ററായി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രവര്‍ത്തന സംവിധാനമാണ് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റേത്. അടുത്തിടെ ഡിആര്‍ഡിഒ മിസൈല്‍ സംവിധാനത്തിന്റെ പരിധി നിലവിലുള്ള 298 കിലോമീറ്ററില്‍ നിന്ന് 450 കിലോമീറ്ററായി ഉയര്‍ത്തിയിരുന്നു.കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ഒരു സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈൽ ആണ് ബ്രഹ്മോസ്. ഇന്ത്യൻ ഡിആർഡിഓ യും റഷ്യൻ എൻപിഓഎം ഉം സംയുക്തമായാണ് രൂപീകരിച്ച ബ്രഹ്മോസ് കോർപറേഷൻ ആണ് ഇത് നിർമിച്ചെടുത്തത്.റഷ്യയുടെ തന്നെ [പി-800] ക്രൂയിസ് മിസൈലിനെ ആധാരമാക്കി ആണ് ഇത് നിർമിച്ചിരിക്കുന്നത്. ബ്രഹ്മോസ് എന്ന പേര് വന്നത് ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്‌ക്വ നദിയുടെയും പേരുകൾ ചേർത്താണ്. ഇതാണ് ലോകത്തിലെ ഏറ്റവും വേഗത ഏറിയ ക്രൂയിസ് മിസൈൽ. കര, കടൽ, ആകാശം, വിക്ഷേപിക്കാവുന്ന രീതിയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























