"വീഡിയോ എടുത്തവൻ രാവണനെപ്പോലെ തുലഞ്ഞുപോട്ടെ"; കബഡി കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാളെ ശപിച്ച് പ്രജ്ഞാ സിംഗ് താക്കൂര്‍
താന്‍ കബഡി കളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാളെ ശപിച്ച് മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും ഭോപ്പാല്‍ എംപിയുമായ പ്രജ്ഞാ സിംഗ് താക്കൂര്‍. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന് കോടതിയില്‍ വ്യക്തമാക്കി ജാമ്യത്തില്‍ കഴിയവെയാണ് കഴിഞ്ഞ ദിവസമാണ് പ്രജ്ഞാ സിംഗ് കബഡി കളിക്കുന്ന വിഡിയോ പുറത്ത് വന്നത്.
തന്റെ വീഡിയോ എടുത്തവന്റെ ജീവിതം രാവണനെപ്പോലെ വാര്‍ധക്യത്തിലും അടുത്ത ജന്മത്തിലും തുലഞ്ഞുപോകട്ടെ എന്നാണ് പ്രജ്ഞ പറഞ്ഞത്. താന്‍ ദുര്‍ഗാ പൂജയോടനുബന്ധിച്ച് ആരതി ഉഴിയാന്‍ പോയതായിരുന്നെന്നും അതിനിടെ ചില കായികതാരങ്ങള്‍ കബഡി കളിക്കുന്നത് കണ്ട് അവിടേക്ക് പോകുകമാത്രമാണ് ചെയ്തതെന്നും പ്രജ്ഞാ സിംഗ് വിശദമാക്കി.
വീഡിയോ പ്രചരിച്ചതോടെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം എംപിക്കെതിരെ രംഗത്തെത്തിയിരുന്നു. മലേഗാവ് സ്ഫോടനക്കേസിലെ വിചാരണ സമയത്ത് പ്രജ്ഞാ കോടതിയില്‍ ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ മൂലം വീല്‍ചെയറിലാണ് സഞ്ചരിക്കുന്നതെന്നും അതിനാല്‍ നേരിട്ട് ഹാജരാവാനാവില്ലെന്നുമാണ് പ്രജ്ഞാ സിംഗ് കോടതിയെ അറിയിച്ചിരുന്നത്.
നേരത്തെ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രജ്ഞാ സിംഗ് നൃത്തം ചെയ്യുന്ന വീഡിയോയും ബാസ്കറ്റ് ബോള്‍ കളിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
https://www.facebook.com/Malayalivartha