പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; 10 വയസുകാരന്‍ മരിച്ചു, ആറു ദിവസത്തോളം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ പത്തുവയസുകാരന്‍ മരിച്ചത് 22-ാം തീയതി
കടയില്‍ നിന്ന് പണം മോഷ്ടിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ക്രൂരമര്‍ദ്ദനത്തിനിരയായ 10 വയസുകാരന്‍ മരിച്ചതായി റിപ്പോർട്ട്. കർണാടകയിലാണ് ദാരുണമായ സംഭവം നടന്നത്. ഹാവേരി ജില്ലയിലെ ഹംഗല്‍ താലൂക്കിലെ ഉപ്പനശി ഗ്രാമത്തില്‍ 16-ാം തീയതിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആറു ദിവസത്തോളം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ പത്തുവയസുകാരന്‍ 22-ാം തീയതിയാണ് മരണത്തിന് കീഴടങ്ങിയത്. നാഗയ്യ ഹിരേമതിന്റെ മകന്‍ ഹരീഷയ്യയാണ് മരിച്ചത്.
ബാലന്റെ മുതുകില്‍ വലിയ കല്ല് കെട്ടിവച്ച് അതിക്രൂരമായാണ് കടയുടമയായ ശിവരുദ്രപ്പ എന്നയാളും കുടുംബത്തിലെ അംഗങ്ങളും ചേർന്ന് മര്‍ദ്ദിച്ചത്. കടയില്‍ സാധനം വാങ്ങാന്‍ പോയ ബാലനെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മര്‍ദ്ദനത്തിനിരയായ നിലയില്‍ ഹരീഷയ്യയെ കണ്ടെത്തിയിരുന്നത്. ഇത് മാതാപിതാക്കൾക്ക് താങ്ങാൻ കഴിഞ്ഞിരുന്നില്ല.
സംഭവം ആരാഞ്ഞ വീട്ടുകാരോട് തന്റെ കടയില്‍ നിന്ന് ബാലന്‍ പണം മോഷ്ടിച്ചെന്നും അതുകൊണ്ടാണ് മര്‍ദ്ദിച്ചതെന്നുമാണ് ശിവരുദ്രപ്പ പറഞ്ഞത്. മകനെ വിട്ടയ്ക്കണമെന്ന് മാതാപിതാക്കള്‍ പറഞ്ഞെങ്കില്‍ ശിവരുദ്രപ്പ സമ്മതിച്ചിരുന്നില്ല. ഇതിൽ ഏറെ മനംനൊന്ത മറ്റാഹാപിതാക്കൾ കുട്ടിയെ വിട്ടുകിട്ടാൻ കാത്തിരുന്നു.
ഇതിനുപിന്നാലെ മണിക്കൂറുകള്‍ക്ക് ശേഷമാണ് ബാലനെ മോചിപ്പിച്ചത്. ഉടന്‍ തന്നെ ഹരീഷയ്യയെ രക്ഷിതാക്കാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനിടെ ക്രൂരമര്‍ദ്ദനത്തിനിരയായെന്ന് ബാലന്‍ പറയുന്നതിന്റെ വീഡിയോയും പുറത്തുവരുകയുണ്ടായി. തന്നെ ശിവരുദ്രപ്പ മര്‍ദ്ദിച്ച് കൊല്ലാനാണ് ശ്രമിച്ചതെന്നാണ് വീഡിയോയില്‍ ബാലന്‍ പറയുന്നത്. സംഭവത്തില്‍ ശിവരുദ്രപ്പയ്‌ക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു..
https://www.facebook.com/Malayalivartha


























