കാത് കുത്തനായി അനസ്തേഷ്യ.. 6 മാസം പ്രായമുള്ള ആൺ കുഞ്ഞ് മരിച്ചു..കാതു കുത്തുന്നതിനിടെ കുഞ്ഞിന് ബോധം പോകുകയായിരുന്നു..ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

ഇന്ന് ആരോഗ്യ രംഗത്ത് ഒഴിച്ച് കൂടാനാവാത്ത ഒരു മേഖലയായി വളര്‍ന്നിരുക്കുകയാണ് ഈ മയക്കൽ പ്രക്രിയ അഥവാ അനസ്തേഷ്യ. ചെറുതും വലുതുമായ ശസ്ത്രക്രിയകൾ ഏതുമാകട്ടെ ഏതുമാകട്ടെ അനസ്തേഷ്യ നൽകാതെ ചെയ്യാൻ സാധിക്കില്ല എന്നതാണ് ഇന്നത്തെ അവസ്ഥ….അനസ്തേഷ്യ നൽകുന്നു എന്ന് കേട്ടിട്ടുണ്ട് നമ്മളെല്ലാവരും. ചിലർ അത് അനുഭവിച്ചിട്ടുമുണ്ടാവും.അനസ്തേഷ്യ നൽകുന്നതിലൂടെ രോഗി മയങ്ങിപ്പോവുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷമായിരിക്കും രോഗിയുടെ ബോധം തിരിച്ച് കിട്ടുന്നത്. എന്നാൽ അനസ്തേഷ്യ കൊടുക്കുമ്പോൾ അത് വളരെയധികം ശ്രദ്ധയോടെ വേണം.
ഏതു തരത്തിലുള്ള അനസ്തേഷ്യയിലും അപകടങ്ങൾ ഒളിഞ്ഞ് കിടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം മുൻകരുതലുകൾ എപ്പോഴും അനസ്തേഷ്യ നൽകുന്നതിന് മുൻപ് വിദഗ്ധർ നൽകുന്നുണ്ട്.
കാത് കുത്തനായി അനസ്തേഷ്യ നൽകിയ 6 മാസം പ്രായമുള്ള ആൺ കുഞ്ഞ് മരിച്ചു. കർണാടക ഗുണ്ടൽപേട്ട് താലൂക്കിലെ ആനന്ദ്- ശുഭ ദമ്പതികളുടെ മകനാണ് മരിച്ചത്.ഗുണ്ടൽപേട്ടിലെ ബൊമ്മലപുര പ്രൈമറി ഹെൽത്ത് സെന്ററിൽ വെച്ചാണ് കുഞ്ഞിന് കാതു കുത്തിയത്. അനസ്തേഷ്യ നൽകി കാതു കുത്തുന്നതിനിടെ കുഞ്ഞിന് ബോധം പോകുകയായിരുന്നു. ഉടൻ അടുത്തുളള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അനസ്തേഷ്യ നൽകിയതിലെ വീഴ്ചയാണ് മരണകാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. ഡോക്ടറെ പുറത്താക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നുമാണ് അവർ ആവശ്യപ്പെട്ടു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അധികൃതർ.അത് പോലെ മറ്റൊരു വീഴ്ചയും ഞെട്ടിച്ചിരിക്കുകയാണ് കർണാടകയിലെ ആശുപത്രിയിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച കണ്ടെത്തി.ഒരു ഏഴ് വയസുകാരനാണ് ദുരനുഭവം ഉണ്ടായിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സ തേടി എത്തിയ ഏഴ് വയസുകാരന്റെ മുറിവിൽ തുന്നലിടുന്നതിന് പകരം 'ഫെവി ക്വിക്ക്' പശ കൊണ്ട്ഒട്ടിച്ചെന്ന പരാതിയിൽ നഴ്സിനെതിരെ കടുത്ത നടപടി.
കർണാടക സർക്കാർ സസ്പെന്റ് ചെയ്തു. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ നഴ്സിനെ സ്ഥലം മാറ്റിയ നടപടി വിവാദമായിരുന്നു.സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കമ്മീഷണറുടെ റിപ്പോർട്ട് പ്രകാരം, മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവാദമില്ലാത്ത പശയായ 'ഫെവിക്വിക്ക്' ദ്രാവകം കുട്ടിയുടെ ചികിത്സയ്ക്ക് ഉപയോഗിച്ചതിനാണ് നടപടിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലുള്ള ആടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജനുവരി 14നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ആദ്യം തന്നെ പ്രാഥമിക അന്വേഷണം നടത്തി നഴ്സിന്റെ ഭാഗത്തു നിന്ന് വീഴ്ച നടന്നതായി കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























