'ഞങ്ങളുടെ ചിന്തകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പമാണ്...' മൈക്ക്രോസോഫ്റ്റിനും ഗൂഗിളിനും ടെക് ഭീമന്‍ ആപ്പിൾ; പിന്നാലെ ഇന്ത്യക്ക് സഹായം നല്‍കുമെന്ന് ട്വിറ്ററിലൂടെ അറിയിച്ച് കമ്പനി സി.ഇ.ഒ ടിം കുക്ക്
കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യക്ക് സഹായം നല്‍കുമെന്ന് അറിയിച്ച് ടെക് ഭീമന്‍ ആപ്പിൾ രംഗത്ത്. കമ്പനി സി.ഇ.ഒ ടിം കുക്കാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. നേരത്തെ തന്നെ ആഗോള ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റും ഗൂഗിളും ഇന്ത്യക്ക് സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിളിേന്റയും സഹായവാഗ്ദാനം.
ഇന്ത്യയില്‍ കോവിഡ് വിനാശകരമായി മുന്നേറുമ്പോള്‍ ഞങ്ങളുടെ ചിന്തകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പമാണ്. കോവിഡിനെതിരെ പോരാടുന്ന എല്ലാവര്‍ക്കും ആപ്പിളിെന്റ പിന്തുണയുണ്ടാകും. ഇന്ത്യക്കായി സഹായങ്ങള്‍ക്കള്‍ നല്‍കുമെന്നും ടിം കുക്ക് ട്വിറ്ററില്‍ കുറിക്കുകയുണ്ടായി. അതേസമയം ഏത് തരത്തിലുള്ള സഹായമാണ് നല്‍കുകയെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല. എന്‍.ജി.ഒകളിലൂടെയാണോ അതോ നേരിട്ട് സഹായം നല്‍കുമോയെന്നും ആപ്പിള്‍ അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് ഇന്ത്യക്ക് ഓക്‌സിജന്‍ നിര്‍മിക്കാനുള്ള ഉപകരണങ്ങള്‍ കൈമാറുമെന്ന് അറിയിച്ചിരുന്നു. 135 കോടി നല്‍കുമെന്നായിരുന്നു ഗൂഗ്ളിെന്റ അറിയിപ്പ്.
ഇതുകൂടാതെ ഇന്ത്യയ്ക്ക് നിരവധി രാജ്യങ്ങളാണ് സഹായഹസ്തവുമായി രംഗത്ത് എത്തിയത്. ഇന്ത്യയ്ക്ക് സഹായഹസ്തവുമായി സൗദിയാണ് ആദ്യം മുന്നോട്ട് വന്നത്. ഇതിനുപിന്നാലെ എത്തിയ യുഎഇയുടെ തീരുമാനം ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികളും ഉറ്റുനോക്കുന്നത്. തിങ്കളാഴ്ച രാത്രിയിലാണ് ഇന്ത്യയില്‍ നിന്നെത്തിയ എയര്‍ഫോഴ്‌സിന്റെ സി -17 വിമാനത്തില്‍ ക്രയോജനിക് ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ അയച്ചത്.
യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായി. യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്‍ശങ്കറുമായി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ടയ്‌നറുകള്‍ അയയ്ക്കാനുള്ള വിമാനം ഇന്ത്യയില്‍ നിന്ന് ദുബൈയിലെത്തിയത്. യുഎഇയുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‍ശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു.
അതോടൊപ്പം തന്നെ ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി ഖത്തറും രംഗത്ത് എത്തി. കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ നിന്ന് നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ഇന്ത്യയിലേക്ക് അയച്ചിരുന്നു. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഓക്‌സിജന്‍ ഇന്ത്യയിലെത്തിക്കുന്നത്.
https://www.facebook.com/Malayalivartha


























