വീണ്ടും ദുരഭിമാനക്കൊല..ഗാസിയാബാദിൽ പെൺകുട്ടിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു...!

ഉത്തർപ്രദേശില്‍ കാമുകനുമായി സംസാരിച്ചതിന് പതിനേഴുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തി..കാമുകനുമായി ഫോണിൽ സംസാരിച്ചതിന് പെൺകുട്ടിയെ അച്ഛനും സഹോദരങ്ങളും ചേർന്നാണ് കൊലപ്പെടുത്തിയത്..ഗാസിയാബാദിലെ കുസംബിയിലാണ് സംഭവം നടന്നത്.ദുരഭിമാനക്കൊലയാണെന്നാണ് സംശയം... സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു..കോടാലി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു..
കാമുകനുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് 17 കാരിയെ കോടാലി ഉപയോഗിച്ച് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. അയൽവാസികള്‍ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ അച്ഛനെയും രണ്ട് സഹോദരങ്ങളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ദുരഭിമാനക്കൊലയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പീഡനത്തിനിരയായ പതിനേഴുകാരിക്ക് മറ്റൊരു ജാതിയിൽപ്പെട്ട ആൺകുട്ടിയുമായി ബന്ധമുണ്ടെന്ന് കുറച്ചുകാലമായി പിതാവും സഹോദരങ്ങളും സംശയിച്ചിരുന്നു..വീട്ടുകാരുടെ വിലക്ക് വകവെക്കാതെ പെൺകുട്ടി ആൺകുട്ടിയുമായി സംസാരിച്ചുകൊണ്ടിരുന്നു. ആരോടോ ഫോണിൽ സംസാരിക്കുന്നത് പിടിച്ചതിന് ദേഷ്യത്തിൽ അച്ഛനും രണ്ട് സഹോദരന്മാരും പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു..പോലീസ് ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ പിതാവും സഹോദരന്മാരും കുറ്റം സമ്മതിച്ചു.
https://www.facebook.com/Malayalivartha



























