40 സെന്റീമീറ്റർ ഉയരത്തിൽ പൊങ്ങി മറ്റൊരിടത്തേയ്ക്ക് സുരക്ഷിതമായി ലാൻഡ് ചെയ്ത് വിക്രം ലാൻഡർ; ഭാവിയിൽ ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ കൊണ്ടുവരാൻ പേടകത്തെ വീണ്ടും പൊക്കി മാറ്റാൻ കഴിയുമെന്ന് തെളിയിച്ച് ഇസ്രോ

ചില സർപ്രൈസുകൾ ബാക്കി ഉണ്ടെന്ന് ഐ എസ് ആർ ഓ പറഞ്ഞതിന് പിന്നാലെ ലാൻഡ് ചെയ്ത ഇടത്ത് നിന്ന് എൻജിനുകൾ പ്രവർത്തിപ്പിച്ച് മറ്റൊരിടത്തേയ്ക്ക് വിക്രം ലാൻഡർ മറ്റൊരു സോഫ്റ്റ് ലാൻഡിംഗ് കൂടെ നടത്തിയിരിക്കുന്നു. ഏകദേശം 40 സെന്റീമീറ്റർ ഉയരത്തിൽ പൊങ്ങി 30-40 സെന്റീമീറ്റർ അകലെ മറ്റൊരിടത്തേയ്ക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. ഇതിനു മുന്നോടിയായി നേരത്തെ റോവറിനെ പുറത്തിറക്കാൻ തുറന്ന വാതിലുകൾ അടയ്ക്കുകയും, ചാസ്റ്റാ, റാംപ, ഇത്സയുമടക്കമുള്ള (ChaSTE, ILSA ) പേലോഡുകളെ വീണ്ടും മടക്കി
അകത്തേയ്ക്ക് കയറ്റേണ്ടി വന്നിരുന്നു. ഇതും വളരെയധികം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം വീണ്ടും ലാന്റ് ചെയ്ത് വീണ്ടും ഈ പേലോഡുകളെ പ്രവർത്തന സജ്ജമാക്കാനും ISROയ്ക്ക് കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ പ്രദർശനമാണ് ഇപ്പോൾ ISRO നടത്തിയിരിക്കുന്നത്. ഭാവിയിൽ നമുക്ക് ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ തിരിച്ച് കൊണ്ടുവരണമെങ്കിൽ ലാന്റ് ചെയ്ത ഇടത്ത് നിന്ന് പേടകത്തെ വീണ്ടും പൊക്കി മാറ്റേണ്ടതുണ്ട്.
അങ്ങനെ ചെയ്യാനുള്ള കഴിവ് കൂടിയ SROയ്ക്ക് ഉണ്ട് എന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ. രണ്ട് വട്ടം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി എന്ന് വേണമെങ്കിൽ പറയാം. ഈ സാങ്കേതിക വിദ്യയുടെ പ്രദർശനത്തോടുകൂട്ടി മുൻ നിര രാജ്യങ്ങളുടെ അടുത്തുള്ള സാങ്കേതിക വിദ്യയും കെൽപ്പും നമുക്ക് ഉണ്ടെന്നാണ് തെളിയിച്ചിരിക്കുന്നത്.
ഭൂമിയിലെ പതിനാല് ദിവസത്തെ ചാന്ദ്ര പക്കലാണ് വിക്രം ലാൻഡറിനും, റോവറിനും നൽകിയ ധൗത്യ കാലാവധി. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ഇരുട്ട് വീഴും മുമ്പ് തന്നെ കൃത്യമായ ഒരു ഇടത്ത് പാർക്ക് ചെയ്തു സ്ലീപ്പ് മോഡിലേയ്ക്ക് ISROമാറ്റിയിരുന്നു. ഇനിയുള്ള 14 ദിവസം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം എത്താത്ത സാഹചര്യം ഉള്ളത് കാെണ്ടാണ് റോവറിനെ മാത്രം സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയത്. സ്ലീപ് മോഡിലേയ്ക്ക് മാറ്റും മുമ്പാണ് വിക്രം ലണ്ടറിനെ പ്രവർത്തിപ്പിച്ച് മറ്റൊരിടത്തേയ്ക്ക് മാറ്റി നിർണായക പ്രദർശനം നടത്തിയത്.
റോവറിന്റെ ബാറ്ററി നിലവിൽ പൂർണമായും ചാർജ് ചെയ്ത നിലയിലാണ്. സൂര്യപ്രകാശം എത്താത്ത സമയങ്ങളിൽ ചന്ദ്രന്റെ ദകഷിണ ധ്രുവത്തിലെ താപനില മൈനസ് 248 ഡിഗ്രി വരെ ആവാം. ഈ തണുപ്പ് ഈ ഉപകരണങ്ങൾ അതിജിവിക്കുമോ എന്നതാണ് ആശങ്ക. ' റോവറിലെ പേ ലോഡുകളുടെ പ്രവർത്തനം നിർത്തി. റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റി. ലാൻഡർ വഴി പേ ലോഡുകളിലെ വിവരങ്ങൾ ഭൂമിയിലേക്ക് അയച്ചു. സെപ്റ്റംബർ 22 ന് ചന്ദ്രനിൽ വീണ്ടും സൂര്യപ്രകാശം കിട്ടും.
അപ്പോൾ റോവർ ഉണരുമോ എന്നറിയാനുള്ള കാത്തിരിപ്പ്, ' ഐ എസ് ആർ ഒ എക്സിൽ കുറിച്ചു. ദക്ഷിണ ധ്രുവത്തിൽ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നുവെങ്കിൽ ഇനിയുള്ള രണ്ട് ആഴ്ച രാത്രിയാണ്. അടുത്ത പകൽ വരുമ്പോൾ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തന ക്ഷമമാകുമോ എന്നറിയാൻ ഈ മാസം 22 കാത്തിരിക്കണം. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യം എന്ന നേട്ടമാണ് ചാന്ദ്രയാൻ ദൗത്യം വിജയിച്ചതിലൂടെ ഇന്ത്യ നേടിയത്.
https://www.facebook.com/Malayalivartha


























