ഇന്ത്യ - ചൈന സംഘർഷം അവസാനിപ്പിക്കാൻ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്കിരു വശത്ത് നിന്നും കൂടുതൽ സേനകളെ പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ ധാരണ; ജോഹന്നാസ് ബർഗിൽ സമാപിച്ച ബ്രിക്‌സ് ഉച്ചകോടിക്കിടെ ലോകം ഉറ്റുനോക്കിയ ചൈന ഇന്ത്യ കൂടിക്കാഴ്‌ച നടന്നു

ജോഹന്നാസ് ബർഗിൽ സമാപിച്ച ബ്രിക്‌സ് ഉച്ചകോടിക്കിടെ ലോകം ഉറ്റുനോക്കിയ ചൈന ഇന്ത്യ കൂടിക്കാഴ്‌ച നടന്നിരിക്കുകയാണ്. പടിഞ്ഞാറൻ അതിർത്തിയിലെ ഇന്ത്യ - ചൈന സംഘർഷം അവസാനിപ്പിക്കാൻ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്കിരു വശത്ത് നിന്നും കൂടുതൽ സേനകളെ പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ ധാരണയായിരിക്കുകയാണ് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
ദ്രുതഗതിയിലുള്ള സേനാ പിൻമാറ്റത്തിനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുക സംഘർഷം കുറയ്‌ക്കാൻ നടപടികൾ സ്വീകരിക്കുക എന്നീ തീരുമാനങ്ങളിലേക്ക് ഇരു നേതാക്കളും ധാരണയിലെത്തി. വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര ആണ് ഈ കാര്യങ്ങഖിലെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
യഥാർത്ഥ നിയന്ത്രണ രേഖയിലെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്ന് ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ച്ചക്കിടയിൽ പ്രധാനമന്ത്രി എടുത്തു പറയുകയും ചെയ്തിരിക്കുകയാണ്.ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കാൻ അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തിയും നിലനിർത്തേണ്ടത് അനിവാര്യമാണ്.
നിയന്ത്രണ രേഖയെ ബഹുമാനിക്കണമെന്നും അദ്ദേഹം ചൂണ്ടികാണിച്ചു . മോദിയുടെ നിർദ്ദേശങ്ങളോട് ഷി ജിൻപിംഗ് അനുകൂലമായി പ്രതികരിച്ചെന്ന സൂചനകളും കിട്ടുന്നുണ്ട് .ബ്രിക്‌സ് ഉച്ചകോടിയുടെ സമാപന ദിവസമാണ് മോദിയും ഷി ജിൻപിംഗും തമ്മിൽ കണ്ടത്.
കൂടിക്കാഴ്‌ച സംബന്ധിച്ച് അവസാന നിമിഷം വരെയും വിദേശ മന്ത്രാലയം സ്ഥിരീകരണം നൽകിയിരുന്നില്ല. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് വിവരം അറിയിച്ചത്.സെപ്‌തംബർ ആദ്യം നടക്കുന്ന ജി 20 ഉച്ചകോടിക്കായി ഷി ജിൻ പിംഗ് ഇന്ത്യയിലേക്ക് വരുന്നുണ്ട്. അതിനു മുൻപ് സേനാ പിൻമാറ്റം തുടങ്ങിയേക്കും. ഡൽഹിയിൽ ഇരു നേതാക്കളും തമ്മിൽ വിശദമായ ചർച്ച നടത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.
https://www.facebook.com/Malayalivartha



























