ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ബുധനാഴ്ചയുണ്ടായ ശക്തമായ കൊടുങ്കാറ്റിലും മഴയിലും 33 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ . ഭദോഹി, ഫത്തേപ്പൂർ, ബദായൂൻ തുടങ്ങിയ ജില്ലകളിലാണ് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്
മരിച്ചവരിൽ 16 പേർ ഭദോഹിയിലും ഒമ്പത് പേർ ഫത്തേപ്പൂരിലും അഞ്ച് പേർ ബദായൂനിലും രണ്ട് പേർ ചന്ദൗലിയിലും, ഒരാൾ സോൻഭദ്രയിലുമാണെന്ന് അധികൃതർ വ്യക്തമാക്കി. കൊടുങ്കാറ്റും പൊടിക്കാറ്റും മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.
ഭദോഹിയിൽ പലയിടത്തും മരങ്ങൾ വീണും വൈദ്യുതി പോസ്റ്റുകൾ തകർന്നും വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. മൊബൈൽ നെറ്റ്‌വർക്കുകൾ തകരാറിലായത് രക്ഷാപ്രവർത്തനത്തെ ബാധിക്കുകയും ചെയ്തു. അകാല മഴയിലും ഇടിമിന്നലിലും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകാനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
https://www.facebook.com/Malayalivartha


























