Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ല


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

ശശി തരൂരിനെതിരെ മഹുവയുടെ മുൻ കാമുകന്‍, തരൂര്‍ പാര്‍ലമെന്റിലേക്കല്ല..ജയിലിലേക്കാണ് പോകേണ്ടത്, ആ സ്ത്രീയെ അപമാനിച്ചത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടു, ഇക്കാര്യം എക്‌സില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് മഹുവ തന്നെ തടഞ്ഞു, തിരുവനന്തപുരം ഞെട്ടുന്ന കാര്യം ഇതാ, തരൂരിനെതിരെ സുപ്രീംകോടതി അഭിഭാഷകനായ ജയ് ആനന്ദ് ദെഹദ്രായ് എക്സിൽ കുറിച്ചത്..!!!

02 MARCH 2024 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നിതി ആയോഗ് യോഗം ഇന്ന് ചേരും.... ബജറ്റില്‍ അവഗണന എന്നാരോപിച്ച് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിക്കും 

രാമനഗര ജില്ലയുടെ പേര് 'ബെംഗളൂരു സൗത്ത്' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍

കാറിനുള്ളില്‍ ദമ്പതികളെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി

ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..

ലക്ഷ്മണൻ്റെ ധാബയിൽ ദോശ ഓർഡർ ചെയ്തതിൽ ഒരാൾ അർജുനോ..? ശാന്തിയുടെ അവസാന ഫോൺ കോൾ...

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങളും അപവാദപ്രചരണങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിലെന്തെങ്കിലും കഴമ്പുണ്ടോ എന്നതാണ് കാര്യം. തിരുവനന്തപുരം എം.പി ശശിതരൂരിനെതിരെ മുമ്പും പല ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഭാര്യ സുനന്ദപുഷ്‌കറിന്റെ അസ്വഭാവിക മരണത്തില്‍ പോലും തരൂരിന് പങ്കുള്ളതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ആ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഡല്‍ഹി കോടതിയില്‍ കേസ് നടക്കുമ്പോള്‍ അത്തരത്തില്‍ അന്വേഷണം വേണ്ടെന്ന വാദവുമായി എത്തിയത് സുനന്ദയുടെ ആദ്യ വിവാഹത്തിലെ മകന്‍ ആയിരുന്നു. ഇത് ഏവരെയും ഞെട്ടിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനിടെ ഭാര്യ അസ്വഭാവികമായി മരിച്ചാല്‍ ഭര്‍ത്താവ് കുറ്റാരോപിതനാകും. ചിലപ്പോള്‍ അറസ്റ്റിലുമാകും. തരൂരിനെതിരെ അത്തരം സംഭവങ്ങളൊന്നും ഉണ്ടായില്ല. തരൂരും പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകയായ മെഹര്‍തരാറും തമ്മിലുള്ള അടുപ്പമാണ് സുന്ദയുടെ മരണത്തിലേക്ക് നയിച്ചതെന്ന് അന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തരൂര്‍ അതെല്ലാം നിഷേധിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞ സുനന്ദ വാര്‍ത്താസമ്മേളനം വിളിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് മുമ്പ് അവര്‍ മരിച്ചിരുന്നു.

ഇപ്പോള്‍ തരൂരിനെതിരെ രംഗത്ത് വന്നിരിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനായ ജയ് ആനന്ദ് ദെഹദ്രിയാണ്. ഇയാളെ നമ്മളറിയും ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍ എം.പിയും വിവാദ നായികയുമായ മഹുവ മൊയ്ത്രിയുടെ മുന്‍ കുമുകനാണ്. ഇരുവരും ഒന്നിച്ചാണ് ജീവിച്ചിരുന്നത്. എന്നാല്‍ ഒരു പട്ടിക്കേസിനെ തുടര്‍ന്ന് ഇരുവരും അടിച്ചുപിരിയുകയായിരുന്നു. ഇത് സംബന്ധിച്ച് ഡല്‍ഹി പോലീസില്‍ കേസുണ്ടായിരുന്നു. ഇതിന് പിന്നാലെ ഗൗതം അദാനിയെ കളങ്കപ്പെടുത്താനുള്ള ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ചോദിക്കാന്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജെയ് ആനന്ദ് ദെഹദ്രായ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

അതുപോലെ മഹുവ മൊയ്ത്ര ഹീരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹീരാനന്ദാനിയുമായി ചേര്‍ന്നുള്ള ക്രിമിനല്‍ ഗൂഡാലോചനയുടെ പേരില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ലോക് സഭാ സ്പീക്കര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണത്തിനൊടുവിലാണ് മഹുവയുടെ എം.പി സ്ഥാനം നഷ്ടപ്പെട്ടത്. അദാനിയ്ക്കെതിരെ ചോദ്യം ചോദിക്കുന്നതുമായി ബന്ധപ്പെട്ട് ദര്‍ശന്‍ ഹീരാനന്ദാനിയുമായി മഹുവ മൊയ്ത്ര ഫോണില്‍ സംസാരിച്ചത് തനിക്കറിയാമെന്ന് ജെയ് ആനന്ദ് ദേഹദ്രോയ് അവകാശപ്പെട്ടിരുന്നു.

ദര്‍ശന്‍ ഹീരാനന്ദാനിയില്‍ നിന്നും മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും ജെയ് ആനന്ദ് ദേഹദ്രായ് വെളിപ്പെടുത്തിയിരുന്നു. മൂന്ന് കാര്യങ്ങള്‍ നേടാനാണ് മഹുവ മൊയ്ത്ര അദാനിയ്ക്കെതിരെ പാര്‍ലമെന്റില്‍ അദാനിയെ കളങ്കപ്പെടുത്താനുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത്. 1. മോദിയെയും അമിത് ഷായെയും കളങ്കപ്പെടുത്തുക. 2. ബിസിനസില്‍ ഹീരാനന്ദാനി ഗ്രൂപ്പിന്റെ എതിരാളിയായ അദാനിയെ ഒതുക്കുക. 3. ഹീരാനന്ദാനി ഗ്രൂപ്പിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുക.

ഹീരാനന്ദാനിക്ക് അടിസ്ഥാന സൗകര്യവികസനമേഖലയിലും ഊര്‍ജ്ജമേഖലയിലും കിട്ടേണ്ട ചില ബിസിനസുകള്‍ അദാനി പിടിച്ചതിന്റെ പകയാണ് പ്രതികാരത്തിന് കാരണമെന്ന് ജെയ് ആനന്ദ് ദേഹദ്രായ് പറയുന്നത്. എന്നാല്‍ ജെയ് ആനന്ദ് ദേഹദ്രായ് തന്റെ സുഹൃത്തായിരുന്നെന്നും ഇപ്പോള്‍ അകല്‍ച്ചയിലാണെന്നും മഹുവ മൊയ്ത്ര അന്ന് പറഞ്ഞിരുന്നു. തന്റെ നായയെ വീട്ടില്‍ നിന്നും ജെയ് ആനന്ദ് ദേഹദ്രായ് മോഷ്ടിച്ചിട്ടുണ്ടെന്നും പിന്നീട് തിരികെ തന്നുവെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കിയിരുന്നു.

ഈ സംഭവങ്ങള്‍ക്ക് ശേഷം മറ്റൊരു കാര്യം കൂടി സംഭവിച്ചു. ശശി തരൂരും മഹുവ മൊയ്ത്രയും ഷാംപെയിന്‍ നുണയുന്നതും മഹുവ ചുരുട്ട് വലിക്കുന്നതും ആയ ചിത്രങ്ങള്‍ എക്‌സിലൂടെ പുറത്തുവന്നു. തന്റെ സഹോദരിയും അമ്മയും അടക്കം പങ്കെടുത്ത ചടങ്ങായിരുന്നെന്നും ബാക്കിയുളഅളവരുടെ ചിത്രങ്ങള്‍ ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്നും തരൂര്‍ അന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ ആറിന് ജയ് ആനന്ദ് തരൂരിനെതിരെ സ്ത്രീധന പീഡന ആരോപണം സമൂഹമാധ്യമ പോസ്റ്റിലൂടെ ഉന്നയിച്ച ശേഷം ഡിലീറ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

തരൂര്‍ പാര്‍ലമെന്റിലേക്കല്ല, ജയിലിലേക്കാണ് പോകേണ്ടതെന്നും ഡിസംബര്‍ 9ന് എക്‌സിലെ പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരന്നു. ശശി തരൂര്‍ 2022ല്‍ താജ് ചേമ്പേഴ്‌സില്‍ ഒരു സ്ത്രീയെ അപമാനിച്ചത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നായിരുന്നു ആദ്യ പോസ്റ്റ്. ഇക്കാര്യം എക്‌സില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് മഹുവ തന്നെ തടഞ്ഞെന്നും ഡിലീറ്റ് ചെയ്ത പോസ്റ്റില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് മഹുവ തന്നെ തടഞ്ഞതെന്ന അന്ന് ആശ്ചര്യപ്പെട്ടെന്നും വ്യക്തമാക്കിയിരുന്നു.

തരൂരും മഹുവയും തമ്മിലുള്ള ഫോട്ടോ പുറത്തുവന്നപ്പോള്‍ അന്നത്തെ സംഭവം എന്തുകൊണ്ട് മറച്ചുവയ്ക്കാന്‍ ആവശ്യപ്പെട്ടെന്ന കാര്യം മഹുവയ്ക്ക് ഇപ്പോള്‍ പറയാനാകുമെന്ന് ആനന്ദ് ട്വീറ്റ് ചെയ്തിരുന്നു. ആനന്ദും തരൂരും തമ്മിലുള്ള പോര് ഇന്നും ഇന്നലെയും ആരംഭിച്ചതല്ല എന്ന് വ്യക്തമാക്കാനാണ് ഈ ചരിത്രം പറഞ്ഞത്. തന്നെ തിരുവനന്തപുരത്തുകാര്‍ ജയിപ്പിക്കും എന്ന് വിശ്വസിക്കുന്ന മണ്ടനാണ് ശശി തരൂര്‍ എന്നാണ് ആനന്ദിന്റെ ഏറ്റവും പുതിയ എക്‌സ് പോസ്റ്റ്.

തരൂരിനെ പോലൊരു തെമ്മാടിയെ തിരുവനന്തപുരത്തുകാര്‍ വീണ്ടും വിജയിപ്പിക്കുമോ? തരൂര്‍ ചെയ്ത നീചമായ കൃത്യങ്ങളെ കുറിച്ച് തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ അറിയണമെന്നും അതിനനുസരിച്ച് തീരുമാനം എടുക്കണമെന്നും ഫെബ്രുവരി 28ന് ആനന്ദ് എക്‌സില്‍ കുറിച്ചു. ഇതേക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ താമസിയാതെ ഉണ്ടാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് ചൂടേറുന്തോറും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നേക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി വന്നാലും തിരുവനന്തപുരത്ത് തന്നെ തോല്‍പ്പിക്കാനാകില്ലെന്ന് വെല്ലുവിളിച്ച തരൂരിന് കനത്ത തിരിച്ചടിയാകുന്നതാണ് ആനന്ദിന്റെ എക്‌സ് പോസ്റ്റ്. പ്രമുഖമാധ്യമങ്ങളിലൊന്നും ഇത് വന്നില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൊക്കെ ചര്‍ച്ച നടക്കുന്നുണ്ട്. അതുകൊണ്ട് തരൂരിന് എന്തെങ്കിലും സംഭവിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ സംസ്ഥാനങ്ങളില്‍ ജൂഡീഷ്യല്‍ ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് പ്രദേശിക ഭാഷയില്‍ പരിജ്ഞാനം വേണമെന്ന നിബന്ധന ശരിവെച്ച് സുപ്രീംകോടതി....  (5 minutes ago)

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷന്‍ അവതാരകയും നര്‍ത്തകിയുമായ റിമി ടോമിക്ക് യുഎഇ ഗോള്‍ഡന്‍ വിസ  (11 minutes ago)

കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാന്റെയും സംവിധായകന്‍ സാജിദ് ഖാന്റെയും അമ്മ മേനക ഇറാനി അന്തരിച്ചു....  (42 minutes ago)

രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യം.... അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍സി ബസില്‍ തീപിടിച്ചു....  (59 minutes ago)

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം... മിഷന്‍ 2025ന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത; വയനാട് ലീഡേഴ്സ് മീറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്ന വിഡി സതീശന്‍ വിട്ടുനിന്നു; ഹൈക്കമാന്‍ഡ് ഇടപെടാതെ ചുമതല ഏറ്റ  (1 hour ago)

കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത; പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം; ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (1 hour ago)

ചെങ്ങന്നൂരില്‍ സ്വര്‍ണാഭരണങ്ങളില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്കിലെ അപ്രൈസര്‍  പിടിയില്‍....  (1 hour ago)

നടുറോഡിൽ മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ നിർണായക നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവർ യദു; ഒന്നുകിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറി  (1 hour ago)

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളതീരത്ത് വന്‍ ചുഴലിക്കാറ്റിനും പെരുമഴയ്ക്കും പ്രളയത്തിനും സാധ്യത; അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലില്‍ കടുത്ത ന്യൂനമര്‍ദവും പെരുമഴയും പ്രളയവുമാകുമെന്ന് മുന്നറിയിപ്പ്  (1 hour ago)

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ആദ്യ മത്സരത്തിന് ഇന്നിറങ്ങും.... എതിരാളികള്‍ ന്യൂസിലന്‍ഡ്  (1 hour ago)

ഐ എസ് ആര്‍ ഓ ചാരക്കേസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... സമന്‍സ് കൈപ്പറ്റിയ 5 പ്രതികള്‍ കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി, സെപ്റ്റംബര്‍ 27 ന് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി ഉത്തരവിട്ടു  (2 hours ago)

വെല്ലുവിളിച്ച് സുരേന്ദ്രന്‍... കേന്ദ്രസഹായം ഉറപ്പാക്കാന്‍ ഇനി ജാഗ്രതയോടെ നീങ്ങും, നടപടികളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി; കേരളത്തിന് മൂന്നാം വന്ദേഭാരത്, കൊച്ചി - ബംഗളൂരു സര്‍വീസ് ജൂലായ് 31 മുതല്‍  (2 hours ago)

പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവല  (2 hours ago)

നിപ രോഗ ബാധ ആശങ്കയകലുന്നു.... രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായി  (2 hours ago)

ഒന്നുകില്‍ തിരിച്ചെടുക്കണം, അല്ലെങ്കില്‍ പിരിച്ചുവിട്ടതായി അറിയിക്കണം... തിരുവനന്തപുരം മേയറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഹൈക്കോടതിയെ സമീപിച്ചു....  (3 hours ago)

Malayali Vartha Recommends