ഭാരതീയർക്ക് ആത്മാഭിമാനം നൽകുന്ന വാർത്തകൾ വരുന്നു.... ഇന്ത്യയിലെ ജനങ്ങളെ ആർക്കുമുന്നിലും തലകുനിക്കാൻ അനുവദിക്കില്ലെന്ന് കരസേന മേധാവി എം. എം നരവാനെ...

ഭാരതീയർക്ക് ആത്മാഭിമാനവും അതിലുപരി ഇന്ത്യയുടെ മുഖം രക്ഷിക്കുന്ന തരിത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമാണ് കരസേനാ മേധാവിയുടേത്. ചൈനീസ് പട്ടാളക്കാർ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് കരസേന മേധാവി മേജർ ജനറൽ എം. എം നരവാനെ.
ഇന്ത്യയിലെ ജനങ്ങളെ ആർക്കു മുന്നിലും തലകുനിക്കാൻ അനുവദിക്കില്ലെന്നും ഇന്ത്യൻ സൈന്യം ഇന്ത്യക്കാർക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം അറിയിച്ചു. അതിർത്തി പ്രശ്നങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള വാർത്തകൾ പുറത്ത് വരുന്നത് ഏറെ ആശഅവാസകരമായ ഒന്നാണ്. ഒരു രാജ്യമെന്ന നിലയിൽ പുരോഗതി കൈവരിക്കാൻ സുരക്ഷിതമായ അന്തരീക്ഷം നമുക്ക് ആവശ്യമാണ്.
പാംഗോങ് സോ തടാകത്തിന് സമീപമുണ്ടായ സംഘർഷത്തിന് ശേഷം സ്ഥിതിഗതികൾ ശാന്തമായി തുടരുകയാണ്. ചില മേഖലകളെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ഇനിയും ആവശ്യമായി വരും. യാഥാർത്ഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാർ ചൈനീസ് സർക്കാർ പാലിക്കുമെന്ന പ്രതീക്ഷയിലാണ് ഉള്ളതെന്നും നരവാനെ വ്യക്തമാക്കി.
ഈ സമയത്ത്, പാകിസ്താനുമായി വെടിനിർത്തൽ കരാറിന്റെ കാര്യത്തിൽ ധാരണയായത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നല്ല ഒരു നീക്കമാണ്. മാർച്ച് മാസത്തിൽ ഒരേ ഒരു തവണ മാത്രമാണ് പാകിസ്താന്റെ ഭാഗത്തു നിന്നും വെടിനിർത്തൽ കരാർ ലംഘനം സംഭവിച്ചത്.
ജമ്മു കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയതിന് പിന്നാലെ പാകിസ്താനുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടത് വികസനത്തിന് വേഗം കൂട്ടാൻ സഹായകമാകും എന്നും കരുതുന്നുണ്ട്. കശ്മീർ താഴ്‌വര നിലവിൽ സാധാരണ നിലയിലാണെന്നും യുവാക്കളെ ഭീകരതയിൽ നിന്നും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കാൻ ആവശ്യമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും കരസേന മേധാവി കൂട്ടിച്ചേർത്തിട്ടുണ്ട്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. പാക്കിസ്ഥാന്‍ റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അയച്ച കത്തില്‍ നരേന്ദ്രമോദി എഴുതിയത് ഇങ്ങനെയാണ് “ഒരു അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യ പാക്കിസ്ഥാനിലെ ജനങ്ങളുമായി സൗഹാര്‍ദ്ദപരമായ ബന്ധം ആഗ്രഹിക്കുന്നു.
ഇതിനായി, ഭീകരതയും ശത്രുതയും ഇല്ലാത്ത വിശ്വാസത്തിന്‍റെ അന്തരീക്ഷം അനിവാര്യമാണ്.’ മോദിയുടെ സന്ദേശം പ്രത്യയശാസ്ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. കഴിഞ്ഞമാസം 25ന് ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാരുടെ സംയുക്ത പ്രസ്താവന മിക്ക രാജ്യങ്ങള്‍ക്കും ആശ്ചര്യമാകുകയും ചെയ്തു. വളരെക്കാലം മറന്നുകിടന്നിരുന്ന 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു ആ പ്രസ്താവന.
വര്‍ഷങ്ങളായി മരവിച്ചുകിടക്കുന്ന നയതന്ത്രബന്ധത്തെ പുറത്തെടുക്കാന്‍ ഇത് കാരണമാകും. മൂന്നാഴ്ചയ്ക്ക് ശേഷം, മാര്‍ച്ച് 18ന്, പാക്കിസ്ഥാന്‍റെ കരസേനാ മേധാവി ഇസ്ലാമബാദില്‍ നടത്തിയ പ്രഭാഷണത്തില്‍ സാമ്പത്തിക സുരക്ഷയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും പ്രാധാന്യം നല്‍കുന്നതിനെപ്പറ്റി സംസാരിച്ചിരുന്നു.
പ്രാദേശിക സമാധാനത്തിനും വികസനത്തിനുമുള്ള സാധ്യതകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കാരണം തടസപ്പെടുകയാണ്. അതിനാല്‍ ഭൂതകാലത്തെ കുഴിച്ചുമൂടേണ്ട സമയമായി എന്നാണ് പറഞ്ഞിരുന്നത്. കശ്മീര്‍ തര്‍ക്കം പരിഹരിക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിന് ഒരു ദിവസം മുമ്പ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സമാനമായ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha


























