ലോക പ്രശസ്ത ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ പ്രവർത്തനം ഇന്ത്യയിലേക്ക് ; വാഗ്ദാനം ചെയ്തതു പോലെ പാലിച്ചെന്ന് ഇലോൺ മസ്ക്ക് ; പ്രധാന മന്ത്രിയുടെ ഞെട്ടിക്കുന്ന നീക്കം
ലോക കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയ ഇലോൺ മസ്ക് ഇന്ത്യയിലേക്കും. ഇന്ത്യയെ ഞെട്ടിച്ച് മോദിയും ഇലോൺ മസ്ക് ഒന്നിക്കുകയാണ്. ലോക പ്രശസ്ത ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുകയാണ്. ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഇന്ത്യയിലെ ഉപസ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ, 2015ലെ അമേരിക്കൻ സന്ദശനത്തിനിടെ ടെസ്‌ല കമ്പനി സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ബിജെപി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തു. കമ്പനിയുടെ സ്ഥാപകനായ ഇലോണ്‍ മസ്‌കുമായി സൗഹൃദ സംഭാഷണം നടത്തുന്ന ചിത്രമാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്. ബംഗളൂരു യൂണിറ്റുമായി ടെസ്‌ല ഇന്ത്യയിലേക്ക് ഡ്രൈവ് ചെയ്‌തെത്തുന്നു’ എന്ന് ബിജെപി ട്വീറ്റ് ചെയ്തു. ‘വാഗ്ദാനം ചെയ്തതു പോലെ’ എന്നാണ് ഇലോൺ മസ്‌ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ‘അടുത്ത വര്‍ഷം ഉറപ്പായും’ എന്ന് കഴിഞ്ഞ ഒക്‌ടോബറില്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ‘ഇന്ത്യക്കു ടെസ്‌ലയെ വേണം’ എന്നെഴുതിയ ടീഷര്‍ട്ടിന്റെ ചിത്രം പങ്കുവച്ചായിരുന്നു അന്ന് മസ്‌കിൻ്റെ ട്വീറ്റ്.
കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും കമ്പനി ആർ&ഡി യൂണിറ്റ് ആരംഭിക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്‌ലയെയും ഇലോൺ മസ്കിനെയും ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്ത യെദ്യൂരപ്പ കമ്പനിയ്ക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തിരുന്നു. നിലവില്‍ ഇറക്കുമതി തീരുവ മൂലം ടെസ്‌ലയുടെ കാറുകളുടെ വില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. എന്നാൽ കമ്പനി ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കുന്നതോടെ ഇടത്തരക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയ്ക്ക് കാറുകള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തൽ./ലോക കോടീശ്വരന്മാരുടെ പട്ടികയിൽ 35ആം സ്ഥാനത്തായിരുന്ന ഇലോൺ മസ്ക് മിന്നൽ വേഗത്തിൽആയിരുന്നു പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. പിന്തള്ളിയതാകട്ടെ ജെഫ്ബി ബെസോസ്, ബിൽ ഗേറ്റ്സ്, മാർക്ക് സക്കർബർഗ് തുടങ്ങിയ വമ്പൻമാരെ. അസൂയാവഹമായ നേട്ടമാണ്അദ്ദേഹം കൈവരിച്ചത് . ആർക്കും ചിന്തിക്കാൻ കഴിയാത്ത തരത്തിലുള്ള മുന്നേറ്റമായിരുന്നു ഇലോൺ മസ്ക്ക് നേടിയത്.
https://www.facebook.com/Malayalivartha