ഐഎൻഎസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ ശ്രമം..പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ചു..കയ്യോടെ തൂക്കി നേവി..

ഈ ഒരു യുദ്ധ പശ്ചാത്തലത്തിൽ കേരളത്തിലടക്കം അതീവ സുരക്ഷയാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത് . അതിനിടയിൽ ചില വ്യാജ ഭീഷണികളും വ്യാജ സന്ദേശങ്ങളും പുറത്തു വരുന്നുണ്ട്. ഇപ്പോഴിതാ പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ച് ഐഎൻഎസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ ശ്രമം. കൊച്ചി നാവിക സേനയുടെ ആസ്ഥാനത്തെ ലാൻഡ് ഫോണിലേക്ക് വിളിച്ചാണ് വിവരങ്ങൾ ശേഖരിക്കാൻ ശ്രമം നടന്നത്. ഐഎൻഎസ് വിക്രാന്തിന്റെ ഇപ്പോഴത്തെ ലൊക്കേഷൻ എവിടെയാണെന്ന് അന്വേഷിച്ചു.
വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഫോൺ കോൾ വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും രാഘവനെന്നാണ് പേരെന്നും വിളിച്ചയാൾ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നാവിക സേന ഹാർബർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഇതിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിക്കുകയും ചെയ്തു. 20,000 കോടി രൂപ ചെലവില്‍ ഇന്ത്യയുടെ സമുദ്ര ചരിത്രത്തില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഇന്ത്യന്‍ നാവികസേനയുടെ ഇന്‍-ഹൗസ് ഓര്‍ഗനൈസേഷനായ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോ (ഡബ്ല്യുഡിബി)
രൂപകല്‍പ്പന ചെയ്തതും പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് നിര്‍മ്മിച്ചതുമാണ് ഐഎൻഎസ് വിക്രാന്ത്.പാക്കിസ്ഥാന്റെ നാവിക ശക്തി ദുർബലമായതിനാൽത്തന്നെ സംഘർഷം അധികരിക്കുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിരോധമായും തന്ത്രപരമായ ഗെയിം-ചേഞ്ചറായും നിലകൊള്ളുകയാണ് ഐഎൻഎസ് വിക്രാന്ത്. കടലിൽ ശത്രുക്കളെ മുട്ടുകുത്തിക്കാൻ കെൽപ്പുള്ളതാണ് വിക്രാന്ത്
https://www.facebook.com/Malayalivartha























