രാജ്യത്തിന്റെ സുരക്ഷയുടെ സാഹചര്യങ്ങളെ കുറിച്ചും സുരക്ഷക്കെതിരെ ഉയരുന്ന വെല്ലുവിളികളെ കുറിച്ചും വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു
സുരക്ഷ രാജ്യത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. രാജ്യത്തെ സുരക്ഷയുടെ സാഹചര്യങ്ങളെ കുറിച്ചും സുരക്ഷക്കെതിരെ ഉയരുന്ന വെല്ലുവിളികളെ കുറിച്ചും വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരിക്കുകയാണ്.
കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും , സായുധ സേനയുടെ ഇന്റലിജൻസ് വിഭാഗങ്ങളും , റവന്യൂ, ധനകാര്യ ഇന്റലിജൻസ് ഏജൻസികളും സുരക്ഷാ ഏജൻസി തലവന്മാരും യോഗത്തിൽ പങ്കെടുക്കുകയായുണ്ടായി. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും പോലീസ് മേധാവിമാരും വീഡിയോ കോൺഫറൻസിംഗിൽ പങ്കെടുക്കുകയുണ്ടായി .
ആഗോള ഭീകരവാദ ഗ്രൂപ്പുകൾ തുടർച്ചയായ ഭീഷണികൾ ഉയർത്തുന്നുണ്ട്. രാജ്യത്തിനുള്ളിൽ തീവ്രവാദ ധനസഹായം, സംഘടിത കുറ്റകൃത്യങ്ങൾക്കുള്ള ഭീകര ബന്ധം, മയക്കുമരുന്ന് ഭീകരവാദം, സൈബറിടത്തിനെ അനധികൃതമായി ഉപയോഗിക്കൽ, വിദേശ ഭീകരരുടെ സാന്നിധ്യം തുടങ്ങിയ നിരവധി കാര്യങ്ങൾ അരങ്ങേറുന്നുണ്ട്. ഈ വിഷയങ്ങൾ അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു .
സുരക്ഷാ വെല്ലുവിളികൾ നേരിടാൻ കേന്ദ്ര-സംസ്ഥാന ഏജൻസികൾ ഒരുമിച്ച് പ്രവർത്തിക്കുവാനും പുതിയ സംവിധാനങ്ങൾ ഒരുക്കുവാനും അതിന് വേണ്ടുന്ന നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനം എടുക്കുകയുണ്ടായി. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ ആക്രമണ ഭീഷണി ഉയർത്തുന്നുണ്ട്. ഈയൊരു സാഹചര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച നടന്നത്.
യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഖാലിസ്ഥാനി ഭീകരർ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള സാദ്ധ്യതയും യോഗത്തിൽ ചർച്ച ചെയ്തു.അതേസമയം കേരളത്തിലെ ആഭ്യന്തര വകുപ്പിനെതിരെ നിരവധി ആരോപണങ്ങളും ആക്ഷേപങ്ങളും വിമർശനങ്ങളും ഉയരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
https://www.facebook.com/Malayalivartha