പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു... ബീഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ... 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ വിധിയെഴുതും....

ബീഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും . 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ വിധിയെഴുതും. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച നടക്കും. മഹാസഖ്യവും എൻഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. അവസാനനിമിഷത്തെ വാഗ്‌ദാനപ്പെരുമഴയുടെ സ്വാധീനത്തിൽ ഭരണം നിലനിർത്താമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ. എന്നാൽ, ശക്തമായ ഭരണവിരുദ്ധവികാരം ഇന്ധനമാക്കി പുതിയ സർക്കാരുണ്ടാക്കാമെന്നാണ് മഹാസഖ്യത്തിന്റെ പ്രതീക്ഷയുള്ളത്.
അവസാനഘട്ടത്തിൽ 3.70 കോടി വോട്ടർമാരുണ്ട്. തിർഹുത്, സരൺ, വടക്കൻ മിഥിലാഞ്ചൽ മേഖലകളിൽ നേട്ടമുണ്ടാക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഭാഗൽപ്പുരിൽ സ്വാധീനം നിലനിർത്താൻ ജെഡിയു കഠിനപ്രയത്നത്തിലാണ്. മഗധ് മേഖല തുണയ്‌ക്കുമെന്നാണ് മഹാസഖ്യം കരുതുന്നത്. ഇൗ മേഖലകളിൽ കാര്യമായ സ്വാധീനമോ ശക്തിയോ ഇല്ലാത്ത കോൺഗ്രസിന് സഖ്യകക്ഷികളുടെ പിന്തുണയിലാണ് പ്രതീക്ഷയേറെയുള്ളത്.
17 ശതമാനം മുസ്ലിം സാന്നിധ്യമുള്ള സീമാഞ്ചൽ മേഖലയും രണ്ടാംഘട്ടത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. നാല് ജില്ലകളിലെ 24 സീറ്റുകൾക്കായി വലിയ പോരാട്ടമാണ് അരങ്ങേറുന്നത്.
https://www.facebook.com/Malayalivartha
























