Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...


എല്ലാ തെളിവുകളും തന്റെ കയ്യിൽ ഭദ്രം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; സ്വതന്ത്രനായി മത്സരിച്ചാൽ പോലും ഞാൻ ജയിക്കും...


രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി

അതൃപ്തിയോടെ ഇറങ്ങിപ്പോയ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി; അടുത്ത ദിവസം തന്നെ ഇന്ദിരാഭവനിലെത്തി അധ്യക്ഷസ്ഥാനം ഏറ്റെടുത്തു; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരും മുന്നേ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാകുന്നു

15 MAY 2024 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വര്‍ണ്ണക്കൊള്ള; സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘനെതിരായ അന്വേഷണമാണ് നടക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ഭർതൃമതികൾക്ക് മാത്രമായി ഉണ്ടാകുന്ന ഈ വൈകൃത രോഗത്തിന് മരുന്നുണ്ടോ എന്ന് ആദ്യം ഒരു ഗവേഷണം നടത്തുക; അതിജീവിതകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു ബിനു

വിവരാവകാശം കൊടുത്തിട്ടു പോലും വ്യക്തമായ മറുപടി സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല; വിവിധ വകുപ്പുകളുടെ പഠനത്തിനു വിട്ടിരിക്കുന്നു എന്ന ഒഴുക്കന്‍ മറുപടി; പിണറായി വിജയന്‍ സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് അടിയന്തരമായി പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് ബിജെപി

ശബരിമല സ്വര്‍ണപ്പാളികള്‍ വിറ്റതാര്‍ക്ക്, ആര്‍ക്കൊക്കെ അതിന്റെ വിഹിതം കിട്ടി എന്നിവയിലേക്ക് അന്വേഷണം നീളുന്നില്ല; കുറ്റവാളികള്‍ ആരായാലും അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ട് പോകണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍

വര്‍ഗ്ഗീയ വിഭജനം കൊണ്ട് മാത്രമേ 2026 ലെ തെരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നുള്ള ധാരണ; ജനങ്ങളെ മതപരമായി വിഭജിക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരും മുന്നേ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാകുന്നു. ആദ്യം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ കസേര തെറുപ്പിക്കാനുള്ള എ,ഐ ഗ്രൂപ്പുകളുടെ നീക്കവും അതിനെ തുടര്‍ന്നുണ്ടായ പുകിലുകളുമാണ് നടന്നത്. തെരഞ്ഞെടുപ്പ് ഫലം വരും വരെ തല്‍സ്ഥിതി തുടരാനാണ് അന്ന് തീരുമാനമെടുത്തത്. അതോടെ അതൃപ്തിയോടെ ഇറങ്ങിപ്പോയ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കി, അടുത്ത ദിവസം തന്നെ ഇന്ദിരാഭവനിലെത്തി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

അധികാരകൈമാറ്റത്തിന് പ്രസിഡന്റിന്റെ ചുമതലയുണ്ടായിരുന്ന എം.എം ഹസന്‍ എത്തിയില്ല എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. അവിടം കൊണ്ടും അങ്കക്കലികള്‍ അവസാനിച്ചില്ല. തോല്‍വി ഏകദേശം ഉറപ്പിച്ച അടൂര്‍ പ്രകാശും രാജ്‌മോഹന്‍ ഉണ്ണിത്താനും പ്രതികരണങ്ങളുമായി രംഗത്തെത്തി. സി.പി.എമ്മിനെ തറപറ്റിക്കാന്‍ സുവര്‍ണാവസരം ലഭിച്ചിട്ടും അതിന് മുതിരാതെ തമ്മിലടിച്ച് കുലംമുടിക്കാനാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചത്.

അതുകൊണ്ട് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ മൃഗീയഭൂരിപക്ഷം ഇത്തവണ കിട്ടില്ലെന്ന് ഏതാണ്ടുറപ്പായി. കെ.സുധാകരന്റെയും വി.ഡി സതീശന്റെയും നേതൃത്വത്തില്‍ സംഘടന ദയനീയമായ അവസ്ഥയിലായി. വോട്ടെടുപ്പ് ദിവസം അത് വ്യക്തമാകുന്നതായിരുന്നു പല ബൂത്തിലെയും കാഴ്ചകള്‍. പലയിടത്തും കോണ്‍ഗ്രസിന് ബൂത്ത് ഏജന്റുമാര്‍ പോലുമില്ലായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പുന:സംഘടന നടത്തിയത് വലി വീഴ്ചയായെന്നാണ് അടൂര്‍ പ്രകാശ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

അതായത് എല്ലാവരും ലക്ഷ്യം വയ്ക്കുന്നത് കെ.സുധാകരനെയാണെന്ന് വ്യക്തം. തന്റെ ചോര കുടിച്ച് വീര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്ന നിലപാടിലാണ് കെ. സുധാകരന്‍. അദ്ദേഹത്തിന് കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ പിന്തുണമാത്രമാണുള്ളത്. കഴിഞ്ഞയാഴ്ച സ്ഥാനമേറ്റെടുക്കാന്‍ ഇന്ദിരാഭവനിലേക്ക് വന്നപ്പോള്‍ പ്രവര്‍ത്തകര്‍ വിളിച്ച കണ്ണൂരിന്റെ മുത്തേ.... കെ.എസേ... എന്ന് മുദ്രാവാക്യം മാത്രം മതി അത് മനസ്സിലാക്കാന്‍.

കാസര്‍കോട് ജില്ലയിലെ ചില നേതാക്കള്‍ തന്നെ തോല്‍പ്പിക്കാന്‍ ആസൂത്രിതമായി ശ്രമിച്ചെന്ന ആക്ഷേപവുമായി രാജ്‌മോഹന്‍ ഉണ്ണിത്താനും രംഗത്തെത്തി. കെപിസിസി ജനറല്‍ സെക്രട്ടറി പെരിയ ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിപാടികളെന്നും ഉണ്ണിത്താന്‍ ആരോപിക്കുന്നു. ബാലകൃഷ്ണന്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ ശബ്ദസന്ദേശം കയ്യിലുണ്ടെന്നും അവകാശപ്പെട്ടു. ജില്ലയിലെ കോണ്‍ഗ്രസുകാരെ തമ്മിലടിപ്പിക്കുന്ന വരത്തനാണ് ഉണ്ണിത്താനെന്ന തരംതാണ പ്രതികരണമാണ് ബാലകൃഷ്ണന്‍ നടത്തിയത്.

 

ബാലകൃഷ്ണനെ വിലക്കാന്‍ നേതൃത്വം തയ്യാറായതുമില്ല. പലര്‍ക്കും പാര്‍ട്ടിയിലല്ല, സ്ഥാനാര്‍ത്ഥികളുടെ പ്രകടനത്തിലാണ് വിശ്വാസം. ആ വിശ്വാസമുള്ളവര്‍ വിജയിക്കും ബാക്കിയുള്ളവര്‍ ആരോപണവുമായി കളത്തിലിറങ്ങി. തങ്ങളെ തേച്ചൊട്ടിച്ചെന്ന് അവര്‍ക്ക് വ്യക്തമായി. തൃശൂരില്‍ കെ.മുരളീധരനെയും കോഴിക്കോട് എം.കെ രാഘവനെയും പരാജയപ്പെടുത്താനുള്ള നീക്കം നടന്നെന്നാണ് ആക്ഷേപം. അവസാന നിമിഷം സ്ഥാനാര്‍ത്ഥിയായി എത്തിയതാണ് മുരളിക്ക് തിരിച്ചടിയായത്. പ്രചരണം ആരംഭിച്ച ടിഎന്‍ പ്രതാപന് പിന്‍മാറേണ്ടി വന്നു.

പ്രതാപനും മുന്‍ എം.എല്‍.എ വിന്‍സെന്റും ചേര്‍ന്ന് മുരളിക്ക് അഡാറ് പണികൊടുത്തെന്നാണ് റിപ്പോര്‍ട്ട്. ന്യൂനപക്ഷവോട്ടുകളില്‍ വീള്ളലുണ്ടാക്കാന്‍ സ്വീധീനമുള്ളവരാണ് രണ്ട് പേരും. താന്‍ കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ പരാജയപ്പെട്ടതിന് പ്രധാനകാരണം ഇവരായിരുന്നെന്ന് പത്മജ വേണുഗോപാല്‍ ആരോപിച്ചിരന്നു. മുമ്പ് വടക്കാഞ്ചേരിയില്‍ മത്സരിച്ച് പരാജയപ്പെട്ടയാളാണ് കെ.മുരളീധരന്‍.

കരുണാകരന്റെ തട്ടകമാണ് തൃശൂരെങ്കിലും മക്കള്‍ക്ക് അത്രസ്വാധീനമില്ല. എം.കെ രാഘവനെ തോല്‍പ്പിക്കാന്‍ ടി.സിദ്ധിഖും സംഘവും കിണഞ്ഞ് പരിശ്രമിച്ചെന്നാണ് മറ്റൊരു പ്രധാന ആക്ഷേപം. രാഹുല്‍ഗാന്ധിയുടെ പ്രചരണത്തിനാണ് സിദ്ധിഖ് കൂടുതല്‍ സമയം ചെലവഴിച്ചതെന്നും ആരോപണമുണ്ട്. കോഴിക്കോട് നിന്ന് രാഘവന്‍ തുടര്‍ച്ചയായി ജയിച്ചുവരുന്നത് പലര്‍ക്കും അത്രപിടിക്കുന്നില്ല.

കഴിഞ്ഞ തവണത്തേത് പോലുള്ള വിജയം ഇത്തവണ കോണ്‍ഗ്രസിന് ലഭിക്കില്ലെന്ന് അവര്‍ക്ക് തന്നെ ഉറപ്പായി. അങ്ങനെയെങ്കില്‍ സി.പിഎമ്മിനും പിണറായിക്കും മേല്‍ക്കൈ നേടാനുള്ള അവസരമാണ് ലഭിക്കുക. അതിന് കാരണം കെ.സുധാകരന്റെയും വിഡി സതീശന്റെയും നേതൃത്വ പരാജയമാണ്. അതിനെ മുതലെടുത്ത് ഇരുവരെയും മാറ്റണമെന്ന ശക്തമായ ആവശ്യമാണ് എ,ഐ ഗ്രൂപ്പുകള്‍ നടത്തുന്നത്. രണ്ട് കൊല്ലം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും അതിന് മുമ്പുള്ള തദ്ദേശ തെരഞ്ഞെടുപ്പും വിജയിക്കണമെങ്കില്‍ നിലവിലെ നേതൃത്വം പോരാ എന്നാണ് വിലയിരുത്തല്‍.

 

പുതിയ നേതൃത്വം വന്ന സംഘടനയില്‍ ശക്തമായ അഴിച്ചുപണി നടത്തണം. പ്രവര്‍ത്തകരെ സജ്ജമാക്കണം. അല്ലാതെ സംഘടനാ ദൗര്‍ബല്യം എന്ന പരാതി പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്നാണ് അടൂര്‍പ്രകാശ് ചൂണ്ടിക്കാണിക്കുന്നത്. തിരുവനന്തപുരത്ത് പല ബൂത്തിലും കോണ്‍ഗ്രസിന് ഏജന്റുമാര്‍ ഉണ്ടായിരുന്നില്ല. ഇത് ശശി തരൂരിന്റെ വിജയത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. തരൂരിന്റെ ഭാഗത്തും വീഴ്ചകളുണ്ടെന്നാണ് പ്രാദേശിക നേതാക്കളുടെ ആക്ഷേപം.

നിലവിലെ സാഹചര്യത്തില്‍ കെ.മുരളീധരനെ കെ.പി.സി.സി പ്രസിഡന്റാക്കി സംഘടനയെ ശക്തിപ്പെടുത്തുക എന്നതാണ് ഉചിതമായ പരിഹാരമാര്‍ഗ്ഗം. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ അതിന് തയ്യാറാകുമെന്ന് തോന്നുന്നില്ല. ഹൈക്കമാന്‍ഡ് അങ്ങനെയൊരു നിലപാട് എടുക്കുമെന്ന് കരുതുന്നില്ല. കാരണം സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണല്ലോ, അദ്ദേഹം തനിക്ക് വേണ്ടപ്പെട്ട ആരെയെങ്കിലും കെ.പി സിസി അധ്യക്ഷനാക്കാനാണ് നീക്കം നടത്തുന്നത്. സംഘടനാ ദൗര്‍ബല്യമുണ്ടെന്ന് എല്ലാവരും പരസ്യമായി സമ്മതിക്കുമ്പോള്‍ തന്നെ അതിന് ശാശ്വതമായ പരിഹാരം കാണാന്‍ ആരും തയ്യാറാകുന്നില്ല. നേതാക്കളെല്ലാം തങ്ങളുടെ സ്ഥാനവും പദവിയും ഉറപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (5 hours ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (5 hours ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (6 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (6 hours ago)

ഏകദിന പരമ്പര:ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം  (7 hours ago)

വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും; കരൂര്‍ദുരന്ത കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്  (7 hours ago)

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ 17 കാരന്‍ മുങ്ങി മരിച്ചു  (7 hours ago)

വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടി, മോഹന്‍ലാല്‍ ഒരുമിച്ചെത്തുന്ന ചിത്രം പാട്രിയറ്റ് ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തും  (7 hours ago)

പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ല  (9 hours ago)

വിജയ്‌യെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്ത് സംവിധായകന്‍ ആലപ്പി അഷ്‌റഫ്  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സബ് ജയിലിലെ 26/2026 നമ്പര്‍ ജയില്‍പ്പുള്ളി  (9 hours ago)

പോരുന്നോ ദുബായ് ജെയിലിലേക്ക്?  (9 hours ago)

പ്രവാസികൾക്ക് ജാഗ്രത നിർദേശം! യുഎഇയിൽ തണുപ്പ് കടുക്കുന്നു ശക്തമായ കാറ്റിനും മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത...  (9 hours ago)

പ്രഭാസ് ചിത്രം 'ദ രാജാ സാബ്' പ്രദര്‍ശിപ്പിക്കുന്നതിനിടെ സിനിമാ തിയേറ്ററില്‍ തീപിടുത്തം  (9 hours ago)

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!  (9 hours ago)

Malayali Vartha Recommends