പ്രതിദിന കോവിഡ് വർധനവ് ആയിരമാകാൻ സാധ്യത; അടിയന്തര നടപടികൾ ഉടൻ സ്വീകരിയ്ക്കും, അടുത്ത രണ്ടാഴ്ച നിർണായകം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

മഹാരാഷ്ട്രയില്‍ വരുന്ന രണ്ടാഴ്ച കോവിഡ് വർധനവിനു സാധ്യത. പ്രതിദിനം ശരാശരി ആയിരം പേര്‍ വീതം കോവിഡ് ബാധിച്ച് മരിച്ചേക്കാമെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും സർക്കാർ പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനമുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കായിരുന്നു ഇന്നലെ പുറത്ത് വന്നത്. 30,000ലധികം കേസുകളാണ് ഇന്നലെ രജിസ്റ്റർ ചെയ്തത്.
മഹാരാഷ്ട്രയിൽ പുനെ ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. പുനെയില്‍ 61,125 പേരാണ് ഇപ്പോൾ ചികിത്സയില്‍ കഴിയുന്നത്. നാഗ്പൂര്‍ (47,707), മുംബൈ( 32,927) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ. ചികിത്സ സൗകര്യം കുറവുള്ള ജില്ലകളുമുണ്ട്. കോവിഡ് വ്യാപനം തടയാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത 11 ദിവസത്തിനിടെ മരണസംഖ്യ 64,000 കടന്നേക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നത്.
ആഴ്ചയില്‍ ശരാശരി ഒരു ശതമാനം എന്ന കണക്കിന് ഉയരുന്ന വൈറസ് ബാധയെ അടിസ്ഥാനമാക്കിയാണ് ആരോഗ്യവകുപ്പ് ഇങ്ങനൊരു പ്രവചനം നല്കിയിരിയ്ക്കുന്നത്. മരണനിരക്കായ 2.27 ശതമാനത്തെ അടിസ്ഥാനമാക്കിയാല്‍ മരണസംഖ്യ 64,000 കടക്കാം. നിലവില്‍ കോവിഡ് കേസുകള്‍ 28 ലക്ഷം കഴിഞ്ഞിരിയ്ക്കുകയാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ അടുത്ത രണ്ടാഴ്ചക്കിടെ പ്രതിദിനം ശരാശരി ആയിരം പേര്‍ വീതം കോവിഡ് ബാധിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യപ്രവർത്തകരുടെ കണ്ടെത്തൽ.
ഇതിനെ തടയാന്‍ ഉടൻ തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കണം. മോശം സാഹചര്യത്തെ നേരിടാന്‍ കൂടുതല്‍ ബെഡ്ഡുകളും ഓക്‌സിജന്‍ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ടെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha


























