Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ആംബുലൻസ് നിഷേധിച്ചു...മരണമടഞ്ഞ പിതാവിന്റെ മൃതദേഹം...അകലെയുള്ള വീട്ടിലേക്ക് ബൈക്കിൽ കയറ്റി കൊണ്ട് പോയി മക്കൾ...ദൃശ്യങ്ങൾ കർണാടകയിൽ പ്രചരിച്ചു...

19 SEPTEMBER 2024 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി

നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

കനത്ത മഴ വീണ്ടും നാശം വിതച്ചു..മേഘവിസ്ഫോടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി...സംസ്ഥാന തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും..

ജനജീവിതം ദുസ്സഹം...സോന്‍ ഖാഡിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി, 20 ലധികം ഹിമാചല്‍ ആര്‍.ടി.സി ബസുകളിലും വെള്ളം കയറി

മുൻപ് പലപ്പോഴും ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന് മൃതദേഹം എടുത്തോണ്ട് പോകുന്ന വാർത്തകളും ഇരു ചക്ര വാഹനങ്ങളിൽ കൊണ്ട് പോകുന്ന ദൃശ്യങ്ങൾ എല്ലാം തന്നെ പുറത്തു വന്നിട്ടുണ്ട് . അത് വിവാദമാവുകയും ചെയ്യാറുണ്ട് . കുറച്ചു കാലത്തേക്ക് എല്ലാവരും പ്രതിഷേധം ഉന്നയിച്ചു കൊണ്ട് രംഗത്ത് വരുമെന്ന് അല്ലാതെ യാതൊരു മാറ്റങ്ങളും സംഭവിക്കാൻ പോകുന്നില്ല . ഇപ്പോഴൊക്കെ പുറമേക്ക് വലിയ വികസനം ഒക്കെ നടക്കുന്നുണ്ടെങ്കിലും . അടിസ്ഥാന സൗകര്യങ്ങൾ ഒന്നും എത്താത്ത പല സംസ്ഥാങ്ങളും ഉണ്ട് . ഇപ്പോഴിതാ വീണ്ടും അത്തരമൊരു ദാരുണമായ കാഴ്ചയുടെ ദൃശ്യങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്.

 

മരണമടഞ്ഞ പിതാവിന്റെ മൃതദേഹം കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന്, മക്കൾ മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോയ ദൃശ്യം ചർച്ചയാകുന്നു. ബുധനാഴ്ച ഉച്ചയ്‌ക്ക് കർണ്ണാടകയിലെ പാവഗഡ താലൂക്കിലെ വൈഎൻ ഹൊസകോട്ട് ടൗണിലാണ് ഈ ഹൃദയഭേദകമായ സംഭവം.ദളവായിഹള്ളി ഗ്രാമത്തിലേ സഹോദരങ്ങളായ ചന്ദ്രണ്ണയും ഗോപാലപ്പയുമാണ് സ്വന്തം പിതാവിന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് ഏകദേശം 3-4 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് ബൈക്കിൽ കയറ്റി കൊണ്ട് പോകാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ.ദളവായിഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന 80 കാരനായ ഗുഡുഗുല്ല ഹൊന്നൂരപ്പ വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായപ്പോൾ മക്കൾ 108 എമർജൻസിസർവീസ് വഴി ആംബുലൻസ് വിളിച്ച് വൈഎൻ ഹൊസക്കോട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

എന്നാൽ ചികിത്സ ഫലിക്കാതെ ഹൊന്നൂരപ്പ അന്ത്യശ്വാസം വലിച്ചു.തുടർന്ന് മരിച്ചയാളുടെ മൃതദേഹം അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ജീവനക്കാർ വിസമ്മതിച്ചു.മരിച്ചവരെ എമർജൻസി ആംബുലൻസുകളിൽ കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുന്നു എന്നാണ് 108 ആംബുലൻസ് ജീവനക്കാർ പറയുന്നത്. അതിനാൽ മൃതദേഹം വീട്ടിലെത്തിക്കാൻ കുടുംബത്തിന് ബൈക്കിൽ കയറ്റുക അല്ലാതെ വേറെ മാർഗമില്ലാതായി.ഹൊന്നൂരപ്പയുടെ രണ്ട് ആൺമക്കൾ തങ്ങളുടെ പിതാവിന്റെ മൃതദേഹം മോട്ടോർ സൈക്കിളിൽ ഇരുത്തി കൊണ്ട് പോകുന്ന ദൃശ്യങ്ങൾ കർണാടകയിൽ പ്രചരിച്ചു. നിർണായക സാഹചര്യങ്ങളിൽ ആംബുലൻസ് ഗതാഗതം പോലുള്ള അടിസ്ഥാന സേവനങ്ങളുടെ അഭാവം കർണ്ണാടകയിൽ കൂടുകയാണ്.

 

പ്രദേശവാസികൾക്കിടയിൽ ഈ സംഭവം ഏറെ പ്രകോപനം സൃഷ്ടിച്ചു. ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. ഇത് തുടർന്നാൽ ഇനിയും ഇത്തരം സംഭവങ്ങൾ ഇനിയും കൂടും. ഇതിനു മുൻപും മധ്യപ്രദേശിലെ ഷാഹ്‌ദോലിലെ സർക്കാർ ആശുപത്രി അധികൃതർ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് വിട്ടു കൊടുക്കാത്തതിന് തുടർന്ന് അരിവാള്‍ രോഗം ബാധിച്ചു മരിച്ച 13 വയസുകാരിയുടെ മൃതദേഹം പിതാവ് നാട്ടിലെത്തിച്ചത് ബൈക്കില്‍.ആശുപത്രി അധികൃതരോട് വാഹനം ആവശ്യപ്പെട്ടെങ്കിലും 15 കിലോമീറ്ററിലധികം ദൂരെയുള്ള സ്ഥലങ്ങളിലേക്ക് വാഹനങ്ങൾ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

പണമില്ലാത്തതിനാല്‍ ഒരു മോട്ടോര്‍ സൈക്കിളിലാണ് മൃതദേഹം എത്തിച്ചതെന്നും ലക്ഷ്മണ്‍ അറിയിച്ചു. 20 കിലോ മീറ്റര്‍ പിന്നിട്ടപ്പോള്‍ അതുവഴി പോവുകയായിരുന്ന ഷാഹ്‌ദോല്‍ കലക്ടര്‍ വന്ദന വൈദ്യ ആംബുലന്‍സ് ഏര്‍പ്പാടാക്കി കൊടുക്കുകയായിരുന്നു. കുടുംബത്തിന് കലക്ടര്‍ സാമ്പത്തിക സഹായം നല്‍കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു . ഇപ്പോഴും നമ്മുടെ കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ട കണ്ടിട്ടില്ല . കാരണം ഏത് ആശുപത്രിയിൽ ആയിരുന്നാലും ആംബുലസ് സൗകര്യങ്ങൾ എല്ലാം ധാരാളമായി തന്നെ ഉണ്ട് . പക്ഷെ കേരളം വിട്ടു കഴിഞ്ഞാൽ പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഇത്തരം സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (2 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (2 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (2 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (2 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (3 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (5 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (6 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (6 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (7 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends