"അഭിനന്ദനങ്ങൾ മോദി ജീ...." രാജ്യത്ത് പട്ടിണി വര്‍ധിക്കുന്നു; കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍
രാജ്യത്ത് പട്ടിണി വര്‍ധിക്കുന്നുവെന്ന കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവരുകയുണ്ടായി.ഇതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ആഗോള പട്ടിണി സൂചികയില്‍ 2020ലെ 94ാം സ്ഥാനത്തുനിന്ന് ഇന്ത്യ ഈ വര്‍ഷം 101ാം സ്ഥാനത്തെത്തിയിരിക്കുകയാണ്.
എന്നാൽ ദാരിദ്ര്യം, പട്ടിണി എന്നിവ തുടച്ചുനീക്കിയെന്നും ഇന്ത്യയെ ആഗോള ശക്തിയാക്കിയെന്നുമുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ അവകാശവാദങ്ങളെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചിരിക്കുന്നത്.
116 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഗോള പട്ടിണി സൂചിക പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അയല്‍ രാജ്യങ്ങളായ പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവ പട്ടികയില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ് നിൽക്കുന്നത്. പാകിസ്താന് -92, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവ 76ാം സ്ഥാനത്തും മ്യാന്‍മര്‍ 71ാം സ്ഥാനത്തുമാണ് ഉള്ളത്.
കൂടാതെ ചൈന, ബ്രസീല്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയിലെ ആദ്യ റാങ്കുകളില്‍ ഇടംപിടിക്കുകയുണ്ടയി. വ്യാഴാഴ്ചയാണ് വിശപ്പ്, പോഷകാഹാരകുറവ് എന്നിവ നിര്‍ണയിക്കുന്ന ആഗോള പട്ടിണി സൂചിക വെബ്സൈറ്റില്‍ വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് എത്തിയത്.
പട്ടിണി ഏറ്റവും ഗൗരവമേറിയ 31 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന പട്ടിണിയുടെ അളവ് ഭയപ്പെടുത്തുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡക്സ് (ജി.എച്ച്.ഐ) 2000ത്തില്‍ 38.8 ആയിരുന്നു. 2012 -2021 കാലയളവില്‍ ഇത് 28.8 -27.5 എന്നിവയിലെത്തി നിൽക്കുകയാണ്.
അതേസമയം കുട്ടികളിലെ പോഷകാഹാര കുറവ് പട്ടിണി എന്നിവ പരിശോധിക്കുമ്പോള്‍ ഏറ്റവും മോശം സ്ഥിതിയിലുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജനങ്ങളെ കഠിനമായി ബുദ്ധിമുട്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha