വിറ്റു തുലയ്ക്കുകയാണോ..? കട്ടു മുടിക്കുയാണോ..? എണ്ണപ്പാടങ്ങൾ വിറ്റ് ഖനനം കൈമാറാൻ ആ തീരുമാനം...

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ-വാതക നിര്‍മാതാക്കളാണ് ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പറേഷന്‍. പൊന്മുട്ടയിടുന്ന താറാവായ പെട്രോളിയം കമ്പനിയായിട്ടുള്ള ഒ.എൻ.ജി.സിയെ അതിവേഗം വിറ്റുതുലക്കാൻ കേന്ദ്രം വീണ്ടും തയ്യാറെടുക്കുന്നു എന്ന വാർക്കളാണ് ഇപ്പോൾ ലഭിച്ചരിക്കുന്നത്. എണ്ണപ്പാടങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറാനും എണ്ണ ഖനനം ഉൾപെടെ സേവനങ്ങൾ വിവിധ കമ്പനികൾക്കായി മുറിച്ചുനൽകാനും നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ പണമാക്കിമാറ്റാനുമാണ് പെട്രോളിയം മന്ത്രാലയത്തിൻെറ നിർദേശം.
പെട്രോളിയം മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി അമര്‍ നാഥ് ഏപ്രിന്‍ ഒന്നിന് ആണ് ഒഎന്‍ജിസി ചെയര്‍മാന്‍ സുഭാഷ് കുമാറിന് ഏഴിന പ്രവര്‍ത്തന പദ്ധതി കൈമാറിയത്. കമ്പനിയെ സ്വകാര്യ വല്‍ക്കരിക്കുക, വൈവിധ്യവല്‍ക്കരിക്കുക, വരുമാനം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍.
2023- 24 ഓടെ എണ്ണ ഉൽപാദനം മൂന്നിലൊന്ന് ഉയർത്തുന്നതാണ് പദ്ധതിയെന്ന് കത്ത് ചൂണ്ടിക്കാട്ടുന്നു. പശ്ചിമ തീരങ്ങളിലെ പന്ന- മുക്ത, രത്ന, ആർ- സീരീസ് എണ്ണപ്പാടങ്ങൾ, ഗുജറാത്തിലെ ഗന്ധർ എന്നിവയിലെ ഓഹരികൾ സ്വകാര്യ മേഖലക്ക് വിൽക്കാൻ ഒ.എൻ.ജി.സിയോട് ശിപാർശ ചെയ്യുന്നു.
അടുത്ത വർഷത്തോടെ ഉൽപാദനം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്ന എണ്ണ സമ്പന്നമായ കെ.ജി-ഡി.ഡബ്ല്യു.എൻ- 98/2, പശ്ചിമ ബംഗാളിൽ പുതുതായി ഉൽപാദനം ആരംഭിച്ച അശോക് നഗർ എണ്ണപ്പാടങ്ങളിൽ വിദേശ പങ്കാളിത്തം ക്ഷണിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ഗുജറാത്ത് സർക്കാറിനു കീഴിലെ ജി.എസ്.പി.സിയിൽ നിന്ന് വാങ്ങിയ ദീൻദയാൽ ബ്ലോക്കിലും സ്വകാര്യ പങ്കാളിത്തത്തിന് നിർദേശം നൽകുന്നു. എണ്ണ പര്യവേക്ഷണം, ഖനനം, അനുബന്ധ സേവനങ്ങൾ, ഡേറ്റ പ്രോസസിങ് എന്നിവയൊക്കെയും വെവ്വേറെ കമ്പനികൾക്കു കീഴിലാക്കുന്നതും മന്ത്രാലയത്തിന്‍റെ ശിപാർശകളിൽ പെട്ടതാണ്. ഒ.എൻ.ജി.സിക്കു കീഴിലെ എണ്ണ, വാതകപാടങ്ങൾ സ്വകാര്യമേഖലക്ക് കൈമാറാൻ മോദി സർക്കാർ നടത്തുന്ന മൂന്നാം ശ്രമമാണിത്.
2017 ഒക്ടോബറിൽ ഒ.എൻ.ജി.സിക്കു കീഴിലെ 15 എണ്ണപ്പാടങ്ങളും 79.12കോടി ടൺ ക്രൂഡ് ഓയിലും 33.34 കോടി ക്യുബിക് മീറ്റർ പ്രകൃതി വാതകവും വിൽപനക്കായി മന്ത്രാലയം അടയാളപ്പെടുത്തിയിരുന്നു.
ഒരു വർഷം കഴിഞ്ഞ് ഇതിന്‍റെ എണ്ണം കൂടി ചെറിയവ ഉൾപെടെ 149 എണ്ണപ്പാടങ്ങൾ ഈ ഗണത്തിൽ മന്ത്രാലയം ഉൾപെടുത്തി. ഇതുപക്ഷേ, ഒ.എൻ.ജി.സിയിൽ നിന്നുള്ള കടുത്ത എതിർപ്പിൽ എവിടെയുമെത്താതെ പോയി.
2019 ഫെബ്രുവരിയിൽ വീണ്ടും കേന്ദ്ര മന്ത്രിസഭയിലെത്തിയ പദ്ധതി 64 എണ്ണപ്പാടങ്ങൾ വിൽക്കാൻ തീരുമാനിച്ചു. പക്ഷേ, അപേക്ഷകർ ചെറുതാവുകയും നിക്ഷേപ പ്രഖ്യാപനങ്ങൾ ശുഷ്കമാകുകയും ചെയ്തതോടെ അതും ഉപേക്ഷിച്ചു.
ഇതിന്‍റെ തുടർച്ചയായാണ് മൂന്നാം പ്രഖ്യാപനം വരുന്നത്. 2019ലെ പ്രഖ്യാപനം വന്ന് രണ്ടു വർഷം കഴിഞ്ഞെന്നും ഇനിയും കാത്തിരിക്കാനാകില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
2020-21 സാമ്പത്തിക വർഷം ഒ.എൻ.ജി.സി എണ്ണപാടങ്ങളിൽ നിന്ന് 2.02 കോടി ടൺ അസംസ്കൃത എണ്ണയാണ് ഉൽപാദിപ്പിച്ചത്. 21.87 ബില്യൺ ക്യുബിക് മീറ്റർ പ്രകൃതി വാതകവും. രണ്ടു വർഷം കഴിയുേമ്പോഴേക്ക് എണ്ണ ഇരട്ടിയായും പ്രകൃതി വാതകം ഇരട്ടിയിലേറെയായും വർധിപ്പിക്കുകയാണ് ഇപ്പോഴുള്ള ലക്ഷ്യം.
കമ്പനിയുടെ ഓരോ മേഖലയും പ്രത്യേകം കമ്പനികളാക്കി മാറ്റാനും നിര്‍ദേശമുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒഎന്‍ജിസിയെ സ്വകാര്യ വല്‍ക്കരിക്കാന്‍ നടത്തുന്ന മൂന്നാമത്തെ നീക്കമാണിത്. 2017 ഒക്ടോബറില്‍ ഒഎന്‍ജിസിയെ സ്വകാര്യ വല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha


























