ബീഹാറിൽ പ്രതിപക്ഷ എംഎല്‍എമാരെ വലിച്ചിഴച്ചും കയ്യേറ്റം ചെയ്തും പൊലീസും ഭരണകക്ഷി എംഎല്‍എമാരും... പ്രതിഷേധം പൊലീസിന് അമിത അധികാരം നൽകുന്ന പൊലീസ് ബില്ലിനെ ചൊല്ലി...

ബിഹാര്‍ നിയമസഭയില്‍ പൊലീസ് ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാരെ വലിച്ചിഴച്ചും കയ്യേറ്റം ചെയ്തും പൊലീസും ഭരണകക്ഷി എംഎല്‍എമാരും. സംസ്ഥാന പൊലീസിന് അമിത അധികാരം നൽകുന്ന നിയമത്തിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം നേരിടാൻ ബിഹാറിലെ നിതീഷ് കുമാർ സർക്കാർ സ്വീകരിച്ചത് മനുഷ്യത്വപരമല്ലാത്ത നടപടികളാണ് സംഭവിച്ചത്.
ചൊവ്വാഴ്ച നിയമസഭക്ക് അകത്ത് കയറിയ പൊലീസുകാർ എം.എൽ.എമാരെ മർദിക്കുകയും നിലത്തുകൂടെ വലിച്ചിഴക്കുകയും വസ്ത്രാക്ഷേപം ഉൾപ്പെടെ നടത്തുകയും ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തിലെ കരിദിനമായി ഈ ദിവസം ഓർമിക്കപ്പെടുമെന്ന് പൊലീസ് അതിക്രമത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു.
വനിതാ എം.എൽ.എമാരെ പോലും പൊലീസ് വെറുതെ വിട്ടില്ല. പൊലീസ് ഗുണ്ടായിസത്തിന് ഇരയായ എം.എൽ.എ സതീഷ് ദാസിന്‍റെ തലക്ക് സാരമായി പരിക്കേറ്റു. സി.പി.എം എം.എൽ.എ സത്യേന്ദ്ര യാദവിനും ക്രൂരമായി മർദനമേറ്റു.
ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് സഭക്കകത്ത് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. രണ്ടു വനിതകൾ ഉൾപ്പെടെ 12 എം.എൽ.എമാർക്കാണ് സംഭവത്തിൽ പരിക്കേറ്റിട്ടുള്ളത്. ഇവർ പ്രാഥമിക ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസുകാർ എം.എൽ.എമാരെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
പല പ്രതിപക്ഷ എംഎല്‍എമാരെയും സ്‌ട്രെച്ചറിലാണു പുറത്തേക്കു കൊണ്ടു പോയത്. സ്പീക്കറെ ചേംബറില്‍ ബന്ദിയാക്കിയതിനു പിന്നാലെയാണു പൊലീസ് നടപടിയുണ്ടായത്. സംസ്ഥാന പൊലീസിനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്ലിനെ ചൊല്ലിയാണ് ചൊവ്വാഴ്ച ബിഹാര്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
എംഎല്‍എമാരെ തലമുടിക്കു പിടിച്ചു വലിക്കുന്നതിന്റെയും തൊഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് നിഷേധിച്ച് കഴിഞ്ഞ ദിവസം വൈകിട്ടാണ് ബിഹാര്‍ സ്‌പെഷല്‍ ആംഡ് പൊലീസ് ബില്‍ പാസാക്കിയത്. വാറന്റില്ലാതെ ആരെയും പരിശോധിക്കാനും കസ്റ്റഡിയിലെടുക്കാനും പൊലീസിന് അധികാരം നല്‍കുന്നതാണ് ഈ ബില്‍. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
ആര്‍ജെഡി എംഎല്‍എമാര്‍ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയുടെ കസേരയ്ക്കടുത്തേക്ക് എത്തി കടലാസുകൾ കീറിയെറിഞ്ഞു. സ്പീക്കറുടെ ചേംബര്‍ വളഞ്ഞ് പുറത്തേക്കു വിടാതെ അദ്ദേഹത്തെ ബന്ദിയാക്കുന്ന സ്ഥിതി വിശ്ഷമാണ് ഉണ്ടായത്.
തുടര്‍ന്നാണ് പട്‌ന പൊലീസ് മേധാവി നൂറോളം പൊലീസുകാരെ എത്തിച്ച് എംഎല്‍എമാരെ സഭയില്‍ നിന്നു പുറത്താക്കിയത്. പോഡിയത്തില്‍ കയറി സ്പീക്കറുടെ നടപടികള്‍ തടസ്സപ്പെടുത്തിയ വനിതാ എംഎല്‍എമാരെയും പുറത്താക്കി. ആര്‍ജെഡിയുടെയും സിപിഎമ്മിന്റെയും ചില എംഎല്‍എമാര്‍ പൊലീസ് നടപടിക്കു ശേഷം അബോധാവസ്ഥയിലായെന്നു വാർത്തകൾ പുറത്ത് വരുന്നുണ്ട്.
അതി ക്രൂരമര്‍ദനമാണ് ഏല്‍ക്കേണ്ടി വന്നതെന്ന് എംഎല്‍എമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മുന്നില്‍ വച്ച് ഭരണപക്ഷ എംഎല്‍എമാര്‍ തന്റെ കൈ തല്ലിയൊടിച്ചെന്ന് ഒരു ആര്‍ജെഡി അംഗം ആരോപിച്ചു.
നിയമസഭയില്‍ എങ്ങനെ പെരുമാറണമെന്ന് പല പുതിയ എംഎല്‍എമാര്‍ക്കും അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രതികരണം. എംഎല്‍എമാരെ മര്‍ദിക്കാതെ ധൈര്യമുണ്ടെങ്കില്‍ വെടിവെയ്ക്കൂ എന്നായിരുന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്‍റെ മറുപടി.
നിരായുധരായ എംഎല്‍എമാരെ പൊലീസും ഗുണ്ടകളും കൈകാര്യം ചെയ്തു. സതീഷ് ദാസ് എന്ന എംഎല്‍എക്ക് തലയ്ക്ക് പരിക്കേറ്റു. സിപിഎം എംഎൽഎ സത്യേന്ദ്ര യാദവ് മര്‍ദനമേറ്റ് ബോധരഹിതനായി. പട്ടിക ജാതിക്കാരിയായ എംഎല്‍എ അനിതാ ദേവിയെ മുടിക്ക് കുത്തിപ്പിടിച്ച് അവരുടെ സാരി വലിച്ചഴിച്ചു. ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു കരിദിനമായി ഈ ദിവസം ഓര്‍മിക്കപ്പെടുമെന്ന് തേജസ്വി യാദവ് പറഞ്ഞു.
https://www.facebook.com/Malayalivartha


























