വീഡിയോ കോള്‍ വിളിച്ച ശേഷം പ്രതിശ്രുത വധു തൂങ്ങി.. കണ്ട് തലകറങ്ങി വരൻ..രണ്ടും SBI ഉദ്യോഗസ്ഥർ.!സത്യം..? ലോഡ്ജിൽ..!!

വിവാഹത്തിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ പ്രതിശ്രുത വധുവും വരനും ജീവനൊടുക്കി. വിവാഹം നിശ്ചയിച്ചിരുന്ന ബാങ്ക് ജീവനക്കാരായ യുവതിയും യുവാവുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആത്മഹത്യ ചെയ്തത്. കാസര്‍കോട് പൂച്ചക്കാട് കിഴക്കേകരയിലെ പി. അനുശ്രീ (25), പ്രതിശ്രുത വരനായ കണ്ണൂര്‍ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമല്‍ (27) എന്നിവരാണ് മരിച്ചത്. വരാനിരിക്കുന്ന ഡിസംബര്‍ 26-ന് ഇവരുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്.
മൈസൂരിലെ എസ്.ബി.ഐ ഹുന്‍സൂര്‍ ശാഖയിലെ ജീവനക്കാരിയായ അനുശ്രീ താമസസ്ഥലത്തു വെച്ചാണ് ആത്മഹത്യ ചെയ്തത്. വിഡിയോ കോള്‍ വിളിച്ചശേഷമായിരുന്നു അനുശ്രീ ജീവനൊടുക്കിയത്. ഗ്യാസ് ഏജന്‍സി ഉടമ തയ്യില്‍ വീട്ടില്‍ കെ. ചന്ദ്രന്റെയും റീനയുടെയും മകളാണ്. മരണകാരണം വ്യക്തമല്ല. ഹുന്‍സൂരില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. പി. ശ്രീലക്ഷ്മിയാണ് സഹോദരി.
അനുശ്രീയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ എറണാകുളത്തെ ഹോട്ടല്‍ മുറിയിലാണ് അമലിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് അമലിന്റെ ബന്ധുക്കള്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ടുപേരുടെയും പെട്ടെന്നുള്ള വേര്‍പാടിന്റെ ആഘാതത്തിലാണ് ബന്ധുക്കളും നാട്ടുകാരും.അനുശ്രീയുടെയും അമലിന്റെയും മരണകാരണം വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇരു മരണങ്ങളുടെയും സാഹചര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട പൊലീസ് ഉദ്യാഗസ്ഥർ അന്വേഷണം തുടങ്ങി. പൊലീസ് കൂടുതൽ പരിശോധനകളും വിവര ശേഖരണവും നടത്തിവരികയാണ്.
വിവാഹ ഒരുക്കങ്ങൾ ആരംഭിക്കും മുമ്പേയുണ്ടായ അനുശ്രീയുടെ അപ്രതീക്ഷിത മരണം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. ഉൻസൂരിലെ താമസസ്ഥലത്ത് അനുശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത് അറിഞ്ഞ് ബന്ധപ്പെട്ടവർ സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് മൃതദേഹം ഉൻസൂർ ദേവരാജ് അരശ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഞായറാഴ്ച ഉച്ചയോടെയാണ് അമലിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് അനുശ്രീ അമലിനെ വീഡിയോ കോൾ ചെയ്തതായുള്ള വിവരം പുറത്ത് വന്നിട്ടുണ്ട്.
നീലേശ്വരത്ത് മലബാർ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസി നടത്തി വരികയാണ് അനുശ്രീയുടെ പിതാവ് കെ. ചന്ദ്രൻ. മാതാവ് റീന. സഹോദരി: പി. ശ്രീലക്ഷ്മി.
https://www.facebook.com/Malayalivartha


























