Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

യോ​ഗി സർക്കാരിനെ പ്രശംസ കൊണ്ട് മൂടി നരേന്ദ്ര മോദി.... തെരഞ്ഞെടുപ്പിന് മുൻപ് മനസ്സിൽ കാണുന്നത്! 'ഇരട്ട എഞ്ചിനുള്ള സർക്കാരിന്റെ ഇരട്ട ആനുകൂല്യങ്ങൾ'

14 SEPTEMBER 2021 11:09 PM IST
മലയാളി വാര്‍ത്ത

മോദിയുടെ കണ്ണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്ക് മേലും പതിയുന്നുണ്ട്. അതിനാൽ വേണ്ട വിധത്തിൽ ശ്രദ്ധിച്ച് തന്നെയാണ് മുന്നോട്ട് നീങ്ങുന്നത്. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയെടുക്കണം എന്ന വാശിയോടെ തന്നെയാണ് ഇപ്പോൾ വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.

അതിൽ എടുത്ത് പറയാനായി മോദി ശ്രമിച്ചത് ഉത്തർപ്രദേശിനെ പറ്റിയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രശംസകൾ വാരി കോരി നൽകിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അഭിനന്ദനം അറിയിച്ചത്. 'ഇരട്ട എഞ്ചിനുള്ള സർക്കാരിന്റെ ഇരട്ട നേട്ടങ്ങളുടെ' തിളക്കമുള്ള ഉദാഹരണമാണ് ഉത്തർപ്രദേശ് എന്നാണ് മോദി പറഞ്ഞത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പ്രധാനമന്ത്രി ഇത്തരത്തിൽ പ്രശംസയിലൂടെ ഒരു നീക്കം നടത്തുന്നത്.

രാജ്യത്തിന്റെ വികസനത്തിന് ബൃഹത്തായ സംഭാവനയാണ് യുപി സർക്കാർ ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ വികസന കാമ്പയിനാണ് യുപി നടത്തിക്കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അലിഗഢിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് സർവകലാശാലയുടെ ശിലാസ്ഥാപനം നിർവ്വഹിക്കുന്ന വേളയിലായിരുന്നു മോദി ഇക്കാര്യങ്ങൽ ചൂണ്ടിക്കാട്ടിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ശിലാസ്ഥാപനം.

രാജ മഹേന്ദ്ര പ്രതാപ് സിംഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു, "ഒരിക്കൽ രാജ്യത്തിന്റെ വികസനത്തിന് ഒരു തടസ്സമായി കണ്ടിരുന്ന യുപി - ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വികസന പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നു." ഡൽഹിയിൽ നിന്ന് 150 കിലോമീറ്റർ മാറിയാണ് സർവകലാശാലയുടെ കാമ്പസ് നിർമ്മിക്കുന്നത്. ജാട്ട് സമുദായ നേതാവ് മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ പേരിലാണ് പുതിയ സർവകലാശാല എന്നതും ശ്രദ്ധേയമാണ്.

"ഉത്തർപ്രദേശ് ദേശീയ അന്തർദേശീയ നിക്ഷേപകർക്ക് അനുകൂലമായ ലക്ഷ്യസ്ഥാനമായി വളർന്നുവരുന്നു. അനുകൂലമായ അന്തരീക്ഷം പരിപോഷിപ്പിക്കപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത് ... ഉറവിടങ്ങൾ നൽകിയിരിക്കുന്നു. ഇന്ന്, ഉത്തർപ്രദേശ് ഇരട്ട എഞ്ചിൻ സർക്കാരിന്റെ ഇരട്ട ആനുകൂല്യങ്ങളുടെ തിളങ്ങുന്ന ഉദാഹരണമായി മാറിയിരിക്കുന്നു. ബിജെപിയെ ആക്രമിക്കാൻ മുൻകാലങ്ങളിൽ "ഇരട്ട എഞ്ചിൻ" പരാമർശം നടത്തിയ എതിരാളികളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിലൂടെ ആഞ്ഞടിച്ചിരിക്കുകയാണ്.

അതേസമയം, അഖിലേഷ് യാദവിനേയും മായാവതിയേയും പേരെടുത്ത് പറയാതെ പ്രധാനമന്ത്രി വിമർശിക്കുകയും ചെയ്തു. ഉത്തർപ്രദേശിൽ ഗുണ്ടകളും കൊള്ളക്കാരും മാഫിയ ബന്ധമുള്ളവരും ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. യുപിയിലെ ജനങ്ങൾക്ക് അതൊരിക്കലും മറക്കാൻ സാധിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തിട്ടുണ്ട്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ കർഷകർ ഏറെക്കാലമായി സമരം തുടരുന്നതിനിടയിലാണ് യുപിയിൽ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. ഉത്തർപ്രദേശിലെ പടിഞ്ഞാറൻ മേഖലയിലെ ജാട്ട് സമുദായത്തിന്റെ വോട്ടുകൾ നിർണ്ണായകമാണ്.

17 ശതമാനം വോട്ടുകൾ ജാട്ട് സമുദായത്തിന്റേതാണ്. ഈ സാഹചര്യത്തിൽ 2022 ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ജാട്ട് സമുദായത്തിന്റെ വോട്ടുകൾ ലക്ഷ്യമിട്ടാണ് ജാട്ട് സമുദായ നേതാവ് രാജാ മഹേന്ദ്ര പ്രതാപ് സിംങിന്റെ പേരിലുള്ള സർവകലാശാല നിർമ്മാണം എന്ന് ആക്ഷേപം ഉയരുന്നുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (6 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (6 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (7 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (8 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (8 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (8 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (8 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (8 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (8 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (9 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (9 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (10 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (10 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (10 hours ago)

Malayali Vartha Recommends