തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുടെ ഓഫിസ് തകര്‍ത്തു; ആക്രമണത്തിന് പിന്നിൽ തൃണമൂല്‍ പ്രവര്‍ത്തകരെന്ന് ബിജെപി; ബിജെപി പ്രവര്‍ത്തകര്‍ നുണ പറയുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

പ്രതികളെ പിടികൂടിയില്ലെങ്കില്‍ ഭാവിയിലുണ്ടാകാവുന്ന ഇത്തരം ആക്രമണങ്ങള്‍ക്ക് ഭരണകൂടമായിരിക്കും ഉത്തരവാദികളെന്ന് ബിജെപി നേതാവ് കനിഷ്‌ക് പാണ്ട പറഞ്ഞു. അതേസമയം, പഴയ ബിജെപി പ്രവര്‍ത്തകരാണ് സംഭവത്തിന് ഉത്തരവാദികളെന്ന് തൃണമൂല്‍ പ്രതികരിച്ചു.
ബിജെപി പ്രവര്‍ത്തകര്‍ നുണ പറയുകയാണ്. തൃണമൂലിന്റെ കൊടി നശിപ്പിക്കുകയും മമതയുടെ ചിത്രം കത്തിക്കുകയും ചെയ്തു. സുവേന്ദു അധികാരിയുടെ ഓഫിസ് നശിപ്പിച്ചത് പഴയ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ്. അവര്‍ തൃണമൂലിനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്യുന്നു. അവര്‍ അവരുടെ പ്രവര്‍ത്തകരെ തന്നെ ആദ്യം നിയന്ത്രിക്കേട്ടയെന്നും തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചു. 2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ േനതാവാണ് സുവേന്ദു അധികാരി. നിരവധി നേതാക്കളും സുവേന്ദു അധികാരിക്ക് പിന്നാലെ ബിജെപിയിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























