പ്രഗ്യാനും റോവറും നിദ്രയിലാണെങ്കിലും മനുഷ്യനെ ഞെട്ടിക്കുന്നത് തുടരുകയാണ്.....സർപ്രൈസുകൾ’ അവസാനിക്കുന്നില്ല! റോവർ പകർത്തിയ 3-ഡി ചിത്രമാണ് ഞെട്ടിക്കുന്നത്....വിവിധ വശങ്ങളിൽ നിന്നെടുത്ത ചിത്രങ്ങൾ ത്രിമാന രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇസ്രോ...ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി...

ചന്ദ്രനിലിരുന്നു അത്ഭുതങ്ങൾ ഭൂമിയിലേക്ക് അയക്കുന്നതിൽ യാതൊരു മടിയും ചന്ദ്രയാൻ-3ന് ഇല്ല! നിലവിൽ പ്രഗ്യാനും റോവറും നിദ്രയിലാണെങ്കിലും മനുഷ്യനെ ഞെട്ടിക്കുന്നത് തുടരുകയാണ്. ചന്ദ്രയാൻ-3 ആദ്യം ചന്ദ്രനിലിറങ്ങി ഭൂമിയിലുള്ളവരെ ഞെട്ടിച്ചു, രണ്ടാമതായി സർപ്രൈസ് ലാൻഡിംഗ് നടത്തിയാണ് വിക്രം ലാൻഡർ ഞെട്ടിച്ചതെങ്കിൽ മൂന്നാമതായി പ്രഗ്യാൻ റോവർ പകർത്തിയ 3-ഡി ചിത്രമാണ് ഞെട്ടിക്കുന്നത്.വിവിധ വശങ്ങളിൽ നിന്നെടുത്ത ചിത്രങ്ങൾ ത്രിമാന രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഇസ്രോ. ‘അനഗ്ലിഫ്’ ആണ് പങ്കുവെച്ചിരിക്കുന്നത്. വസ്തുക്കളുടെയോ ഭൂപ്രദേശത്തിന്റെയോ ലളിതമായ ദൃശ്യവത്കരണമാണ് അനഗ്ലിഫ്. പ്രഗ്യാൻ റോവർ പകർത്തിയ ചിത്രങ്ങൾ ഒന്നിന് മുകളിൽ ഒന്നായി വെച്ച് (Super Impose), വ്യത്യസ്ത നിറങ്ങളിൽ പ്രിന്റ് ചെയ്തിരിക്കുന്ന ചിത്രമാണ് ഇസ്രോ പുറത്തുവിട്ടത്.
രണ്ട് കണ്ണുകൾ കൊണ്ട് കാണുന്നതിനെ വീണ്ടും ആവർത്തിച്ച് കാണിക്കുംവിധത്തിലുള്ള സ്റ്റീരിയോസ്‌കോപ്പിക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാധാരണയായി ചുവപ്പും പച്ചയും നിറങ്ങൾ കലർത്തി, ഉചിതമായ ഫിൽട്ടറുകൾ ഉപയോഗിച്ച് കാണുമ്പോഴാണ് സ്റ്റീരിയോ ഇഫക്ട് ലഭിക്കുന്നത്. അത്തരത്തിലുള്ള ചിത്രമാണ് എക്‌സിൽ പങ്കുവെച്ചത്.പ്രഗ്യാൻ റോവർ പങ്കിട്ട ചിത്രം, ഗതിനിയന്ത്രണത്തിന് ഉപയോഗിക്കുന്ന നവിഗേഷൻ ക്യാമറയായ നവക്യാം, ‘സ്റ്റീരിയോ ഇമേജുകൾ’ ഉപയോഗിച്ചാണ് ത്രിമാന ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.പ്രഗ്യാൻ റോവർ പകർത്തിയ ചിത്രങ്ങളാണ് ഇടതും വലത്തുമുള്ളത്. സ്റ്റീരിയോ ഇഫക്ട് ലഭിക്കാനായി റെഡ് ചാനലിലാണ് റോവർ പകർത്തിയ ഒരു ചിത്രം സ്ഥാപിച്ചിരിക്കുന്നത്. വലത് ഭാഗത്ത് ചിത്രം നിലയും പച്ചയും ചാനലുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും ഫിൽട്ടർ ഉപയോഗിച്ച് കാണുമ്പോൾ സ്റ്റീരിയോ ഇഫക്ട് സംഭവിക്കുകയും ത്രിമാന രൂപത്തിൽ കാണുകയും ചെയ്യുന്നു.
ഈ ചിത്രം 3-ഡിയിൽ കാണാനായി ചുവപ്പും, സിയാൻ ഗ്ലാസും ഉപയോഗിക്കുന്നതാണ് ഉചിതം. ഇസ്രോയുടെ ലബോറട്ടറി ഫോർ ഇലക്ടോ-ഒപ്ടിക്‌സ് സിസ്റ്റംസ് (LEOS) ആണ് നാവിഗേഷൻ ക്യാമറ എന്ന NavCam സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇസ്രോയുടെ തന്നെ സഹസ്ഥാപനമായ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററാണ് (SAC) ഡാറ്റാ പ്രോസസിംഗ് നടത്തുന്നത്. ചന്ദ്രയാൻ മൂന്ന് റോവറിന്റെ ദൗത്യം പൂർത്തിയായി. റോവറിലെ പേ ലോഡുകളുടെ പ്രവർത്തനം നിർത്തി. പിന്നാലെ റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റി. സൂര്യപ്രകാശം അസ്തമിക്കാറായതോടെയാണ് റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റിയത്. ഇനി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ അടുത്ത സൂരോദയത്തിനായുള്ള കാത്തിരിപ്പാണ്. സെപ്തംബർ 22ന് വീണ്ടും സൂര്യ പ്രകാശം കിട്ടും. അന്ന് റോവർ ഉണരുമോയെന്നതാണ് ഇനി അറിയാനുള്ളത്. സൗരോർജ്ജം ഉപയോഗിച്ചാണ് റോവറിന്റെ പ്രവർത്തനം.സൂര്യാസ്തമനം അസ്തമിക്കുന്നതോടെ ചന്ദ്രനിൽ അടുത്ത 14 ദിവസം മൈനസ് 130 ഡിഗ്രി വരെ താപനില മാറും.
അങ്ങനെ വന്നാൽ റോവറിന് ആ ശൈത്യത്തെ അതിജീവിക്കാൻ കഴിയുമോയെന്നതാണ് പ്രധാനം. ഇത് സാധിക്കുകയാണെങ്കിൽ ഐഎസ്ആർഒയ്ക്ക് അഭിമാനകരമായ നേട്ടമായി അത് മാറും. ചന്ദ്രയാൻ മൂന്ന് റോവർ ഇത് വരെ നൂറ് മീറ്റർ സഞ്ചരിച്ചതായാണ് ഐഎസ്ആർഒ വ്യക്തമാക്കിയത്. 14 ദിവസത്തെ രാത്രിയാണ് ചന്ദ്രനിൽ. അത്രയും നാൾ റോവർ ഉറങ്ങും. ഇതിനോടകം റോവർ ശേഖരിച്ച വിവരങ്ങൾ ലാന്റർ വഴി ഭൂമിയിലേക്ക് എത്തിച്ചിട്ടുണ്ട്.സെപ്റ്റംബർ 22-ന് വീണ്ടും സൂര്യനുദിക്കുമ്പോൾ, ഇന്ത്യൻ മുദ്രയുമായി റോവർ വീണ്ടും പ്രവർത്തിച്ചാൽ ബഹിരാകാശ മേഖലയിൽ പുതുചരിത്രമാകും പിറക്കുക. പ്രഗ്യാൻ വീണ്ടും ഉണർന്നില്ലെങ്കിൽ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അഭിമാന പേടകം ചന്ദ്രനിൽ തന്നെ നിലകൊള്ളും. ഇന്ത്യയുടെ ലൂണാർ അംബാസിഡറായി പ്രഗ്യാൻ റോവർ മാറും.
https://www.facebook.com/Malayalivartha


























