'ബിജെപിക്ക് നല്ല സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കാൻ വെമ്പൽ കൊള്ളുന്ന കേരളത്തിലെ ചില ക്രിസ്തീയ മത പുരോഹിതൻമാർ ഓർമ്മിക്കുന്നത് നന്നായിരിക്കും....'കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ്

മലയാളി കന്യാസ്ത്രീയടക്കമുള്ള സംഘത്തെ സംഘപരിവാര്‍ അംഗങ്ങള്‍ ആക്രമിച്ച സംഭവം വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി രംഗത്ത് എത്തിയിരിക്കുകയാണ്. കന്യാസ്ത്രീകള്‍ക്ക് നേരെ സംഘപരിവാര്‍ നടത്തിയ ആക്രമണം ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് ഏറ്റ ആഘാതമാണെന്നും ബി.ജെ.പിയുടെ അടുക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ ചില ക്രിസ്ത്യന്‍ പുരോഹിതര്‍ ചില കാര്യങ്ങള്‍ ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കുമെന്നും റിജില്‍ ചന്ദ്രന്‍ വ്യക്തമാക്കി.
ഉത്തര്‍ പ്രദേശിലെ ത്സാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ സംഘപരിവാര്‍ തീവ്രവാദികള്‍ നടത്തിയ കിരാതമായ ആക്രമണം ഇന്ത്യയുടെ മതനിരക്ഷേതയ്ക്ക് ഏറ്റ കനത്ത ആഘാതമാണ്. ഇന്ന് മുസ്‌ലിം, നാളെ ക്രിസ്ത്യന്‍ സംഘപരിവാര്‍ അങ്ങനെയാണ് വേട്ടയാടുക. ചിലര്‍ക്ക് ചില മമതയൊക്കെ സംഘപരിവാരത്തോട് തോന്നുന്ന സാഹചര്യത്തില്‍ ആലോചിക്കാന്‍ പലതും ഉണ്ടെന്ന റിജില്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഉത്തര പ്രദേശിലെ ത്സാൻസിയിൽ കന്യാസ്ത്രീകൾക്ക് നേരെ സംഘപരിവാർ തീവ്രവാദികൾ നടത്തിയ കിരാതമായ ആക്രമണം ഇന്ത്യയുടെ മതനിരക്ഷേതയ്ക്ക് ഏറ്റ കനത്ത ആഘാതമാണ്.ഇന്ന് മുസ്ലീം, നാളെ ക്രിസ്ത്യൻ സംഘപരിവാർ അങ്ങനെയാണ് വേട്ടയാടുക. ചിലർക്ക് ചില മമതയൊക്കെ സംഘപരിവാരത്തോട് തോന്നുന്ന സാഹചര്യത്തിൽ ആലോചിക്കാൻ പലതും ഉണ്ട്.
ഒറീസ്സയിൽ ഗ്രഹാം സ്റ്റയിൻ എന്ന ക്രിസ്തീയ മിഷനറി പ്രവർത്തകനെയും അദ്ദേഹത്തിൻ്റെ രണ്ടു മക്കളെയും ഹിന്ദുത്വ ഭീകരവാദികൾ ചുട്ട് കൊന്നത് അത്തരം BJP യോട് സ്നേഹം കൂടാൻ ആഗ്രഹിക്കുന്ന BJP ക്ക് നല്ല സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കാൻ വെമ്പൽ കൊള്ളുന്ന കേരളത്തിലെ ചില ക്രിസ്തീയ മത പുരോഹിതൻമാർ ഓർമ്മിക്കുന്നത് നന്നായിരിക്കും.
പ്രശസ്ത ദാർശനികൻ മാർട്ടിൻ നിയോ മുള്ളർ പറഞ്ഞത് പലരെയും ഫാസിസ്റ്റുകൾ അക്രമിച്ചപ്പോൾ ഞാൻ പ്രതികരിച്ചില്ല അവസാനം അതേ ഫാസിസ്റ്റുകൾ എന്നെ അക്രമിക്കാൻ വന്നപ്പോൾ പ്രതികരിക്കാൻ ആരും ഉണ്ടായില്ല എന്ന് പഞ്ഞത് പോലെ സംഘപരിവാർ ഫാസിസ്റ്റുകൾക്ക് എതിരെ പ്രതികരിക്കാതിരുന്നാൽ അവസാനം ആരും ഉണ്ടാകില്ല എന്ന യാഥാർത്യം തിരിച്ചറിയുന്നത് നന്നായിരിക്കും.സംഘപരിവാർ രാജ്യത്തിൻ്റെ ശത്രുക്കൾ ആണെന്ന് എല്ലാവരും തിരിച്ചറിയുക.
https://www.facebook.com/Malayalivartha


























