ചന്ദ്രന്റെ മടിയിൽ തല ചായ്ച് ഉറങ്ങി ചന്ദ്രയാൻ ...അടുത്ത സൂര്യോദയത്തിൽ അതായത് ഈ വരുന്ന 22ന് ലാൻഡറും റോവറും ഉണരുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ. അതിനിടെ ഇന്ത്യയ്ക്ക് ഇനി 125 ദിവസത്തെ സൂര്യ യാത്ര..അത് കഴിഞ്ഞ് ISRO യുടെ തുടർ പരീക്ഷണങ്ങൾ ഇങ്ങനെ

അങ്ങനെ ചന്ദ്രയാനു ശേഷം ആദിത്യ L 1 എന്ന ഇന്ത്യയുടെ ആദ്യ സൗര ദൗത്യ പേടകം വിക്ഷേപണ വാഹനമായ പിഎസ്എല്‍വിയില്‍നിന്നു വിജയകരമായി വേര്‍പെടുത്തി സൂര്യനെ ലക്ഷ്യമാക്കിയുള്ള 125 ദിവസം നീളുന്ന യാത്രയ്ക്കു തുടക്കമായിരിക്കുകയാണ് .സൂര്യന് പരമാവധി സമീപം എത്താവുന്ന പോയിന്റായ ലെഗ്രാഞ്ചേ പോയിന്റ് ലക്ഷ്യമാക്കിയാണ് ആദിത്യയുടെ യാത്ര. ഇവിടെ ഹാലോ ഭ്രമണപഥത്തില്‍നിന്ന് ആദിത്യ സൂര്യനെ ചുറ്റും. സൂര്യനെ ബാഹ്യാകാശത്തുനിന്നു പഠിക്കുന്ന ആദ്യ നിരീക്ഷണ കേന്ദ്രമാവും ആദിത്യയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹമാണ് സൂര്യന്‍, അതിനാല്‍ മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് സൂര്യനെക്കുറിച്ച് പഠിക്കുന്നതിന് ഇത്തിരി പ്രസക്തി ഏറും
സൂര്യന്‍ നിരവധി സ്‌ഫോടനാത്മക പ്രതിഭാസങ്ങളുടെ ഇടം കൂടിയാണ് എന്ന് നമുക്കെല്ലമാ അറിവും ,, കൂടാതെ സൗരയൂഥത്തിലേക്ക് കൂടുതല്‍ ഊര്‍ജം പുറത്തുവിടുന്നുമുണ്ട്. അത്തരം സ്‌ഫോടനാത്മക പ്രതിഭാസങ്ങള്‍ ഭൂമിയെ ലക്ഷ്യമാക്കി ഉണ്ടാകുമോ , അങ്ങനെ എങ്കിൽ , അതിനെക്കുറിച്ച് പഠിക്കുകയും മുന്‍കൂര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് . ഇതൊന്നും എട്ടോ പത്തോ അല്ലെങ്കിൽ നൂറോ വര്ഷങ്ങൾക്കുളിലുണ്ടാകുമെനല്ല...ഭാവിയിലേക്കുള്ള ഒരു ഉറച്ച ചവടുവെപ്പ് മാത്രമാണ് ഇന്ത്യയുടെ ഈ നീക്കം
അതിനിടെ വീണ്ടും ഉണരുമെന്ന പ്രതീക്ഷയിൽ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും നിദ്ര തുടങ്ങി. 12 ദിവസത്തോളം നീണ്ട പര്യവേക്ഷണങ്ങൾക്കൊടുവിൽ, ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) ലാൻഡറിനെയും റോവറിനെയും സുരക്ഷിതരാക്കി ഉറക്കിയത്. ഇതിനു മുന്നോടിയായി, അടുത്ത സൂര്യോദയത്തിൽ കൃത്യമായ സൂര്യപ്രകാശം കിട്ടുന്നവിധം ലാൻഡറിന്റെയും റോവറിന്റെയും സോളർ പാനലുകൾ ക്രമീകരിച്ച് സർക്യൂട്ടുകളെല്ലാം സ്ലീപിങ് മോഡിലേക്കു മാറ്റി. റോവറിന്റെ ബാറ്ററി പൂർണമായി ചാർജ് ചെയ്തിട്ടുണ്ട്.
മറ്റ് പേലോഡുകൾ പ്രവർത്തിക്കില്ലെങ്കിലും ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള ലേസർ റിട്രോറിഫ്ലെക്ടർ അരേയ് (എൽആർഎ) ഉണർന്നു തന്നെയിരിക്കും. ലാൻഡർ എവിടെയാണെന്നു കണ്ടെത്താൻ ഇതു സഹായിക്കും. ലാൻഡറിലെ റിസീവർ സ്വിച്ചും ഓണാക്കി നിലനിർത്തിയിട്ടുണ്ട് .മൈനസ് 180 ഡിഗ്രി വരെ താപനില താഴുന്ന അതിശൈത്യ ദിനങ്ങളെ അതിജീവിച്ച്, വരുന്ന 22ന് ലാൻഡറും റോവറും ഉണരുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.
രാജ്യത്തിന്റെ കന്നി സൗര ദൗത്യമായ ആദിത്യ എൽ1ന്റെ ആദ്യ ഭ്രമണപഥം ഉയർത്തലും വിജയകരമായി തന്നെയാണ് പൂർത്തിയാക്കിയത് . നിലവിൽ 245 കി.മീ. x 22 ,459 കി.മീ. ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യ. പേടകത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്ന‌് ഐഎസ്ആർഒ അറിയിച്ചു. അടുത്ത ഭ്രമണപഥം ഉയർത്തൽ നാളെ പുലർച്ചെ 3നു നടക്കും. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തിന്റെ നിയന്ത്രണം. ഇത്തരത്തിൽ ഇനി 4 ഭ്രമണപഥം ഉയർത്തൽക്കൂടി പൂർത്തിയാക്കിയശേഷം ഭൂമിയുടെ ആകർഷണവലയത്തിൽനിന്നു പുറത്തു കടന്നാണ് ആദിത്യ നിർദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദു (എൽ1) വിനു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലെത്തുക. 125 ദിവസംകൊണ്ട് ആദിത്യ 15 ലക്ഷം കിലോമീറ്റർ സഞ്ചരിക്കും.
ആദിത്യയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നു സൗരവാതത്തെക്കുറിച്ചുള്ള പഠനം ആണ് . ദൗത്യത്തിന്റെ 7 പേലോഡുകളിലൊന്നായ ആസ്പെക്സാണ് ഈ പഠനം നടത്തുന്നത് . സൗരവാതത്തിനു ഭൂമിയിലെ വൈദ്യുതി ശൃംഖലകളെയും ഇന്റർനെറ്റുൾപ്പെടെ ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങളെയും നശിപ്പിക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ടാണ് സൗരവാതത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയെന്നത് വളരെ പ്രധാനമാണ് എന്ന് പറയുന്നത്
സൂര്യന്റെ ഏറ്റവും പുറത്തെ ഭാഗമായ കൊറോണയിൽ താപനില 11 ലക്ഷം ഡിഗ്രി വരെ ഉയർന്നാൽ സൂര്യന്റെ ഗുരുത്വബലത്തിന് (സെക്കൻഡിൽ 800 കിലോമീറ്റർ വരെ വേഗത്തിൽ ചലിക്കുന്ന പ്ലാസ്മ കണികകളെ നിയന്ത്രിച്ചു നിർത്താനാകില്ല. അങ്ങനെ സംഭവിച്ചാൽ ഇവ സൂര്യന്റെ ആകർഷണവലയം ഭേദിച്ചു സൗരയൂഥത്തിലേക്ക് തെറിക്കും. പ്ലാസ്മയെക്കാൾ വാതകങ്ങളുടെ സ്വഭാവമാകും ഇവയ്ക്കപ്പോളുണ്ടാകുക. ഇതാണ് സൗരവാതം. സാധാരണ ഗതിയിൽ ഭൂമിയുടെ അന്തരീക്ഷത്തിനു സമീപമെത്തുമ്പോൾ ഭൂമിയുടെ കാന്തികമേഖല ഇവയെ തടയും. അതിനാൽ സാധാരണഗതിയിൽ ഇവ അപകടകാരികളാകാറില്ല.
എന്നാൽ, ചില സമയത്ത് സൂര്യനിൽ നിന്ന് വലിയ അളവിൽ പ്ലാസ്മ പുറന്തള്ളപ്പെടും. ഇതിനെ കൊറോണൽ മാസ് ഇജക്‌ഷൻ എന്നു വിളിക്കുന്നു. ഇവയുടെ കൃത്യമായ ഉത്ഭവ കാരണങ്ങൾ ഇന്നും അറിവായിട്ടില്ല. പക്ഷെ സാധാരണ ഗതിയിൽ സൗരവാതങ്ങൾ ജനജീവിതത്തെ കടുത്ത നിലയിൽ ബാധിക്കാറില്ല. എന്നാൽ ലോകം ഭീതിയിലാഴ്ന്ന സംഭവങ്ങളുമുണ്ട്.അവ ഇതൊക്കെയാണ്
1582 ലെ സൗരവാതം
∙ ലോകചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള സൗരവാതങ്ങളിൽ ഏറ്റവും തീക്ഷ്ണമായത് നടന്നത് 1582 ൽ ആണ്. ഈ പ്രതിഭാസം 3 ദിനരാത്രങ്ങൾ നീണ്ടു നിന്നു. ജർമനിയുൾപ്പെടെ യൂറോപ്യൻ രാജ്യങ്ങൾ, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ ഇതു കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
∙ 1859 ൽ കാരിങ്ടൻ ഇവന്റ് എന്നറിയപ്പെടുന്ന സൗരവാതം മൂലം യുഎസിലെ ടെലിഗ്രാഫ് സംവിധാനങ്ങള്‍ തകരാറിലായി.
∙ 1909 ൽ ജപ്പാനിൽ ഉണ്ടായ അതിതീവ്രമായ സൗരവാതം കാരണം ആകാശം കടുംചുവപ്പുനിറത്തിലായിമാറി .. മേഖലയിലെ ടെലിഗ്രാഫ് സംവിധാനങ്ങളെല്ലാം താറുമാറാക്കപ്പെട്ടു.
∙ 1921 ൽ സംഭവിച്ച മറ്റൊരു സൗരവാതത്തിൽ യുഎസിൽ ദിവസങ്ങളോളം വൈദ്യുതി നിലച്ചു. ∙ 1989 ൽ സൗരവാത പതനത്തിന്റെ ഫലമായി കാനഡയിലെ ക്യുബെക്കിൽ 9 മണിക്കൂറോളം വൈദ്യുതി മുടങ്ങി..അപ്പോൾ ഇത്തരം സൗര വാതങ്ങളെ തടയാനുള്ള പഠനമാണ് ആദിത്യ L 1 ന്റെ ലക്‌ഷ്യം
ഇതിനിടെ ശുക്രനിലേക്കുള്ള ദൗത്യത്തിന് വേണ്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഐ.എസ്.ആർ.ഒയുടെ ചെയർമാൻ എസ്. സോമനാഥ് വ്യക്തമാക്കി. അമേരിക്കയുടെ നാസ പങ്കാളിത്തതോടെയുള്ള നാസ–ഇസ്റോ സിന്തറ്റിക് അപ്പാർച്ചർ റഡാർ (നിസാർ) വിക്ഷേപണത്തിന് അനുമതിയായിട്ടുണ്ട്.
2024 ജനുവരിയിൽ നിസാർ വിക്ഷേപണം നടക്കും. ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യവും ചന്ദ്രനിലേക്കുള്ള നാലാം ദൗത്യവും ചർച്ചയിലാണ്. ഐ.എസ്.ആർ.ഒയുടെ ഒന്നാം ചൊവ്വ പര്യവേക്ഷണമായ മംഗൾയാൻ വിജയമായിരുന്നു. 2014 സെപ്റ്റംബർ 24നായിരുന്നു മംഗൾയാന്‍റെ വിക്ഷേപണം. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയതു പോലെ ചൊവ്വയിലും ഇറങ്ങുന്നതിനുള്ള ആലോചനയുണ്ടെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























