Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...

പാകിസ്ഥാന്‍ വ്യോമതാവളങ്ങളിലും എയര്‍ഫീല്‍ഡുകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു !! കറാച്ചിയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ മാറ്റി ?ഇന്ത്യ ആക്രമിക്കുമെന്ന ഭയത്തില്‍ അതിര്‍ത്തികള്‍ അടച്ച് പൂട്ടി പാക് സര്‍ക്കാര്‍; റാവല്‍പിണ്ടിയില്‍ അസിം മുനീറിന്റെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ച

11 NOVEMBER 2025 03:16 PM IST
മലയാളി വാര്‍ത്ത

പാക് വ്യോമതാവളങ്ങളിലും എയര്‍ഫീല്‍ഡുകളിലും റെഡ് അലേര്‍ട്ട്. നവംബര്‍ 11 മുതല്‍ നവംബര്‍ 12 വരെ നോട്ടീസ് ടു എയര്‍മെന്‍ പുറത്തിറക്കി. കറാച്ചിയിലെ നാവികതാവളത്തില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ മാറ്റി. അതിര്‍ത്തികള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് പാക് പട്ടാള മേധാവി. ആകാശ പാതകളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ച് പാക് വ്യോമസേന. ഡല്‍ഹി സ്‌ഫോടനത്തില്‍ തലപിളര്‍ക്കാന്‍ ഇന്ത്യ ഇരച്ചെത്തുമെന്ന ഭയത്തില്‍ അതിര്‍ത്തികള്‍ അടച്ചുപൂട്ടി പാകിസ്ഥാന്‍. സ്‌ഫോടനം നടത്തിയവരുടെ അടിവേര് മാന്തിപ്പോയ ഇന്ത്യന്‍ ഇന്റലിജന്റ്‌സ് സംവിധാനങ്ങള്‍ ജെയ്‌ഷെ മുഹമ്മദിലാണ് എത്തി നില്‍ക്കുന്നത്. കൊടും ഭീകരന്‍ മസൂദ് അസറിന് ഡല്‍ഹി സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാണ് ഇന്റലിജന്റ്‌സ് കണ്ടെത്തല്‍. അസറിനെ തീറ്റിപ്പോറ്റുന്നത് ഫണ്ടിങ് നടത്തുന്നത് പാക് പട്ടാളവും ചാരസംഘടന ഐഎസ്‌ഐയും. ഓപ്പറേഷന്‍ സിന്ദൂര്‍ 2.0 ഇന്ത്യ പുറത്തെടുക്കും. പാകിസ്ഥാന്റെ കൊരവള്ളി കടിച്ചുകീറാന്‍ ഇന്ത്യന്‍ സൈന്യം ഇറങ്ങിയിരിക്കും. പേടിച്ചുവിറച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും അസിം മുനീറും സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇരുവരും സുരക്ഷിത ഇടങ്ങളിലേക്ക് മാറി. ഓപ്പറേഷന്‍ സിന്ദൂറില്‍ ഷഹബാസിന്റെ കൊട്ടരമുറ്റത്തും പാക് സൈനിക ആസ്ഥാനത്തും ഇന്ത്യന്‍ മിസൈലുകള്‍ തീ തുപ്പി. ആ പേടി ഇരുവര്‍ക്കും ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

പാകിസ്ഥാന്‍ സുരക്ഷാ ജാഗ്രത അഭൂതപൂര്‍വമായ നിലയിലേക്ക് ഉയര്‍ത്തിതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അല്ലെങ്കില്‍ അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ക്കോ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകളെ തുടര്‍ന്നാണ് പാക് പട്ടാളത്തിന്റെ തിരക്കിട്ടുള്ള നീക്കം. നിലവിലെ സാഹചര്യം അസ്ഥിരമായി തുടരുന്നതിനാല്‍ കരസേന, നാവികസേന, വ്യോമസേന എന്നിവയുള്‍പ്പെടെയുള്ള പാകിസ്ഥാന്‍ സായുധ സേനയെ അതീവ ജാഗ്രതയില്‍ നിര്‍ത്തിയിരിക്കുകയാണ് എന്ന് വൃത്തങ്ങള്‍ അറിയിച്ചു. സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാന്‍ തയാറെടുക്കാനും പാകിസ്ഥാന്റെ സെന്‍ട്രല്‍ കമാന്‍ഡ് എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനൊപ്പം, പാകിസ്ഥാന്‍ വ്യോമസേനയോട് മുന്‍നിര താവളങ്ങളില്‍ നിന്നുള്ള ജെറ്റുകള്‍ ഉടനടി പറന്നുയരാന്‍ തയാറാക്കി നിര്‍ത്താനും ഉത്തരവിട്ടിട്ടുണ്ട്. പ്രത്യേകിച്ച് ദില്ലിയിലെ സമീപകാല ഭീകര ഗൂഢാലോചന കണക്കിലെടുക്കുമ്പോള്‍, ഇന്ത്യയില്‍ നിന്നുള്ള മുന്‍കൂര്‍ പ്രഹരമോ മറ്റ് തരത്തിലുള്ള പ്രത്യാക്രമണമോ ഉണ്ടാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ഈ നടപടികളെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

തങ്ങളുടെ വ്യോമ ആസ്തികള്‍ സംരക്ഷിക്കുന്നതിനായി പാകിസ്ഥാന്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും, സൈനിക ജെറ്റുകളും നിര്‍ണായക സ്ഥാപനങ്ങളും ഏത് ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇന്ത്യപാകിസ്ഥാന്‍ അതിര്‍ത്തിയിലെ വ്യോമാതിര്‍ത്തി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് പാകിസ്ഥാന്റെ എയര്‍ ഡിഫന്‍സ് സിസ്റ്റങ്ങള്‍ ഇപ്പോള്‍ സജീവമാണ്. നവംബര്‍ 11 മുതല്‍ നവംബര്‍ 12 വരെ നോട്ടീസ് ടു എയര്‍മെന്‍ പുറത്തിറക്കിയിട്ടുണ്ട്. സംഘര്‍ഷഭരിതമായ അതിര്‍ത്തി മേഖലയില്‍ വര്‍ദ്ധിച്ച വിമാന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും ഇത് സൂചിപ്പിക്കുന്നു. തീവ്രവാദ ഗൂഢാലോചനയുമായും വലിയ അളവിലുള്ള സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതുമായും ബന്ധിപ്പിക്കപ്പെടുന്ന ഡല്‍ഹി സ്‌ഫോടനം ഇന്ത്യയെ അതീവ ജാഗ്രതയിലാക്കിയിട്ടുണ്ട്, കൂടാതെ അതിര്‍ത്തി കടന്നുള്ള ഭീഷണികളെക്കുറിച്ചുള്ള വര്‍ദ്ധിച്ച ആശങ്കയെയാണ് പാകിസ്ഥാന്റെ ദ്രുതഗതിയിലുള്ള പ്രതികരണം സൂചിപ്പിക്കുന്നത്.

ഡല്‍ഹി സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകളാണെന്ന നിഗമനത്തിലേക്ക് ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘം എത്തിയിട്ടുണ്ട്. ഈ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം മസൂദ് അസറും പാക് പട്ടാള മേധാവി അസിം മുനീറും തന്നെയെന്ന് വാദം മുറുകുന്നു. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് മസൂദിന്റെ ദൂതന്‍ എത്തി മുനീറുമായ് കൂടിക്കാഴ്ച നടത്തിയെന്നൊരു വിവരം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നിരുന്നു. ഇതെല്ലാം ദില്ലി സ്‌ഫേടനവുമായ് കൂട്ടിവായിക്കുമ്പോള്‍ പിന്നിലെ കളികള്‍ വ്യക്തമാണ്. മാത്രമല്ല ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയെ സ്‌ഫോടനത്തില്‍ ചിതറിക്കുമെന്ന് ജെയ്‌ഷെ ലഷ്‌കര്‍ ഭീകരരുടെ നിരന്തര കൊലവിളികള്‍. ഒക്ടോബര്‍ 30ന് പാകിസ്ഥാനില്‍ നിന്നുള്ള ലഷ്‌കര്‍ കമാന്‍ഡര്‍ സൈഫുള്ള സെയ്ഫ് പുറത്തുവിട്ട ഒരു വീഡിയോ സന്ദേശം അന്വേഷണ ഏജന്‍സികള്‍ ഗൗരവമായി നിരീക്ഷിച്ചു വരികയാണ്. ഈ വീഡിയോയില്‍, ലഷ്‌കര്‍ തലവന്‍ ഹാഫിസ് സയീദ് ബംഗ്ലാദേശിലൂടെ ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി സൈഫുള്ള സെയ്ഫ് അവകാശപ്പെട്ടിരുന്നു. ബംഗ്ലാദേശില്‍ ഭീകരര്‍ ഇതിനോടകം എത്തുകയും 'ഓപ്പറേഷന്‍ സിന്ദൂറി'ന് പകരമായി പ്രതികാരം ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നും സൈഫ് വീഡിയോയില്‍ പറഞ്ഞിരുന്നു. ഈ അവകാശവാദം ശരിവെക്കുന്ന തരത്തില്‍, പാകിസ്ഥാനില്‍ നിന്ന് ലഷ്‌കര്‍ ഭീകരവാദികള്‍ ബംഗ്ലാദേശിലേക്ക് കടന്നിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ സംശയിക്കുന്നു. നേരത്തെ, ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരവാദ ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഈ വിവരവും നിലവിലെ സ്‌ഫോടനവുമായി ബന്ധമുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അടക്കമുള്ള അന്വേഷണ സംഘങ്ങള്‍ വിശദമായ പരിശോധനകളിലൂടെ സ്‌ഫോടനത്തിനു പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോചന കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബംഗ്ലാദേശ് കേന്ദ്രീരിച്ച് ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുന്നതിന് ഭീകരഗ്രൂപ്പുകള്‍ക്ക് ഫണ്ടിങ് നടത്തിയെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇതിനോടൊപ്പം ചര്‍ച്ചയാക്കേണ്ട മറ്റൊരു വിവരം കൂടിയുണ്ട്. പാക് നേവല്‍ മേധാവി അഡ്മിറല്‍ നവീദ് അശ്‌റഫ് നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ട്. ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള പ്രതിരോധബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് യാത്രയെന്ന് പാകിസ്ഥാന്‍ വാദിക്കുന്നു. എന്നാല്‍ മറ്റ് പദ്ധതികള്‍ക്കാണോ ഈ യാത്രയെന്ന് വാര്‍ത്തകള്‍ വരുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി രാജ്യതലസ്ഥാനമായ ഡല്‍ഹി വ്യാജ ബോംബ് ഭീഷണികളുടെ നിഴലിലായിരുന്നു. ആയിരത്തിലേറെ ഇമെയിലുകളാണ് ഈ കാലയളവില്‍ വിവിധ സ്ഥാപനങ്ങളിലേക്ക് ലഭിച്ചത്. സ്‌കൂളുകള്‍, കോളജുകള്‍, ഹൈക്കോടതി, റിസര്‍വ് ബാങ്ക്, വിമാനങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇത്തരം ഭീഷണികള്‍ എത്തിയത്. ബോംബ് നിര്‍വീര്യമാക്കുന്ന സംഘങ്ങളെയും ഡോഗ് സ്‌ക്വാഡിനെയും ഉള്‍പ്പെടുത്തി നടത്തിയ പരിശോധനകളില്‍ ഭീഷണികള്‍ വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും, സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇത്തരം വ്യാജ സന്ദേശങ്ങള്‍ അയക്കാന്‍ വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (VPN) പോലുള്ള സംവിധാനങ്ങളാണ് ഉപയോഗിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. VPN വഴി സെന്‍സര്‍ഷിപ്പ് മറികടന്നും, അജ്ഞാതമായും സുരക്ഷിതമായും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളെ മറികടക്കാനും VPN വഴി സാധിക്കും. ഇത് ഉപയോഗിക്കുന്ന വ്യക്തികളുടെ ഐപി വിലാസവും മറ്റ് വിവരങ്ങളും മറച്ചുവെക്കാന്‍ സഹായിക്കുന്നു. കൂടാതെ, ഇമെയിലുകളില്‍ ഉപയോഗിക്കുന്ന ഡൊമെയ്‌നുകള്‍ക്ക് തെറ്റായ ലൊക്കേഷനും നല്‍കാന്‍ VPN വഴി കഴിയും.

സ്‌കൂളുകളില്‍ ലഭിച്ച ചില ബോംബ് ഭീഷണികളുമായി ബന്ധപ്പെട്ട് ഏതാനും കുട്ടികളെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍, ഇവര്‍ VPN ഉപയോഗിക്കാതെയാണ് സന്ദേശങ്ങള്‍ അയച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്, ഇത്തരം ഭീഷണികള്‍ക്ക് പിന്നില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ സംവിധാനങ്ങളുണ്ടെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: രാജ്യതലസ്ഥാനത്തെ നിരവധി സ്‌കൂളുകളിലേക്കും കോളജുകളിലേക്കുമാണ് പ്രധാനമായും വ്യാജ ബോംബ് ഭീഷണികള്‍ ലഭിച്ചത്. ഇത് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ടാക്കി. പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍: ഹൈക്കോടതി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയും ഭീഷണികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടു. ഇത് ഭരണനിര്‍വഹണത്തെയും സുരക്ഷാ സംവിധാനങ്ങളെയും ബാധിച്ചു. പൊതു ഇടങ്ങള്‍: ചില സന്ദര്‍ഭങ്ങളില്‍ മെട്രോ സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ പൊതുഇടങ്ങളെയും ഭീഷണിപ്പെടുത്തി. ഓരോ ഭീഷണിയും ലഭിക്കുമ്പോഴും, ഡല്‍ഹി പൊലീസ് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയ സംവിധാനങ്ങളെ ഉപയോഗിച്ച് വിശദമായ പരിശോധനകള്‍ നടത്താറുണ്ട്. ഇത് വലിയ തോതിലുള്ള സമയവും വിഭവങ്ങളും ആവശ്യപ്പെടുന്നു. പരിശോധനകളില്‍ ബോംബുകളോ സ്‌ഫോടക വസ്തുക്കളോ കണ്ടെത്താന്‍ സാധിക്കാത്തത് ഭീഷണികള്‍ വ്യാജമാണെന്ന് സ്ഥിരീകരിക്കുന്നു. എന്നിരുന്നാലും, ഓരോ തവണയും ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ സുരക്ഷാ സംവിധാനങ്ങള്‍ ജാഗ്രത പാലിക്കേണ്ടി വരുന്നു. VPN ഉപയോഗിക്കാതെ സന്ദേശം അയച്ച കുട്ടികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടുണ്ട്. ഇത് ഇത്തരം പ്രവൃത്തികളില്‍ പലപ്പോഴും കുട്ടികള്‍ ഉള്‍പ്പെടുന്നുണ്ടെന്ന സൂചന നല്‍കുന്നു. എന്നാല്‍, ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്, കുട്ടികള്‍ക്ക് പോലും ഇത്തരം സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്ന ലളിതമായ മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണെന്നതിലേക്കാണ്. വ്യാജ ബോംബ് ഭീഷണികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഡല്‍ഹി പൊലീസ് സൈബര്‍ ക്രൈം വിഭാഗം അന്വേഷണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. വിദേശത്തുള്ള ട്രാക്കിംഗ് ഏജന്‍സികളുമായി സഹകരിച്ച് ഇത്തരം സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇത്തരം ഭീഷണികള്‍ സൃഷ്ടിക്കുന്ന പൊതുസുരക്ഷാ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനായി സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (19 minutes ago)

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (6 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (7 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (7 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (7 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (8 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (8 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (9 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (10 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (10 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (10 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (11 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (11 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (11 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (11 hours ago)

Malayali Vartha Recommends