രാജ്യത്തിന് മറക്കാനാകാത്ത ദിനം; ഇനിയും ഉണങ്ങാത്ത മുറിവുകൾ :പാകിസ്ഥാൻ കളിച്ച തീക്കളി ; ഇന്ത്യ ഇപ്പോൾ സുസജ്ജം
പന്ത്രണ്ട് വർഷം... രാജ്യത്തിന്റെ ആ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ആ ദിവസത്തിന്റെ പന്ത്രണ്ടാം വാർഷികം... മുബയ് ഭീകരാക്രമണത്തിന്റെ ഇനിയും ഉണങ്ങാത്ത മുറിവുകൾ... വേൾഡ് ട്രേഡ് സെന്ററിൽ ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന് ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദ ആക്രമണമായിരുന്നു മുംബയിലേത്. 26/11 എന്ന ആ ദിവസം... ലോകത്തിന് മറക്കാൻ കഴിയാത്ത ആ ദിനം... നൂറുകണക്കിന് ജീവനുകൾ മരണത്തിലേക്ക് നയിക്കപ്പെട്ട ദിനം... പാകിസ്ഥാൻ ആയിരുന്നു ആക്രമണത്തിന് പിന്നിൽ..
ഇത് തിരിച്ചറിഞ്ഞെങ്കിലും ശക്തമായ ഇന്ത്യ തിരിച്ചടിചിട്ടില്ല. തിരിച്ചടിക്ക് സേനാവിഭാഗങ്ങളിൽ നിന്നടക്കം ആവശ്യമുയർന്നു. പക്ഷെ അന്നത്തെ മൻമോഹൻ സർക്കാർ അതിനു മടിച്ചു. പാകിസ്ഥാനിൽ നിന്നും കടൽ മാർഗമെത്തിയായിരുന്നു ഇന്ത്യയുടെ വ്യാപാര തലസ്ഥാനമായ മുംബയിൽ ഭീകരർ ആക്രമണം നടത്തിയത്. സുരക്ഷ വീഴ്ചയെ കുറിച്ച് ഇതോടെ കൂടുതൽ ഗൗരവകരമായി എടുത്തു തുടങ്ങി. ഇന്ന് മുംബയ് ഭീകരാക്രമണത്തിന് 12 വർഷം തികയുകയാണ്. എന്നാൽ ഈ ഘട്ടത്തിൽ രാജ്യത്തെ ചുറ്റപ്പെട്ട് കിടക്കുന്ന സമുദ്രത്തിൽ ഇന്ത്യ വരുത്തിയ സുരക്ഷാ മാറ്റങ്ങൾ വളരെ വലുതാണ്.
മുംബയ് ഭീകരാക്രമണത്തിന് ശേഷം കൂടുതൽ നവീകരണം സംഭവിച്ചത് കോസ്റ്റ് ഗാർഡിനാണ്. ഇന്ത്യയുടെ 7,500 കിലോമീറ്റർ തീരപ്രദേശത്ത് പട്രോളിംഗ് നടത്തുന്ന കോസ്റ്റ് ഗാർഡിന് 2008 ഉണ്ടായിരുന്നത് ത 74 കപ്പലുകളായിരുന്നു. ഇന്ന് അവയുടെ എണ്ണം134ആയി ഉടൻ 200 കപ്പലുകളുള്ള സേനയായി മാറുകയും ചെയ്യും . 2008 ൽ നിരീക്ഷണത്തിനായി 44 വിമാനങ്ങളുണ്ടായിരുന്ന കോസ്റ്റ് ഗാർഡിന് ഇന്ന് 58 വിമാനങ്ങളുണ്ട്. കടലിൽ ഫലപ്രദമായി പട്രോളിംഗ് നടത്താൻ രത്നഗിരിയിൽ എയർ സ്റ്റേഷനും നിർമ്മിച്ചു. കോസ്റ്റ് ഗാർഡിന്റെ നവീകരണ പ്രവർത്തികൾക്കായി 2017ൽ മോദി സർക്കാർ 31,748 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നൽകിയത്. അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാനാവുന്ന പദ്ധതികളാണ് ഇതിലുള്ളത്. 2008 ൽ 5,000ഓളം ഉദ്യോഗസ്ഥരുടെ ഒരു ചെറിയ സംഘത്തിൽ നിന്ന്, നിലവിൽ 12000 അംഗബലമുള്ള സേനയാണ് കോസ്റ്റ് ഗാർഡ്, ഇനിയും 8000 പേരെ കൂടി ഉൾപ്പെടുത്തി സേനയെ വിപുലീകരിക്കുവാനാണ് പദ്ധതി ഇടുന്നത്.
കോസ്റ്റ് ഗാർഡിനൊപ്പം പുറം കടലിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കാൻ നാവിക സേനയും കൂടുതൽ ശ്രദ്ധ നൽകിയത് മുംബയ് തീവ്രവാദ ആക്രമണത്തോടെയാണ്. ഇതിനായി നാവികസേനയെ നോഡൽ ഏജൻസിയാക്കി മാറ്റിയ സർക്കാർ മുംബയ് വിശാഖപട്ടണം, കൊച്ചി, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിൽ നാല് സംയുക്ത പ്രവർത്തന കേന്ദ്രങ്ങൾ ആരംഭിച്ച് തുടങ്ങി. ഇതോടു കൂടി രാജ്യത്തെ സമുദ്രാതിർത്തി കടക്കുന്ന ഏതു കപ്പലും ചെറുയാനങ്ങലും നാവിക സേനയുടെ കണ്ണിൽക്കൂടിയല്ലാതെ ഇന്ത്യൻ അതിർത്തി കടക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കി. നാവിക സേനയുടെ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിൽ സന്ദേശം ലഭിച്ചാൽ നാല് മിനിട്ടിനുള്ളിൽ പറക്കാൻ തയ്യാറായി ഒരു വിമാനം എപ്പോഴും തയ്യാറാക്കി, ഏത് സാഹചര്യത്തിലും 30 മിനിറ്റിനുള്ളിൽ പ്രഹരിക്കുവാൻ തയ്യാറായി കപ്പലുകളും സമുദ്രാതിർത്തിയിൽ അണിനിരത്തിയിട്ടുണ്ട്.മുംബയ് പൊലീസും മാറിതീവ്രവാദ ആക്രമണം മുംബയ് പൊലീസിന്റെയും കണ്ണുതുറപ്പിച്ചു. മഹാരാഷ്ട്രയുടെ തീരപ്രദേശത്തെ 35 സ്ഥലങ്ങളിൽ പ്രത്യേക ടാർഗെറ്റ് റൂമുകൾ തയ്യാറാക്കി. നൈറ്റ് വിഷൻ, തെർമൽ ക്യാമറകൾ, സാറ്റലൈറ്റ് ഫോണുകൾ എന്നീ സജ്ജീകരണങ്ങൾ ഒരുക്കി. തീരമേഖലയെ കോർത്തിണക്കി സിസിടിവി ശൃംഖലകൾ സ്ഥാപിച്ചു തുടങ്ങി.
"
https://www.facebook.com/Malayalivartha