നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്.
പകരം പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകാനായി സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും വിജയ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയുടെ തുടക്കം മുതൽ ഇതിന് എതിർക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. ഈ പരീക്ഷ സമ്പന്നരായ, നഗരപ്രദേശങ്ങളിൽ താമസിക്കുന്ന, ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച വിദ്യാർഥികൾക്ക് അന്യായമായ മുൻതൂക്കം നൽകുന്നുവെന്നാണ് അവരുടെ വാദം.
പ്രാദേശിക ഭാഷകളിൽ പഠിക്കുന്ന ഗ്രാമീണ പശ്ചാത്തലത്തിലുള്ള മിടുക്കരായ വിദ്യാർഥികളെ ഈ സംവിധാനം പുറന്തള്ളുന്നുവെന്ന് ആരോപിച്ച് പരീക്ഷയിൽ ഇളവ് വേണമെന്നതാണ് സംസ്ഥാനത്തിന്റെ മുഖ്യ ആവശ്യമുണ്ടായിരുന്നത്.
നീറ്റ് ആരംഭിച്ച കാലം മുതൽ തമിഴ്‌നാട് സർക്കാർ ഇതിനെ തുടർച്ചയായും ഏകകണ്ഠമായും എതിർക്കുന്നുണ്ട്. നീറ്റിന്റെ കടന്നുവരവ് ഗ്രാമീണ മേഖലകളിൽ നിന്നുള്ളവർക്കും സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്നവർക്കും തമിഴ് മീഡിയം വിദ്യാർഥികൾക്കും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്കും വലിയ ദോഷം ചെയ്തിട്ടുണ്ട്.
നീറ്റ് നിർത്തലാക്കണമെന്നും എംബിബിഎസ്, ബിഡിഎസ്, ആയുഷ് കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകൾ പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ നികത്താൻ അനുവദിക്കണമെന്നുമുള്ള ദീർഘകാലമായുള്ള ആവശ്യം തമിഴ്‌നാട് സർക്കാർ ആവർത്തിക്കുന്നു,'- അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























